വിജനമാകുന്ന വായനശാലകൾ
പി. സുജാതൻ
ജന്മനാട്ടിലെ ഗ്രന്ഥാലയത്തിന് ചന്തമുള്ള ഒരു കെട്ടിടം ഉണ്ടായി. വിശാലമായ മുറികള്‍. നല്ല വായുസഞ്ചാരമുള്ള ഹാള്‍. പുസ്തകങ്ങള്‍ സൂക്ഷിച്ചുവയ്ക്കാന്‍ തേക്ക് അലമാരകള്‍.മൂന്ന് ദശാബ്ദംമുമ്പ് ഗ്രാമത്തില്‍ ഒരു വായനശാലയും കലാകായിക വിനോദ ക്ളബ്ബും രൂപീകരിക്കാന്‍ സമപ്രായക്കാരെയുംകൂട്ടി അലഞ്ഞുനടന്നപ്പോള്‍ ഒരു ഓലപ്പുരകെട്ടാന് പെട്ടപാട് ഓര്‍മ്മയുള്ളതുകൊണ്ട് നൂതന വാസ്തുവിദ്യാമാതൃകയില്‍ നിര്‍മ്മിച്ച ഈ ഗ്രന്ഥാലയത്തില്‍ കയറിയപ്പോള്‍ ചെറിയ അദ്ഭുതവും അഭിമാനവും ആഹ്ളാദവും തോന്നി. എം.പിയും എം. എല്‍. എയും വികസന ഫണ്ടില്‍നിന്ന് തുക അനുവദിച്ചാണ് ഗ്രന്ഥാലയം പണിഞ്ഞത്. ഇരുവരുടെയും പേര് വലിയ അക്ഷരത്തില്‍ കെട്ടിടത്തിനുമുന്നില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. കൊള്ളാം. ഗ്രാമീണരെ വിജ്ഞാനികളാക്കുന്നത് വികസനം തന്നെയാണ്.ലഭ്യമായ എല്ലാ പത്രമാസികകളും വായനാമുറിയിലുണ്ട്. പുതിയ പുസ്തകങ്ങള്‍ വാങ്ങാന്‍ വാര്‍ഷിക ധനസഹായം ലഭിക്കുന്നു. അനൌപചാരിക വിദ്യാഭ്യാസത്തിന് നാട്ടില്‍ ഉയര്‍ന്ന ഒരു സരസ്വതീമന്ദിരം എന്ന നിലയില്‍ ഗ്രന്ഥശാലയ്ക്കുള്ളില്‍ കടക്കുമ്പോള്‍ മനസ്സില്‍ ഒന്നുതൊഴുതു.
പൊതുപ്രവര്‍ത്തനങ്ങള്‍ക്ക് മുന്നിലുള്ള യുവാക്കളുടെ ഒരു കമ്മിറ്റിയാണ് ഗ്രന്ഥാലയം ഭരിക്കുന്നത്. ഉള്ളില്‍ അല്പം രാഷ്ട്രീയമൊക്കെയുണ്ട്. എങ്കിലും അവര്‍ക്കിടയില്‍ കക്ഷിരാഷ്ട്രീയത്തിന്റെ ദുര്മുഖ വൈരങ്ങളില്ല.
വിജനവും ശ്മശാനമൂകവുമാണ് പുതിയ വായനശാലയുടെ പരിസരം. പകല്‍ മുഴുവന്‍ തുറന്നിടുന്നില്ല. വൈകുന്നേരം മൂന്നുമണിക്കൂര്‍ തുറന്നുവച്ചാല്‍ പതിവായി വരുന്ന വിരലിലെണ്ണാവുന്നത്ര വായനക്കാര്‍ എത്തും. പുതിയതും പഴയതുമായ പുസ്തകങ്ങളെല്ലാം ഭദ്രമായി അലമാരകളില്‍ ഉറങ്ങുന്നു. രാവിലെ എത്തിയ പത്ര ങ്ങള് ചിലത് തുറന്നുനോക്കിയിട്ടുപോലുമില്ല. "വായിക്കുന്നവര്‍ വളരെ കുറവാണ്. പുസ്തകം എടുത്തുകൊണ്ടുപോകുന്ന നാലഞ്ചുപേരുണ്ട്. ജോലിക്ക് അപേക്ഷ അയയ്ക്കാന്‍ വിജ്ഞാപനപ്പരസ്യം ഉള്ള പഴയ പത്രങ്ങള്‍ തേടി യുവാക്കള്‍ എത്തും." പാര്‍ട്ട്ടൈം ലൈബ്രേറിയനെന്ന നിലയില്‍ പ്രവര്‍ത്തിക്കുന്ന ആള് തന്റെ നല്ല സായാഹ്നസേവനം പാഴായിപ്പോകുന്നതില്‍ ദുഃഖിച്ചു. ഗ്രാമത്തിലെ വീടുകളിലെല്ലാം അവശ്യഗ്രന്ഥങ്ങളുണ്ടാകാം. പത്രവും ടെലിവിഷനും കമ്പ്യൂട്ടറും ഗ്രാമീണരുടെ അറിവിന്റെ ലോകം വികസിപ്പിക്കുന്നു. ഗ്രാമീണ ഗ്രന്ഥശാലയെ ആശ്രയിക്കേണ്ടിവരുന്ന സന്ദര്‍ഭങ്ങള്‍ വളരെ ചുരുക്കമാണ്.
വായിക്കുന്നവര്‍ കുറഞ്ഞിട്ടൊന്നുമല്ല. വിദ്യാര്‍ത്ഥികള്‍ക്ക് പാഠ്യവിഷയങ്ങള്തന്നെ വായിച്ചാല്‍ തീരാത്തത്ര വിപുലം. പാഠ്യേതര വായനയ്ക്കുള്ള സമയം ലഭിക്കാത്ത തരത്തില്‍ ട്യൂഷനും എന്‍ട്രന്‍സ് കോച്ചിംഗും. റിട്ടയേഡ് പ്രൊഫസര്‍ക്ക് വൈകുന്നേരം അമ്പലത്തിലെ ദീപാരാധന തൊഴാന്‍ പോകണം. അമ്മയ്ക്കും ചേച്ചിക്കും ടിവി സീരിയല്‍ മുടങ്ങാതെ കാണണം. ബി.ടെക് കഴിഞ്ഞ അനിയന് സ്പോക്കണ് ഇംഗ്ളീഷ് ക്ളാസ്സുണ്ട്. പിന്നെ ആര്‍ക്കാണ് ഗ്രാമീണ ഗ്രന്ഥാലയം കൊണ്ട് ആവശ്യം? അലങ്കരിച്ചുവച്ച ശവപ്പെട്ടിപോലെ അതങ്ങനെ നില്ക്കുന്നു. പുസ്തകങ്ങള്‍ അതിനുള്ളില്‍ നിത്യനിദ്രയിലാണ്. അതിലൊരു പുസ്തകത്തിന്റെ പേര് ' ഇനി ഞാന്‍ ഉറങ്ങട്ടെ' എന്നാണല്ലോ.
