വായനാദിനത്തോടനുബന്ധിച്ച് കേരള കൌമുദി ഓണ്‍ലൈന്‍ പ്രസിദ്ധീകരിച്ച ലേഖനങ്ങള്‍
മനസ്സിനെ സരസ്വതിയാക്കാന്
വിഷ്ണുനാരായണന്‍ നമ്പൂതിരി
വായന കുറയുന്നു എന്നു പലര്‍ക്കും പരാതി. ആഡിയോ ടേപ്പുകളും ടിവി സ്ക്രീനുകളും വഴി നേരിട്ടെത്തുന്ന വിവരങ്ങള്‍ ചൂടാറാതെ വിഴുങ്ങുന്നതല്ലേ എളുപ്പവും നല്ലതും, ഈ തിരക്കുപിടിച്ചകാലത്ത് - എന്ന് ചിലര്‍ക്കെങ്കിലും സംശയം. എഴുത്തുകാര്‍ക്ക്, ആരും തങ്ങളുടെ വാക്കിനെ കേള്‍ക്കുന്നില്ലല്ലോ എന്ന ചിരപുരാതനമായ ദുഃഖം.
വിദ്യ എന്നാലെന്ത്? ഇത് ഉറപ്പായാല്‍ പ്രശ്നം കുറെ ലളിതമാകും. വിവരങ്ങളാണോ വിദ്യ? എങ്കില്‍ അത് കുറെ വാരിവലിച്ചുകൂട്ടി ഓര്ത്തുവയ്ക്കാനായാല് വിദ്യാഭ്യാസമായി. അതോ, സ്വയം വിവരങ്ങള്‍ ആര്ജിക്കുവാനും വിവേചിച്ച് അവയെ അടുക്കാനും ഉള്‍ക്കൊള്ളാനുമുള്ള പ്രാപ്തി നേടുവാനും ഉതകുന്ന തയ്യാറെടുപ്പാണോ വിദ്യാഭ്യാസം? എങ്കില്‍ കണ്ടും കേട്ടും മാത്രം ഇരുന്നാല്‍ പോരാ. അഞ്ച് ഇന്ദൃയങ്ങളും ആറാം ഇന്ദൃയമായ മനസ്സും ചുറ്റുപാടുകളിലേക്ക് മലര്ക്കെത്തുറക്കുവാന് നാം തയ്യാറാകണം. മനസ്സിനെ നിരന്തരം തുടച്ചുമിനുക്കി ചാര്‍ജ് ചെയ്ത് പ്രവര്‍ത്തനസജ്ജമാക്കണം. അതുതന്നെയാണ് വിദ്യയുടെ സ്വരൂപം. സരസ്വതി ഒരുവസ്തുതയോ സംഭവമോ അല്ല - ഒരു പ്രക്രിയയാണ്, പ്രവാഹമാണ്. "വാഗ്വൈസരസ്വതീ" എന്ന് വേദം. ആ പേരിന്റെ അര്‍ത്ഥം തന്നെ "തുടരേ ഒഴുകുന്നവള്‍" എന്നാണെന്ന് അല്പം ചിന്തിച്ചാലറിയാം.
വായന എങ്ങനെ മനസ്സിനെ 'സരസ്വതി'യാക്കുന്നു? ബുദ്ധിയും വികാരവും മാത്രമല്ല, കല്പനാശക്തിയും (myth making) ചേര്‍ന്നതാണ് മനോവ്യാപാരം. കാര്യകാരണങ്ങളെ വച്ചുകൊണ്ട് പൂര്‍വാപരബന്ധം നിര്‍ണയിക്കുക മാത്രമാണ് ബുദ്ധി ചെയ്യുന്നത്. അതിനടിയിലുള്ള അനുഭൂതികളെ, നന്മതിന്മകളെ, സൌന്ദര്യവൈരൂപ്യങ്ങളെ ഒക്കെ നാം ഉള്‍ക്കൊള്ളുന്നത് വികാരംകൊണ്ടാകുന്നു. കവികള്‍ ഇതിനെ ഹൃദയം എന്നു വിളിക്കുന്നു. ഇവയ്ക്കും അടിയില്‍, ഇവയുടെ ശാശ്വതമായ അംശങ്ങളെ തേടിയിറങ്ങുവാന്‍ കെല്പുള്ള വ്യാപാരമാണ് ഉള്‍ക്കാഴ്ച (insight) സത്യസ്നേഹാദിമൂല്യങ്ങള് ഉദാഹരണം. ഉള്‍ക്കാഴ്ചയെ പോഷിപ്പിക്കുന്നത് കല്പനാശക്തിയാണെന്ന് പാശ്ചാത്യരില്‍ ഷെല്ലിയെപ്പോലെ ചുരുക്കംചിലര്‍ തിരിച്ചറിഞ്ഞു. ഭാരതീയ ചിന്തകര്‍ക്ക് ഇതു പണ്ടേ സമ്മതമാണ്. അന്തര്‍ദര്‍ശനമാണ് മേറ്റ്ല്ലാറ്റിനെക്കാളും അടിസ്ഥാനപരം, നിര്‍ണായകം; അതുള്ളവനേ ഋഷിയാകൂ; ഋഷിയല്ലാത്തവന്‍ സ്രഷ്ടാവല്ല എന്ന് നിസ്സംശയം നാമറിയുന്നു.