വായിക്കാനുള്ളതാണ് ഗ്രന്ഥങ്ങളെന്ന് ഗ്രന്ഥാലയം പണിയാന്‍ ധനസഹായം ചെയ്ത ജനപ്രതിനിധികളും കരുതുന്നില്ല. പുസ്തകങ്ങളുടെ ഒരു തടവുമുറി പണിഞ്ഞ് അതിനുമേല്‍ സ്വന്തം പേരെഴുതി വയ്ക്കണമെന്നേ അവര്‍ ആഗ്രഹിച്ചിട്ടുള്ളൂ ഇഷ്ടപ്പെടാത്തതിനെ ചുട്ടുകളയുമായിരുന്നു മുമ്പ്. രാമായണം തീയിട്ട നാടാണിത്. ചെകുത്താന്റെ വചനങ്ങളും മാലാഖയുടെ മുഖവും കത്തിക്കാം. പുസ്തകങ്ങള്‍ പ്രജ്ഞയെ തീപിടിപ്പിക്കുമെന്നതുകൊണ്ട്വായിക്കപ്പെടാന് അവസരമുണ്ടാക്കാതെ മനോഹരമായ കെട്ടിടങ്ങള്‍ പണിഞ്ഞ് അതില്‍ പൂട്ടിവച്ചാല്‍ സര്‍വ്വം ഭദ്രം. ആരെങ്കിലും എടുത്തുവായിച്ചാലല്ലേ കുഴപ്പം. അതിന് ഒരിക്കലും അവസരമുണ്ടാകാത്ത തരത്തില്‍ സാമൂഹ്യ ജീവിത ചലനങ്ങളെ സമയപ്പട്ടികയില്‍ തളച്ചിടാം. തീപിടിപ്പിക്കുന്ന വാര്ത്താവിവരങ്ങളെ പരസ്യക്കമ്പോളത്തിന്റെ താത്പര്യപ്രകാരം വെള്ളമൊഴിച്ചു കെടുത്താം. തീ കെടുത്തുന്ന കാര്യങ്ങള്‍ മാത്രം പറഞ്ഞുകൊണ്ടിരിക്കാം.
എന്തെന്നാല്‍ ബാങ്കുകളാണ് നാടുഭരിക്കുന്നത്. ലോകബാങ്ക്, ഏഷ്യന്‍ വികസന ബാങ്ക്, ദേശസാല്‍കൃത ബാങ്ക്, ഷെഡ്യൂള്‍ഡ് ബാങ്ക് തുടങ്ങി കാര്യങ്ങള്‍ മുന്‍കൂട്ടി ഗ്രഹിക്കാന്‍ കഴിഞ്ഞവര്‍ വോട്ടുബാങ്കും ഉണ്ടാക്കിക്കഴിഞ്ഞു. പുസ്തകം വായിച്ച് തലതിരിഞ്ഞുപോയാല്‍ ലോക ബാങ്ക് മുതല്‍ വോട്ടുബാങ്കുവരെ പൊളിയും. അതുകൊണ്ട് ഉത്കൃഷ്ട ഗ്രന്ഥങ്ങള്‍ക്ക് ഗ്രാമീണ ഗ്രന്ഥാലയങ്ങളില് നിത്യശാന്തി.
കടപ്പാട്: കേരളകൌമുദി ഓണ്‍ലൈന്‍
ചൊവ്വാഴ്ച, ജനുവരി 17, 2006
വരിക ഭവാൻ
വരിക ഭവാൻ
പ്രൊഫ. എം.ആര്. സഹൃദയന് തമ്പി,
സെക്രട്ടറി, കുമാരനാശാന് ദേശീയ സാംസ്കാരിക ഇന്‍സ്റ്റിറ്റിയൂട്ട്, തോന്നയ്ക്കല്‍.
മഹാകവി കുമാരനാശാന്റെ ചരമവാര്‍ഷികദിനമാണ് ഇന്ന്. മലയാളക്കരയുടെ മഹാകവി പല്ലനയാറ്റില്‍ 'അന്തമില്ലാതുള്ളൊരാഴത്തിലേക്ക്' ആണ്ടുപോയത് 1923 ജനുവരി 17 വെളുപ്പിന് 5 മണിയോടടുപ്പിച്ചായിരുന്നു.
"എത്ര മഹാര്ഹങ്ങളുത്തമഗ്രന്ഥങ്ങ-
ളത്ര സംഭാവ്യങ്ങളായിരുന്നു
ശ്രേഷ്ഠമാം മസ്തിഷ്കം ചേറ്റിലഴുക്കാക്കി-
കഷ്ടം നീ പാഴായ് കളഞ്ഞുവല്ലോ.
ആശാന്റെ ആകസ്മികമരണം അറിഞ്ഞ് ദുഃഖിതനായ സരസകവി മൂലൂര്‍ എസ്. പദ്മനാഭപ്പണിക്കര്‍ എഴുതിയ 'തീവ്രരോദനം' എന്ന വിലാപകാവ്യത്തിലെ വരികളാണിത്.
ശ്രീനാരായണധര്‍മ്മ പരിപാലനയോഗത്തിന്റെ ജനറല്‍ സെക്രട്ടറി എന്ന ഭാരിച്ച ഉത്തരവാദിത്വം വഹിച്ച അവസരത്തിലാണ് ആശാന്റെ കനപ്പെട്ട പല കൃതികളും പിറന്നത്. ജാതി സംബന്ധമായ സാമൂഹികാസമത്വങ്ങള്‍ സാധാരണമനുഷ്യന്റെ ജീവിക്കാനുള്ള അവകാശംപോലും നിഷേധിച്ചിരുന്ന കാലഘട്ടത്തിലാണ് ആശാന്റെ ജനനം. യുഗപുരുഷനായ ശ്രീനാരായണഗുരുവിന്റെ സ്നേഹവാത്സല്യങ്ങളും ശിക്ഷണവും ലഭിക്കുവാന്‍ ഇടവന്നത് അദ്ദേഹത്തിന്റെ ഭാഗ്യമാണ്. കുമാരനിലെ കവിയെ കണ്ടറിഞ്ഞതും ഗുരുതന്നെ. അദ്ദേഹത്തിന്റെ അനുഗ്രഹംകൊണ്ടാണ് ഡോ. പല്പുവിന്റെ സഹായം ലഭിച്ചത്. കുമാരനിലെ സംഘാടകനെയും തേരാളിയെയും പല്പുവും കണ്ടെത്തി.
ഭാരതീയ തത്വചിന്തയിലും ബൌദ്ധികദര്ശനങ്ങളിലും ലഭിച്ച അവഗാഹം അദ്ദേഹത്തിന്റെ കവിതയ്ക്ക് ദാര്‍ശനികമാനങ്ങള്‍ നല്കി. എങ്കിലും അത് സാധാരണക്കാരോട് സംവദിക്കുന്നതായിരുന്നു.
കാലത്തെ കടന്നുചിന്തിച്ച കവിയാണ് കുമാരനാശാന്. 'പാരതന്ത്യ്രം മാനികള്‍ക്ക് മൃതിയെക്കാള്‍ ഭയാനകം' എന്നു പാടിയ അദ്ദേഹം തന്നെയാണ് 'ജാതിമദിരാന്ധരടിച്ചു തമ്മിലന്തപ്പെടും തനയരെന്തിനയേ സ്വരാജ്യം' എന്നു വിലപിച്ചത്. പ്രജാസഭമെമ്പറായും എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ച അദ്ദേഹത്തിന്റെ അനുഭവങ്ങള്‍ അതു പറയിപ്പിക്കുന്നതരത്തിലായിരുന്നിരിക്കണം. ചാതുര്‍വര്‍ണ്യത്തിന്റെ പ്രചാരകന്മാരോടും മേലാളന്മാരോടും മയമില്ലാത്ത ഭാഷയാണ് അദ്ദേഹം പ്രയോഗിച്ചിട്ടുള്ളത്. പഴകി ദ്രവിച്ച ആചാരനൂലുകളില് ജനതയെ കെട്ടിയിടാന്‍ സാദ്ധ്യമല്ലയെന്ന് അര്‍ത്ഥശങ്കയ്ക്കിടയില്ലാത്തവണ്ണം അദ്ദേഹം വ്യക്തമാക്കി. കേരളത്തിന്റെ സാമൂഹിക ഘടനയെ മാറ്റിമറിച്ച പരിണാമത്തിന് ആശാന് കവിത ചെലുത്തിയ സ്വാധീനം ചെറുതൊന്നുമല്ല. കാലത്തിന്റെ ചവറ്റുകൊട്ടയില്‍ തള്ളിയ ചാതുര്‍വര്‍ണ വ്യവസ്ഥകളെ വീണ്ടും ഉയര്‍ത്തിക്കൊണ്ടുവരാന്‍ ശ്രമങ്ങള്‍ നടക്കുന്ന ഈ സന്ദര്‍ഭത്തില്‍ 'വരികഭവാന്' എന്ന 'കരുണ'യിലെ ആശാന് വചനം നാം ആശാനോടുതന്നെ പറഞ്ഞുപോകും.
തൊണ്ണൂറ്റഞ്ചു യാത്രക്കാരുടെ 'കപ്പാസിറ്റി' മാത്രം അനുവദിച്ചിട്ടുള്ള റെഡീമര്‍ ബോട്ട് 130 - ല്‍പ്പരം പേരെ കയറ്റിയ ശപിക്കപ്പെട്ട രാത്രിയിലെ റെഡീമര്‍ യാത്രക്കാരനായിരുന്നു മഹാകവി കുമാരനാശാന്. 1923 ജനുവരി 17 വെളുപ്പിന് 5 മണിയോടടുപ്പിച്ച് പല്ലനയില്‍ വളവുതിരിയവേ റെഡീമര്‍ മുങ്ങി. രണ്ടാംദിവസം ആശാന്റെ മൃതദേഹം കിട്ടി.
മഹാകവിയുടെ സ്മരണ ശാശ്വതീകരിക്കുന്നതിനായി 1958 ല്‍ പ്രമുഖ സാഹിത്യകാരനും വിദ്യാഭ്യാസമന്ത്രിയുമായിരുന്ന പ്രൊഫ. ജോസഫ് മുണ്ടശ്ശേരി തറക്കല്ലിടുകയും മുന്‍ മുഖ്യമന്ത്രിയും ക്രാന്തദര്‍ശിയുമായ ആര്. ശങ്കര്‍ ഉദ്ഘാടനം ചെയ്ത് പ്രവര്‍ത്തനമാരംഭിക്കുകയും ചെയ്ത തോന്നയ്ക്കല്‍ ആശാന് സ്മാരകം ഇന്ന് ദേശീയ സാംസ്കാരിക ഇന്‍സ്റ്റിറ്റിയൂട്ടായി വളര്‍ന്നു. അത് കേരള സര്‍വകലാശാലയുടെ ഒരു ഗവേഷണ കേന്ദ്രമായി അംഗീകരിക്കുന്നു. ഈ സ്മാരകത്തിന്റെ സമഗ്രവികസനത്തിനായി ഒട്ടനവധി പദ്ധതികള്‍ ആസൂത്രണം ചെയ്ത് പ്രാവര്‍ത്തികമാക്കിക്കൊണ്ടിരിക്കുകയാണ്. ഇതിന്റെ മുന്‍വശത്തുള്ള സ്വാതന്ത്യ്രകവാടം കടന്നുവരുന്ന തീര്ത്ഥാടകന് ഹരിതഭംഗിയുടെ ദൃശ്യവിസ്മയത്തിലേക്കാണ് പ്രവേശിക്കുക. പ്രസിദ്ധ ശില്പി കാനായികുഞ്ഞിരാമന് നിര്‍മ്മിക്കുന്ന ആശാന് പ്രതിമയുടെയും കാവ്യശില്പത്തിന്റെയും സ്വാതന്ത്യ്രശില്പത്തിന്റെയും പണികള്‍ ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ പൂര്‍ത്തീകരിക്കാന്‍ കഴിയുന്ന രീതിയില്‍ ധൃതിയില്‍ പുരോഗമിക്കുന്നു. ആശാന് കവിതകള്‍ ശ്രവണമനോഹരമായി സംഗീതാവിഷ്കാരം നടത്തി കാസറ്റിലും സിഡിയിലുമാക്കി സാധാരണക്കാരന്റെ കാതിലെത്തിക്കുന്നതിനുള്ള സംരംഭവുമാരംഭിച്ചുകഴിഞ്ഞു. വിപുലമായ ഒരു ഹെറിറ്റേജ് മ്യൂസിയവും ഇവിടെ സജ്ജമാകുന്നു.
കുമാരനാശാന് ജീവിച്ച അന്തരീക്ഷത്തില്‍ താമസിച്ച് സൃഷ്ടികള്‍ നടത്തുന്നതിനായി ആഗ്രഹാവേശങ്ങളോടെവരുന്ന സാഹിത്യനായകന്മാര്ക്കും സാഹിത്യ വിദ്യാര്‍ത്ഥികള്‍ക്കും വേണ്ട സൌകര്യങ്ങള്‍ ഇനി ഉണ്ടാകേണ്ടിയിരിക്കുന്നു. ആശാന് സ്മാരകം ഇനിയും വളരണം വളര്‍ത്തണം. കേന്ദ്ര സംസ്ഥാന ഗവണ്മെന്റുകളുടെ കൂടുതലായുള്ള ശ്രദ്ധയും സാംസ്കാരികകാര്യതത്പരരായ മഹാജനങ്ങളുടെ ആശയും ആവേശവും ഈ ലക്ഷ്യത്തിലെത്താന്‍ സഹായകരമാകുമെന്ന് പ്രത്യാശിക്കട്ടെ.