ഇതിനുള്ള ക്രിയകള്‍ ആണ് മനനവും നിദിധ്യാസവും. മനസ്സുകൊണ്ടു ചെയ്യുന്ന തീവ്രമായ കര്‍മ്മമാണ് മനനം - അതു ചെയ്യുന്നവന് മനുഷ്യന്. അങ്ങനെ കടഞ്ഞെടുത്തതിനെ നിരന്തരമായി ധ്യാനത്താല്‍ അലിയിച്ച് സ്വത്വത്തില്‍ ചേര്‍ക്കുന്ന ക്രിയയാണ് നിദിധ്യാസം. പഠനം (ശ്രവണം), മനനം, നിദിധ്യാസം എന്ന ക്രമത്തിലാണ് പഴയ വിദ്യാഭ്യാസം. ഇപ്പോള്‍ കുട്ടികള്‍ ഒടുക്കത്തേതു രണ്ടും വിട്ടുകളഞ്ഞ മട്ടാണ്. ആദ്യത്തേതും (വായനകൂടി) വിട്ടുകളയാമെന്നാണ് മീഡിയാവാദികളുടെ നിലപാടെന്നു തോന്നുന്നു.
ഇതു കഷ്ടമാണ്. കാരണം, വായിക്കുന്ന സമയം നാം വിവരം ശേഖരിക്കുകമാത്രമല്ല ചെയ്യുന്നത്. വര്‍ണങ്ങളും ലിപികളും മനസ്സിന്റെ സുസൂക്ഷ്മ സിംബലുകളാണ് - എല്ലാവര്ക്കും കൈവശമാക്കാവുന്ന സാര്‍വത്രിക ബിംബങ്ങളാണ്. അവയുടെ പരിചയവും പ്രയോഗവും വഴി മനസ്സ്, മുന്‍പറഞ്ഞ കല്പനാവൈഭവത്തെ പുഷ്ടിപ്പെടുത്താനുള്ള വ്യായാമമാണ് നേടുന്നത്. ഇതു ചെറിയ കാര്യം അല്ലല്ലോ. "മനസ്സിന്റെ വ്യായാമമാണ് സംസ്കാരം" എന്ന് നിര്വചിക്കുവാന്പോലും (Culture is the exercise of mind) സി.ഇ.എം ജോഡിനെപ്പോലുള്ളവര്ക്കു മടിയില്ല. ഇക്കാലത്ത് വായിക്കാന്‍ മടികാട്ടുന്ന ഒരു പൌരസമൂഹം സംസ്കാരവിമുഖമായിരിക്കും; ക്രൂരമായിരിക്കും. സ്ക്രീനില്‍ കണ്ണുനട്ടുവളരുന്ന തലമുറ ഒരുവേള ആശയസമ്പന്നം ആയെന്നുവരാം; പക്ഷേ, എന്നും മൂല്യദരിദ്രം ആയിരിക്കും.
ഭാഷയുടെ തലംകടന്ന്, അക്കങ്ങളുടെയും ശാസ്ത്രസിംബലുകളുടെയും സമവാക്യങ്ങളുടെയും തലത്തിലേക്ക് - ശുദ്ധമായ സയന്‍സിലേക്ക് - ചെന്നാല്‍, ഈ പറഞ്ഞതിന്റെ പ്രസക്തി ഏറിയേറി വരുന്നതുകാണാം.
ആകയാല്‍, വായന വേണ്ടെന്നുവയ്ക്കാന്‍ വരട്ടെ; അതൊരു വരദാനമാണ്, ഐശ്വര്യത്തിന്റെ വാഗ്ദാനവും.
വായന പൂത്തുകയറിയ വഴി
വേദനിച്ച വായനാനുഭവം
എം.വി. ദേവന്
വീട്ടിലും പുറത്തുമെല്ലാം ബാല്യത്തില്‍ ഞാന്‍ ഏകാകിയായിരുന്നു. വയസ്സുകൊണ്ട് എന്നെക്കാളും വളരെ മുതിര്‍ന്നവരാണ് സഹോദരങ്ങള്‍. ഇളയവരാകട്ടെ എനിക്കുശേഷം വളരെ വൈകിപ്പിറന്ന കുഞ്ഞുങ്ങളും. കൂട്ടുകൂടാനും ഉല്ലസിക്കാനും അയല്പക്കങ്ങളിലും സമപ്രായക്കാരായി ആരുമില്ലായിരുന്നു. ഈ ഏകാന്തതയാണ് എന്നെ വായനയുടെയും വരയുടെയും ലോകത്തേക്ക് കൂട്ടിക്കൊണ്ടുപോയത്. കുഞ്ഞുന്നാളിലേ ഞാന്‍ വരച്ചുതുടങ്ങിയിരുന്നു.
അന്നൊക്കെ സന്ധ്യാസമയങ്ങളില്‍ ഞങ്ങളുടെ വീട് ഒരു വായനശാലപോലെയാകും. അവിടെ അമ്മാമ്മയും അമ്മയും അച്ഛനും ഞങ്ങള്‍ സഹോദരങ്ങളുമെല്ലാം ഉണ്ടാകും. സഹോദരങ്ങള്‍ സമീപത്തുള്ള ഗ്രന്ഥശാലകളില്‍ നിന്നെടുത്ത കവിതകളിലും കഥകളിലും മുഴുകുമ്പോള്‍ അച്ഛനും അമ്മയും രാമായണമോ മഹാഭാരതമോ ആയിരിക്കും വായിക്കുന്നത്. അമ്മാമ്മയുടെ മടിയില്‍ക്കിടന്ന് കുട്ടിയായ ഞാന്‍ ഇതെല്ലാം അങ്ങനെ സാകൂതം കേട്ടിരിക്കും.
ഒരിക്കല്‍ എന്റെ മൂത്ത ജ്യേഷ്ഠന് നാരായണന് ഗ്രന്ഥശാലയില്‍ നിന്ന് കുമാരനാശാന്റെ 'വിചിത്രവിജയം' നാടകം കൊണ്ടുവന്നു. എന്തും ഉറക്കെ വായിക്കുന്ന സ്വഭാവമാണ് ചേട്ടന്റേത്. ആശാന്റെ നാടകത്തിലെ കഥാപാത്രങ്ങളെ വൈകാരികമായി ഉള്‍ക്കൊണ്ട് വായിച്ചപ്പോള്‍ അകക്കോലായില്‍ അമ്മാമ്മയുടെ മടിയില്‍ കിടക്കുകയായിരുന്ന ഞാന്‍ അതില്‍ അകമഴിഞ്ഞ് ലയിച്ചു. അതിലെ കഥാപാത്രങ്ങളെ വൈകാരികമായി തന്നെ ഉള്‍ക്കൊണ്ട ഞാന്‍ ഒരു സന്ദര്‍ഭത്തില്‍ വേദന താങ്ങാനാവാതെ പൊട്ടിക്കരഞ്ഞുപോയി. ആ വേദന സ്വയം വായിച്ചനുഭവിക്കാനുള്ള മോഹമാണ് എന്നെ വീട്ടിനടുത്തുള്ള ഗ്രന്ഥശാലകളിലേക്ക് നയിക്കുന്നത്. അന്നെനിക്ക് എട്ടോ ഒമ്പതോ വയസ്സ് വരും. അതിനുശേഷം ഞാന്‍ ആശാന്റെ എല്ലാ കവിതകളും വായിച്ചുതീര്‍ത്തു. അതോടൊപ്പം ചങ്ങമ്പുഴയുടെയും വള്ളത്തോളിന്റെയുമെല്ലാം കവിതകള്‍ ഹൃദിസ്ഥമാക്കിയ ഞാന്‍ നാലപ്പാട്ട് നാരായണമേനോന്റെ 'പാവങ്ങള്‍' എന്ന കൃതിയും വായിച്ചുതീര്‍ത്തു.