കടപ്പാട്: കേരളകൌമുദി ഓണ്‍ലൈന്‍
പ്രൊഫ. എം.ആര്. സഹൃദയന് തമ്പി,
സെക്രട്ടറി, കുമാരനാശാന് ദേശീയ സാംസ്കാരിക ഇന്‍സ്റ്റിറ്റിയൂട്ട്, തോന്നയ്ക്കല്‍.
മഹാകവി കുമാരനാശാന്റെ ചരമവാര്‍ഷികദിനമാണ് ഇന്ന്. മലയാളക്കരയുടെ മഹാകവി പല്ലനയാറ്റില്‍ 'അന്തമില്ലാതുള്ളൊരാഴത്തിലേക്ക്' ആണ്ടുപോയത് 1923 ജനുവരി 17 വെളുപ്പിന് 5 മണിയോടടുപ്പിച്ചായിരുന്നു.
"എത്ര മഹാര്ഹങ്ങളുത്തമഗ്രന്ഥങ്ങ-
ളത്ര സംഭാവ്യങ്ങളായിരുന്നു
ശ്രേഷ്ഠമാം മസ്തിഷ്കം ചേറ്റിലഴുക്കാക്കി-
കഷ്ടം നീ പാഴായ് കളഞ്ഞുവല്ലോ.
ആശാന്റെ ആകസ്മികമരണം അറിഞ്ഞ് ദുഃഖിതനായ സരസകവി മൂലൂര്‍ എസ്. പദ്മനാഭപ്പണിക്കര്‍ എഴുതിയ 'തീവ്രരോദനം' എന്ന വിലാപകാവ്യത്തിലെ വരികളാണിത്.
ശ്രീനാരായണധര്‍മ്മ പരിപാലനയോഗത്തിന്റെ ജനറല്‍ സെക്രട്ടറി എന്ന ഭാരിച്ച ഉത്തരവാദിത്വം വഹിച്ച അവസരത്തിലാണ് ആശാന്റെ കനപ്പെട്ട പല കൃതികളും പിറന്നത്. ജാതി സംബന്ധമായ സാമൂഹികാസമത്വങ്ങള്‍ സാധാരണമനുഷ്യന്റെ ജീവിക്കാനുള്ള അവകാശംപോലും നിഷേധിച്ചിരുന്ന കാലഘട്ടത്തിലാണ് ആശാന്റെ ജനനം. യുഗപുരുഷനായ ശ്രീനാരായണഗുരുവിന്റെ സ്നേഹവാത്സല്യങ്ങളും ശിക്ഷണവും ലഭിക്കുവാന്‍ ഇടവന്നത് അദ്ദേഹത്തിന്റെ ഭാഗ്യമാണ്. കുമാരനിലെ കവിയെ കണ്ടറിഞ്ഞതും ഗുരുതന്നെ. അദ്ദേഹത്തിന്റെ അനുഗ്രഹംകൊണ്ടാണ് ഡോ. പല്പുവിന്റെ സഹായം ലഭിച്ചത്. കുമാരനിലെ സംഘാടകനെയും തേരാളിയെയും പല്പുവും കണ്ടെത്തി.
ഭാരതീയ തത്വചിന്തയിലും ബൌദ്ധികദര്ശനങ്ങളിലും ലഭിച്ച അവഗാഹം അദ്ദേഹത്തിന്റെ കവിതയ്ക്ക് ദാര്‍ശനികമാനങ്ങള്‍ നല്കി. എങ്കിലും അത് സാധാരണക്കാരോട് സംവദിക്കുന്നതായിരുന്നു.
കാലത്തെ കടന്നുചിന്തിച്ച കവിയാണ് കുമാരനാശാന്. 'പാരതന്ത്യ്രം മാനികള്‍ക്ക് മൃതിയെക്കാള്‍ ഭയാനകം' എന്നു പാടിയ അദ്ദേഹം തന്നെയാണ് 'ജാതിമദിരാന്ധരടിച്ചു തമ്മിലന്തപ്പെടും തനയരെന്തിനയേ സ്വരാജ്യം' എന്നു വിലപിച്ചത്. പ്രജാസഭമെമ്പറായും എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ച അദ്ദേഹത്തിന്റെ അനുഭവങ്ങള്‍ അതു പറയിപ്പിക്കുന്നതരത്തിലായിരുന്നിരിക്കണം. ചാതുര്‍വര്‍ണ്യത്തിന്റെ പ്രചാരകന്മാരോടും മേലാളന്മാരോടും മയമില്ലാത്ത ഭാഷയാണ് അദ്ദേഹം പ്രയോഗിച്ചിട്ടുള്ളത്. പഴകി ദ്രവിച്ച ആചാരനൂലുകളില് ജനതയെ കെട്ടിയിടാന്‍ സാദ്ധ്യമല്ലയെന്ന് അര്‍ത്ഥശങ്കയ്ക്കിടയില്ലാത്തവണ്ണം അദ്ദേഹം വ്യക്തമാക്കി. കേരളത്തിന്റെ സാമൂഹിക ഘടനയെ മാറ്റിമറിച്ച പരിണാമത്തിന് ആശാന് കവിത ചെലുത്തിയ സ്വാധീനം ചെറുതൊന്നുമല്ല. കാലത്തിന്റെ ചവറ്റുകൊട്ടയില്‍ തള്ളിയ ചാതുര്‍വര്‍ണ വ്യവസ്ഥകളെ വീണ്ടും ഉയര്‍ത്തിക്കൊണ്ടുവരാന്‍ ശ്രമങ്ങള്‍ നടക്കുന്ന ഈ സന്ദര്‍ഭത്തില്‍ 'വരികഭവാന്' എന്ന 'കരുണ'യിലെ ആശാന് വചനം നാം ആശാനോടുതന്നെ പറഞ്ഞുപോകും.
തൊണ്ണൂറ്റഞ്ചു യാത്രക്കാരുടെ 'കപ്പാസിറ്റി' മാത്രം അനുവദിച്ചിട്ടുള്ള റെഡീമര്‍ ബോട്ട് 130 - ല്‍പ്പരം പേരെ കയറ്റിയ ശപിക്കപ്പെട്ട രാത്രിയിലെ റെഡീമര്‍ യാത്രക്കാരനായിരുന്നു മഹാകവി കുമാരനാശാന്. 1923 ജനുവരി 17 വെളുപ്പിന് 5 മണിയോടടുപ്പിച്ച് പല്ലനയില്‍ വളവുതിരിയവേ റെഡീമര്‍ മുങ്ങി. രണ്ടാംദിവസം ആശാന്റെ മൃതദേഹം കിട്ടി.
മഹാകവിയുടെ സ്മരണ ശാശ്വതീകരിക്കുന്നതിനായി 1958 ല്‍ പ്രമുഖ സാഹിത്യകാരനും വിദ്യാഭ്യാസമന്ത്രിയുമായിരുന്ന പ്രൊഫ. ജോസഫ് മുണ്ടശ്ശേരി തറക്കല്ലിടുകയും മുന്‍ മുഖ്യമന്ത്രിയും ക്രാന്തദര്‍ശിയുമായ ആര്. ശങ്കര്‍ ഉദ്ഘാടനം ചെയ്ത് പ്രവര്‍ത്തനമാരംഭിക്കുകയും ചെയ്ത തോന്നയ്ക്കല്‍ ആശാന് സ്മാരകം ഇന്ന് ദേശീയ സാംസ്കാരിക ഇന്‍സ്റ്റിറ്റിയൂട്ടായി വളര്‍ന്നു. അത് കേരള സര്‍വകലാശാലയുടെ ഒരു ഗവേഷണ കേന്ദ്രമായി അംഗീകരിക്കുന്നു. ഈ സ്മാരകത്തിന്റെ സമഗ്രവികസനത്തിനായി ഒട്ടനവധി പദ്ധതികള്‍ ആസൂത്രണം ചെയ്ത് പ്രാവര്‍ത്തികമാക്കിക്കൊണ്ടിരിക്കുകയാണ്. ഇതിന്റെ മുന്‍വശത്തുള്ള സ്വാതന്ത്യ്രകവാടം കടന്നുവരുന്ന തീര്ത്ഥാടകന് ഹരിതഭംഗിയുടെ ദൃശ്യവിസ്മയത്തിലേക്കാണ് പ്രവേശിക്കുക. പ്രസിദ്ധ ശില്പി കാനായികുഞ്ഞിരാമന് നിര്‍മ്മിക്കുന്ന ആശാന് പ്രതിമയുടെയും കാവ്യശില്പത്തിന്റെയും സ്വാതന്ത്യ്രശില്പത്തിന്റെയും പണികള്‍ ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ പൂര്‍ത്തീകരിക്കാന്‍ കഴിയുന്ന രീതിയില്‍ ധൃതിയില്‍ പുരോഗമിക്കുന്നു. ആശാന് കവിതകള്‍ ശ്രവണമനോഹരമായി സംഗീതാവിഷ്കാരം നടത്തി കാസറ്റിലും സിഡിയിലുമാക്കി സാധാരണക്കാരന്റെ കാതിലെത്തിക്കുന്നതിനുള്ള സംരംഭവുമാരംഭിച്ചുകഴിഞ്ഞു. വിപുലമായ ഒരു ഹെറിറ്റേജ് മ്യൂസിയവും ഇവിടെ സജ്ജമാകുന്നു.
കുമാരനാശാന് ജീവിച്ച അന്തരീക്ഷത്തില്‍ താമസിച്ച് സൃഷ്ടികള്‍ നടത്തുന്നതിനായി ആഗ്രഹാവേശങ്ങളോടെവരുന്ന സാഹിത്യനായകന്മാര്ക്കും സാഹിത്യ വിദ്യാര്‍ത്ഥികള്‍ക്കും വേണ്ട സൌകര്യങ്ങള്‍ ഇനി ഉണ്ടാകേണ്ടിയിരിക്കുന്നു. ആശാന് സ്മാരകം ഇനിയും വളരണം വളര്‍ത്തണം. കേന്ദ്ര സംസ്ഥാന ഗവണ്മെന്റുകളുടെ കൂടുതലായുള്ള ശ്രദ്ധയും സാംസ്കാരികകാര്യതത്പരരായ മഹാജനങ്ങളുടെ ആശയും ആവേശവും ഈ ലക്ഷ്യത്തിലെത്താന്‍ സഹായകരമാകുമെന്ന് പ്രത്യാശിക്കട്ടെ.
കടപ്പാട്: കേരളകൌമുദി ഓണ്‍ലൈന്‍
തിങ്കളാഴ്ച, ജനുവരി 16, 2006
ഇളയ രാജാ - കാലാതീതം സംഗീതം
സിനിമാഗാനരംഗത്ത് ഇടയ്ക്കിടെ ഇതിഹാസങ്ങളുണ്ടാ കാറുണ്ട്. അവരുടെ കാലം കഴിഞ്ഞാലും രംഗത്തുനിന്ന് പിന്മാറിയാലും കാലാതി വര്‍ത്തിയായ അവരുടെ സംഗീതം, സ്വാധീനം നിലനില്ക്കുക തന്നെ ചെയ്യും. തെന്നിന്ത്യ മുഴുവന്‍ ഇങ്ങനെ നിറഞ്ഞു നില്ക്കുന്ന ഇതിഹാസമാണ് ഇളയരാജ. നാടന്‍ സംഗീതത്തിന്റെയും ക്ലാസിക്കൽ സംഗീതത്തിന്റെയും പാശ്ചാത്യ സംഗീതത്തിന്റെയും ആഴങ്ങള്‍ കണ്ടറിയുകയും അവയുടെ യുക്തമായ സമന്വയത്തിലൂടെ ആരാധക ഹൃദയങ്ങളില്‍ പാട്ടിനെ കുടിയിരു ത്തുകയും ചെയ്തതാണ് അദ്ദേഹത്തിന്റെ പ്രത്യേകത. 'ഇളയരാജ' എന്ന പേരില്‍നിന്നുതന്നെ നമ്മുടെ ഉള്ളിലേക്ക് ഒരായിരം പാട്ടുകളുടെ സമ്മിശ്രവികാരം നിറയുകയാണ്..
ഇലക്ട്രോണിക് സംഗീതത്തെ ഇന്ത്യന്‍ ക്ലാസിക്കൽ സംഗീതത്തില്‍ സമഞ്ജസമായി സമ്മേളിപ്പിക്കുക എന്നതാണ് ഇളയരാജയുടെ എടുത്തുപറയാവുന്ന സംഭാവന. കംപ്യൂട്ടറുകള്‍ ഇത്ര പ്രചാരം നേടുന്നതിന് എത്രയോ കാലം മുമ്പുതന്നെ 'വിക്രം' എന്ന സിനിമയിലൂടെ അദ്ദേഹം നമ്മെ അതിന്റെ സ്വാധീനം പരിചയപ്പെടുത്തി. 'വെറ്റിവിഴാ', 'പുന്നകൈ മന്നന്', 'അഗ്നി നക്ഷത്രം', 'നായകന്' തുടങ്ങിയ എത്രയോ ചിത്രങ്ങളില്‍ തനതു സംഗീതത്തെ പാശ്ചാത്യസംഗീതപശ്ചാത്തലത്തിലൂടെ ഭാവഗാനങ്ങളായി നിലനിര്‍ത്തി. എത്രയോ വര്‍ഷം മുന്‍പ് ഇളയരാജ നല്കിയ ഈണങ്ങള്‍ ആധുനിക ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്കുപോലും ഇണങ്ങുന്ന തായിരുന്നു എന്നത് ഏതാണ്ടതേ ഈണങ്ങള്‍തന്നെ ഇന്നു കേള്‍ക്കേണ്ടിവരുമ്പോള്‍ നാമറിയുന്ന, ആ ഉള്‍ക്കാഴ്ച തിരിച്ചറിയുന്നു.