'പാവങ്ങള്‍' വായിക്കുമ്പോള്‍ ഞാന്‍ ആറാം ക്ളാസിലായിരുന്നു. വീട്ടില്‍ വച്ച് വായിച്ചുതീര്‍ന്നതിന്റെ ബാക്കി വായിക്കുന്നത് സ്കൂളില്‍ കൊണ്ടുപോയായിരിക്കും. അല്പം ഇടവേള കിട്ടുമ്പോഴെല്ലാം വായനയിലേക്ക് മുഴുകുമായിരുന്നു. പിന്നീട് ദസ്തയേവിസ്കിയുടെ 'കുറ്റവും ശിക്ഷയും' തുടങ്ങി പ്രമുഖ എഴുത്തുകാരുടെ മിക്ക പ്രധാന കൃതികളും സ്കൂള്‍ ജീവിതത്തിനിടെ വായിച്ചു. ഈ പരന്ന വായനയാണ് എന്റെ ചിത്രങ്ങള്‍ക്ക് മുഴുപ്പും മുഗ്ദ്ധതയും നല്‍കിയത്.
പാവങ്ങളിലെ പ്രണയജോടികളായ കൊസാത്തും മരിയൂസും എന്റെ കാന്വാസിന് വിഷയമായത് അങ്ങനെയാണ്. വായനയിലൂടെയും വരയിലൂടെയും ഇവിടംവരെ എത്തിച്ചേര്‍ന്ന ഞാന്‍ പക്ഷേ, പുതിയ തലമുറയിലെ കുട്ടികളെ ഓര്‍ത്ത് ഖേദിച്ചുപോകുകയാണ്.
അവര്‍ക്ക് ഒന്നിനും സമയമില്ല. അവരില്‍ അടിച്ചേല്‍പ്പിച്ചിരിക്കുന്ന പുസ്തകഭാരങ്ങള് കാണുമ്പോള്‍ കഷ്ടംതോന്നുന്നു. അതുതന്നെ പൂര്‍ണമായി പഠിച്ചുതീര്‍ക്കാന്‍ കഴിയാത്ത ഇവര്‍ എങ്ങനെ നാളെ തന്റേടമുള്ള പൌരന്മാരായി മാറും. ഭരിക്കുന്നവര്‍ ഇത് മുന്‍കൂട്ടി കണ്ടില്ലെങ്കില്‍ എന്തോ അപകടത്തെയാണ് നമ്മള് ക്ഷണിച്ചുവരുത്തുന്നത്.
കണ്ണേട്ടന് നന്ദിയോടെ...അക്ബര്‍ കക്കട്ടില്‍
കുട്ടിക്കാലത്തേയുള്ള പുസ്തകവായനയിലൂടെയാണ് ഞാന്‍ എഴുത്തിന്റെ ലോകത്തേക്ക് കടന്നുവരുന്നത്. പുസ്തക വായനയ്ക്ക് നിമിത്തമായത് ഗ്രാമീണനും സാധാരണക്കാരനുമായ ഒരു സാധു മനുഷ്യനായിരുന്നു - കക്കട്ടിലുള്ള കണ്ണേട്ടന്.
കോഴിക്കോട്ട് വടകരയിലെ തുണ്ടിപ്പറമ്പത്തുവീട്ടിലെ ഒരംഗമായിരുന്നു കണ്ണേട്ടന്. അക്ഷരസ്നേഹികളുടെ കുടുംബമായിരുന്നു അത്. അവരില്‍ പലരും ഗ്രന്ഥശാലാ പ്രവര്‍ത്തകരുമാണ്. അന്ന് കക്കട്ടിലുള്ള 'വട്ടോളി ദേശീയ വായനശാല'യുടെ പ്രവര്‍ത്തകരും അംഗങ്ങളുമാണ് അവര്‍. കണ്ണേട്ടന് പക്ഷേ, ഇവരില്‍ നിന്നെല്ലാം വേറിട്ടുനിന്നു. വായിക്കാന്‍ മോഹമുണ്ടെങ്കിലും ഗ്രന്ഥശാലയില്‍ അംഗമൊന്നുമായില്ല. അല്പം പിടിവാശിയും തന്നിഷ്ടങ്ങളുമായി കുടുംബത്തില്‍ നിന്ന് വിട്ടകന്ന് ഒരു ഏകാന്തജീവിതമാണ് നയിച്ചത്. അരയില്‍ എപ്പോഴും ഒരു മടിശ്ശീല കാണും. അതില്‍ നിറയെ തന്റെ ശവസംസ്കാരത്തിനുള്ള പണം കരുതിയിരിക്കുകയാണ്.