മലയാള സിനിമാഗാനങ്ങളിലെ 'ഇളയരാജ' സ്വാധീനം അടുത്തകാലത്തായി ഏറിവരികയാണെന്നത് ഒരുപക്ഷേ ഏറെ ശ്രദ്ധിക്കപ്പെടാതെ പോയ സംഭവമാണ്. വന്‍ ഹിറ്റായ ഗാനമാണ് 'നിറ'ത്തിലെ "മിഴിയറിയാതെ വന്നു നീ...." ഇളയരാജ കുറെ വര്‍ഷം മുന്‍പ് ചെയ്ത " ഒരു രാഗം പാടലോട് കാതില്‍ കേട്ടതോ... മനതോടു ഊഞ്ചലാട്ത്..." എന്ന യേശുദാസ്തന്നെ പാടിയ ഗാനം കേട്ടു നോക്കൂ. ഇതിന്റെ തനിപ്പകര്‍പ്പാണ് "മിഴിയറിയാതെ..." എന്നു കാണാം. ഒരുപക്ഷേ അധികമാരും ഇതു തിരിച്ചറിഞ്ഞിട്ടുണ്ടാവില്ല. പഴയകാല ഹിന്ദി ഗാനങ്ങളും മറ്റും അതേ പകര്‍പ്പായി മലയാളത്തിലിറ ങ്ങാറുണ്ട്. എന്നാല്‍ ഇളയരാജയുടെ പ്രത്യേകത അതല്ല; അദ്ദേഹത്തിന്റെ ഈണവും ബിറ്റ് മ്യൂസിക്കുകള്പോലും നല്കുന്ന ഭാവമാണ്, അന്തരീക്ഷമാണ് പ്രധാനം. അദ്ദേഹത്തിന്റെ ഗാനങ്ങള്‍ പകര്ത്തുന്നവര് അറിയാതെ ഉപയോഗിക്കുന്ന 'ബാക്ഗ്രൌണ്ട്' മ്യൂസിക്കും ശ്രദ്ധേയമാണ്.
ഇളയരാജയുടെ പ്രശസ്തമായ "നിന്നുക്കോരി... വരണം..." എന്ന 'അഗ്നിനക്ഷത്ര' ത്തിലെ ഗാനം മറ്റൊരു രൂപത്തില്‍ മലയാളത്തില്‍ വന്നു. ഇറങ്ങിയ കാലത്ത് അപൂര്‍വമായ ക്ലാസിക്കല്‍ ഭാവംകൊണ്ടും 'റോക്ക്' താളംകൊണ്ടും ശ്രദ്ധേയമായിരുന്ന ഗാനത്തില്‍ ചെറിയ മാറ്റങ്ങള്‍ വരുത്താന്‍ സംഗീത സംവിധായകന് ശ്രമിച്ചു എങ്കിലും അദ്ദേഹം ഇളയരാജ 'ഹാംഗ് ഓവറില്‍' നിന്ന് വിട്ടുപോകുന്നില്ലെന്നത് ഇതിന്റെ പശ്ചാത്തല സംഗീതം ശ്രദ്ധിച്ചാല്‍ മനസിലാകും.ഇതേ അവസ്ഥതന്നെയാണ് "കിളിച്ചുണ്ടന്‍ മാമ്പഴമേ...." എന്ന ഗാനത്തിനും. മാറ്റാന്‍ എത്ര ശ്രമിച്ചിട്ടും അതില്‍ പിന്തുടരുന്ന "കാര്‍മേഘ വര്‍ണന്റെ മാറില്‍..." എന്ന ഗാനത്തിന്റെ താളവും ഘടനയും നമുക്ക് വ്യക്തമായി കാണാം.
"മണ്ണു തിന്ന കണ്ണനല്ലെ...." എന്ന വരി കഴിഞ്ഞ് വേറൊരു ഭാവത്തിലേക്കു മാറി "ഗീതാര്ഥ സാഗരത്തില്‍...." എന്നയിടത്ത് ഒരു രാഗം കൂടി പശ്ചാത്തലമായി നല്‍കിയിട്ടുണ്ട്. ഇതേ പാതയിലൂടെയല്ലാതെ വിദ്യാസാഗറിന് "നീ വന്നെത്തിടും നാള് എണ്ണിത്തുടങ്ങി..." എന്ന ഭാഗം ബന്ധിപ്പിക്കാനാവുന്നില്ല. കുറച്ചു വര്‍ഷം മുന്‍പ് ഹിറ്റായ ശരത്തിന്റെ മായാമഞ്ചലില്‍.... (ഒറ്റയാള്‍ പട്ടാളം) എന്ന ഗാനത്തിനും ഉണ്ടായിരുന്നു ഇളയരാജ സ്വാധീനം. 'ദളപതിയിലെ' 'സുന്ദരീ.... കണ്ണാലൊരു സെയ്തി...." എന്ന ഗാനത്തിന്റെ രീതിതന്നെയാണ് ഇതിനും. രണ്ടു ഗാനത്തിന്റെയും ചരണത്തില്‍ 'ഫ്ളൂട്ട്' പ്രത്യേക മൂഡിലാണ് ഉപയോഗിച്ചിരിക്കുന്നത്. എന്നാല്‍ ഇവയ്ക്ക് വേര്‍തിരിക്കാനാവാത്ത സാമ്യമുണ്ട്; പാട്ടിന്റെ മൊത്തത്തിലുള്ള പിച്ചിനും താളത്തിനും.
കൂടാതെ എത്രയോ സിനിമാ ഗാനങ്ങളിലും ആല്‍ബങ്ങളിലും ഭക്തിഗാനങ്ങളിലുമൊക്കെ അറിയാതെ പിന്തുടരുന്ന ഇളയരാജ സ്വാധീനം കാണാം. എ. ആര്. റഹ്മാന്റെ ക്ലാസിക്കല്‍ ഗാനങ്ങളിലും സെമി ക്ലാസിക്കല്‍ ഗാനങ്ങളിലും ഇതു വളരെ പ്രകടമാണ്
കടപ്പാട് : മനോരമ ഓണ്‍ലൈന്‍
ലിങ്ക്: http://www.manoramaonline.com/servlet/ContentServer?pagename=manorama/MalArticle/Malfullstory&cid=1137385271751&c=MalArticle&p=1009962625349&channel=MalMusic&count=8&colid=1009992851444
ഇലക്ട്രോണിക് സംഗീതത്തെ ഇന്ത്യന്‍ ക്ലാസിക്കൽ സംഗീതത്തില്‍ സമഞ്ജസമായി സമ്മേളിപ്പിക്കുക എന്നതാണ് ഇളയരാജയുടെ എടുത്തുപറയാവുന്ന സംഭാവന. കംപ്യൂട്ടറുകള്‍ ഇത്ര പ്രചാരം നേടുന്നതിന് എത്രയോ കാലം മുമ്പുതന്നെ 'വിക്രം' എന്ന സിനിമയിലൂടെ അദ്ദേഹം നമ്മെ അതിന്റെ സ്വാധീനം പരിചയപ്പെടുത്തി. 'വെറ്റിവിഴാ', 'പുന്നകൈ മന്നന്', 'അഗ്നി നക്ഷത്രം', 'നായകന്' തുടങ്ങിയ എത്രയോ ചിത്രങ്ങളില്‍ തനതു സംഗീതത്തെ പാശ്ചാത്യസംഗീതപശ്ചാത്തലത്തിലൂടെ ഭാവഗാനങ്ങളായി നിലനിര്‍ത്തി. എത്രയോ വര്‍ഷം മുന്‍പ് ഇളയരാജ നല്കിയ ഈണങ്ങള്‍ ആധുനിക ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്കുപോലും ഇണങ്ങുന്ന തായിരുന്നു എന്നത് ഏതാണ്ടതേ ഈണങ്ങള്‍തന്നെ ഇന്നു കേള്‍ക്കേണ്ടിവരുമ്പോള്‍ നാമറിയുന്ന, ആ ഉള്‍ക്കാഴ്ച തിരിച്ചറിയുന്നു.
മലയാള സിനിമാഗാനങ്ങളിലെ 'ഇളയരാജ' സ്വാധീനം അടുത്തകാലത്തായി ഏറിവരികയാണെന്നത് ഒരുപക്ഷേ ഏറെ ശ്രദ്ധിക്കപ്പെടാതെ പോയ സംഭവമാണ്. വന്‍ ഹിറ്റായ ഗാനമാണ് 'നിറ'ത്തിലെ "മിഴിയറിയാതെ വന്നു നീ...." ഇളയരാജ കുറെ വര്‍ഷം മുന്‍പ് ചെയ്ത " ഒരു രാഗം പാടലോട് കാതില്‍ കേട്ടതോ... മനതോടു ഊഞ്ചലാട്ത്..." എന്ന യേശുദാസ്തന്നെ പാടിയ ഗാനം കേട്ടു നോക്കൂ. ഇതിന്റെ തനിപ്പകര്‍പ്പാണ് "മിഴിയറിയാതെ..." എന്നു കാണാം. ഒരുപക്ഷേ അധികമാരും ഇതു തിരിച്ചറിഞ്ഞിട്ടുണ്ടാവില്ല. പഴയകാല ഹിന്ദി ഗാനങ്ങളും മറ്റും അതേ പകര്‍പ്പായി മലയാളത്തിലിറ ങ്ങാറുണ്ട്. എന്നാല്‍ ഇളയരാജയുടെ പ്രത്യേകത അതല്ല; അദ്ദേഹത്തിന്റെ ഈണവും ബിറ്റ് മ്യൂസിക്കുകള്പോലും നല്കുന്ന ഭാവമാണ്, അന്തരീക്ഷമാണ് പ്രധാനം. അദ്ദേഹത്തിന്റെ ഗാനങ്ങള്‍ പകര്ത്തുന്നവര് അറിയാതെ ഉപയോഗിക്കുന്ന 'ബാക്ഗ്രൌണ്ട്' മ്യൂസിക്കും ശ്രദ്ധേയമാണ്.
ഇളയരാജയുടെ പ്രശസ്തമായ "നിന്നുക്കോരി... വരണം..." എന്ന 'അഗ്നിനക്ഷത്ര' ത്തിലെ ഗാനം മറ്റൊരു രൂപത്തില്‍ മലയാളത്തില്‍ വന്നു. ഇറങ്ങിയ കാലത്ത് അപൂര്‍വമായ ക്ലാസിക്കല്‍ ഭാവംകൊണ്ടും 'റോക്ക്' താളംകൊണ്ടും ശ്രദ്ധേയമായിരുന്ന ഗാനത്തില്‍ ചെറിയ മാറ്റങ്ങള്‍ വരുത്താന്‍ സംഗീത സംവിധായകന് ശ്രമിച്ചു എങ്കിലും അദ്ദേഹം ഇളയരാജ 'ഹാംഗ് ഓവറില്‍' നിന്ന് വിട്ടുപോകുന്നില്ലെന്നത് ഇതിന്റെ പശ്ചാത്തല സംഗീതം ശ്രദ്ധിച്ചാല്‍ മനസിലാകും.ഇതേ അവസ്ഥതന്നെയാണ് "കിളിച്ചുണ്ടന്‍ മാമ്പഴമേ...." എന്ന ഗാനത്തിനും. മാറ്റാന്‍ എത്ര ശ്രമിച്ചിട്ടും അതില്‍ പിന്തുടരുന്ന "കാര്‍മേഘ വര്‍ണന്റെ മാറില്‍..." എന്ന ഗാനത്തിന്റെ താളവും ഘടനയും നമുക്ക് വ്യക്തമായി കാണാം.
"മണ്ണു തിന്ന കണ്ണനല്ലെ...." എന്ന വരി കഴിഞ്ഞ് വേറൊരു ഭാവത്തിലേക്കു മാറി "ഗീതാര്ഥ സാഗരത്തില്‍...." എന്നയിടത്ത് ഒരു രാഗം കൂടി പശ്ചാത്തലമായി നല്‍കിയിട്ടുണ്ട്. ഇതേ പാതയിലൂടെയല്ലാതെ വിദ്യാസാഗറിന് "നീ വന്നെത്തിടും നാള് എണ്ണിത്തുടങ്ങി..." എന്ന ഭാഗം ബന്ധിപ്പിക്കാനാവുന്നില്ല. കുറച്ചു വര്‍ഷം മുന്‍പ് ഹിറ്റായ ശരത്തിന്റെ മായാമഞ്ചലില്‍.... (ഒറ്റയാള്‍ പട്ടാളം) എന്ന ഗാനത്തിനും ഉണ്ടായിരുന്നു ഇളയരാജ സ്വാധീനം. 'ദളപതിയിലെ' 'സുന്ദരീ.... കണ്ണാലൊരു സെയ്തി...." എന്ന ഗാനത്തിന്റെ രീതിതന്നെയാണ് ഇതിനും. രണ്ടു ഗാനത്തിന്റെയും ചരണത്തില്‍ 'ഫ്ളൂട്ട്' പ്രത്യേക മൂഡിലാണ് ഉപയോഗിച്ചിരിക്കുന്നത്. എന്നാല്‍ ഇവയ്ക്ക് വേര്‍തിരിക്കാനാവാത്ത സാമ്യമുണ്ട്; പാട്ടിന്റെ മൊത്തത്തിലുള്ള പിച്ചിനും താളത്തിനും.
കൂടാതെ എത്രയോ സിനിമാ ഗാനങ്ങളിലും ആല്‍ബങ്ങളിലും ഭക്തിഗാനങ്ങളിലുമൊക്കെ അറിയാതെ പിന്തുടരുന്ന ഇളയരാജ സ്വാധീനം കാണാം. എ. ആര്. റഹ്മാന്റെ ക്ലാസിക്കല്‍ ഗാനങ്ങളിലും സെമി ക്ലാസിക്കല്‍ ഗാനങ്ങളിലും ഇതു വളരെ പ്രകടമാണ്
കടപ്പാട് : മനോരമ ഓണ്‍ലൈന്‍
ലിങ്ക്: http://www.manoramaonline.com/servlet/ContentServer?pagename=manorama/MalArticle/Malfullstory&cid=1137385271751&c=MalArticle&p=1009962625349&channel=MalMusic&count=8&colid=1009992851444
ഹൃദയാഘാതം ചെറുക്കാന്‍ അല്പം തടി വേണം
കുറച്ചു തടിയുള്ളവര്‍ക്ക് ഹൃദയാഘാതത്തെ അതിജീവിക്കാനുള്ള കഴിവു കൂടും. പൊണ്ണത്തടിയുള്ളവരെയും സാധാരണ തൂക്കമുള്ളവരെയും അപേക്ഷിച്ച് രോഗത്തെ അതിജീവിക്കാന്‍ ഇവര്‍ക്കു കഴിവു കൂടും. എന്നാല്‍ അമിതഭാരം കുറയ്ക്കുന്നതിന്റെ ആവശ്യകതയ്ക്കെതിരേ ഇതൊരു ആയുധമാക്കി മാറ്റരുതെന്നു ഗവേഷകര്‍ മുന്നറിയിപ്പു തരുന്നു. ബോഡി മാസ് ഇന്‍ഡക്സ് കൂടുതലുള്ളവരിലാണ് ശരീരഭാരം സാധാരണ നിലയിലുള്ളവരേക്കാള് മരണനിരക്ക് കുറവ്. അതേസമയം തന്നെ ശരീരഭാരം കൂടുതലുള്ള ചെറുപ്പക്കാര്‍ക്കു മറ്റു രോഗങ്ങള്‍ വരാനുള്ള സാധ്യത കൂടും.
കലിഫോര്‍ണിയയിലെ ഡ്യൂക്ക് ക്ലീനിക്കില്‍ റിസര്‍ച്ചിലെ ഡോ. ഐസന്‍സ്റ്റീനും സംഘവുമാണ് ഇതുസംബന്ധിച്ച പഠനം നടത്തിയത്. സാധാരണ ശരീരഭാരമുള്ളവരുടെ മരണനിരക്കു വണ്ണമുള്ളവരുടേതിനെ അപേക്ഷിച്ചു കൂടുതലാണ് എന്ന നിഗമനത്തിലൂന്നിയാണ് അവര്‍ പഠനം നടത്തിയത്. ഹൃദ്രോഗം വന്നവര്‍ അടുത്ത ഒരു മാസത്തിനുള്ളില്‍ മരിക്കാനുള്ള സാധ്യതയാണ് നിരീക്ഷിച്ചത്. വണ്ണമുള്ളവരില്‍ 34 ശതമാനവും അമിതവണ്ണമുള്ളവരില്‍ 39 ശതമാനവും പൊണ്ണത്തടിയുള്ളവരില്‍ 11 ശതമാനവും മരണസാധ്യത കുറവുള്ളതായി കണ്ടെത്തി. അമിതവണ്ണമുള്ളവര്‍ ഒരു വര്‍ഷംകൂടി ജീവിച്ചിരിക്കാനുള്ള സാധ്യതയാണ് കാണുന്നത്. അതുകൊണ്ട് തടിയന്മാരായ ഹൃദ്രോഗികള്‍ അമിതമായി വണ്ണം കുറയ്ക്കാന്‍ ശ്രമിക്കേണ്ടതില്ല.
കടപ്പാട് : മനോരമ ഓണ്‍ലൈന്‍
ലിങ്ക്: http://www.manoramaonline.com/servlet/ContentServer?pagename=manorama/MalArticle/Malfullstory&cid=1128916650044&c=MalArticle&p=1065535198299&channel=MalHealthy&count=7&colid=1009992851142
കലിഫോര്‍ണിയയിലെ ഡ്യൂക്ക് ക്ലീനിക്കില്‍ റിസര്‍ച്ചിലെ ഡോ. ഐസന്‍സ്റ്റീനും സംഘവുമാണ് ഇതുസംബന്ധിച്ച പഠനം നടത്തിയത്. സാധാരണ ശരീരഭാരമുള്ളവരുടെ മരണനിരക്കു വണ്ണമുള്ളവരുടേതിനെ അപേക്ഷിച്ചു കൂടുതലാണ് എന്ന നിഗമനത്തിലൂന്നിയാണ് അവര്‍ പഠനം നടത്തിയത്. ഹൃദ്രോഗം വന്നവര്‍ അടുത്ത ഒരു മാസത്തിനുള്ളില്‍ മരിക്കാനുള്ള സാധ്യതയാണ് നിരീക്ഷിച്ചത്. വണ്ണമുള്ളവരില്‍ 34 ശതമാനവും അമിതവണ്ണമുള്ളവരില്‍ 39 ശതമാനവും പൊണ്ണത്തടിയുള്ളവരില്‍ 11 ശതമാനവും മരണസാധ്യത കുറവുള്ളതായി കണ്ടെത്തി. അമിതവണ്ണമുള്ളവര്‍ ഒരു വര്‍ഷംകൂടി ജീവിച്ചിരിക്കാനുള്ള സാധ്യതയാണ് കാണുന്നത്. അതുകൊണ്ട് തടിയന്മാരായ ഹൃദ്രോഗികള്‍ അമിതമായി വണ്ണം കുറയ്ക്കാന്‍ ശ്രമിക്കേണ്ടതില്ല.
കടപ്പാട് : മനോരമ ഓണ്‍ലൈന്‍
ലിങ്ക്: http://www.manoramaonline.com/servlet/ContentServer?pagename=manorama/MalArticle/Malfullstory&cid=1128916650044&c=MalArticle&p=1065535198299&channel=MalHealthy&count=7&colid=1009992851142
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)