കണ്ണേട്ടന് ഒരു മോഹമേ ഉണ്ടായിരുന്നുള്ളൂ. മരിക്കുംമുമ്പ് എങ്ങനെയും 'ഇന്ദുലേഖ' ഒന്നു വായിക്കണം. വായനശാലയില്‍ അംഗവുമല്ല. അങ്ങനെയാണ് എന്നെ സമീപിക്കുന്നത്. സമീപിക്കുകയായിരുന്നില്ല, വിടാതെ പിന്തുടര്ന്ന്. എങ്ങനെയും ഞാന്‍ ഇന്ദുലേഖ സംഘടിപ്പിച്ചുകൊടുക്കണം. അന്ന് ഞാന്‍ ഏഴാം ക്ളാസിലോ എട്ടാം ക്ളാസിലോ ആണ്. അതുമിതുമൊക്കെ വായിക്കുമെന്നല്ലാതെ ഇഷ്ടംപിടിച്ച വായനയൊന്നുമല്ല.
ഒടുവില്‍ കണ്ണേട്ടന്റെ നിര്‍ബന്ധത്തിനു വഴങ്ങി ഞാന്‍ വട്ടോളി വായനശാലയിലെ അംഗമായി 'ഇന്ദുലേഖ' സംഘടിപ്പിച്ചു. ഒരു കൊച്ചുകുഞ്ഞിന് തേന്‍മിഠായി കിട്ടുമ്പോലെ കണ്ണേട്ടന് അത് ഒറ്റയിരുപ്പിന് വായിച്ചുതീര്‍ത്തു. തിരികെ തരുമ്പോള്‍ അതു ഞാന്‍ വായിച്ചിട്ടുമാത്രമേ ഗ്രന്ഥശാലയില്‍ കൊടുക്കാവൂ എന്ന് നിര്‍ബന്ധിതനായി അപേക്ഷിക്കുംപോലെയായിരുന്നു. അങ്ങനെയാണ് ഞാന്‍ ആദ്യമായി വായനയുടെ സുഖസല്ലാപങ്ങള് അനുഭവിച്ചറിയുന്നത്. അതെന്റെ പിന്നീടങ്ങോട്ടുള്ള നല്ല വായനയുടെ തൊടുകുറിയായി മാറുകയും ചെയ്തു.
ഇന്ദുലേഖ വായിച്ചുതീര്‍ന്നപ്പോള്‍ ബാലനായ എന്റെ മനസ്സിലേക്ക് ഒരു സങ്കല്പനായിക കടന്നുവരികയായിരുന്നു. സാരിയുടെ കസവിനെപ്പോലും നാണിപ്പിക്കുന്ന നിറമുള്ള ഐശ്വര്യവതിയായ ഒരു പെണ്ണ്. അത് സ്വപ്നങ്ങളിലും എഴുത്തിലുമെല്ലാമുള്ള എന്റെ സൌന്ദര്യസങ്കല്പങ്ങള്‍ക്ക് മൂര്‍ത്തവും അമൂര്‍ത്തവുമായ ഭാവങ്ങള്‍ പകരുകയും ചെയ്തു.
അമ്മയില്‍ നിന്ന് കിട്ടിയത്
ബാലചന്ദ്രന് ചുള്ളിക്കാട്
ബാല്യത്തിലേ വായന ഉണര്‍ത്തിവിട്ട ചില തീക്ഷ്ണമായ തിരിച്ചറിവുകള്‍ ഇന്നും എന്നെ വിടാതെ പിന്തുടരുകയാണ്. നേരുംനെറിയുമായി വന്ന മണ്വിളക്കുപോലെയായിരുന്നു അത്. അതുവരെ കാണാത്ത ദീപപ്രഭയില്‍ മയങ്ങിപ്പോയ ഞാന്‍ ദുഃസ്വപ്നങ്ങള്‍ കണ്ട് പനിപിടിച്ച് ഉറങ്ങിയതിന്റെ, ഓര്‍മ്മകള്‍ മറക്കാനാവില്ല. വായനയുടെ അവിസ്മരണീയ മുഹൂര്‍ത്തങ്ങള്‍ നിറഞ്ഞ എന്റെ ബാല്യകാല സ്മരണകളാണവ. പറവൂരിലെ തറവാടിനടുത്തുള്ള 'മഹാത്മ' വായനശാലയുടെ ചുറ്റുവട്ടങ്ങളിലേക്കു നോക്കുമ്പോള്‍ അത് ഇന്നും തെളിഞ്ഞുവരാറുണ്ട്.
മൂന്നാം ക്ളാസില്‍ പഠിക്കുമ്പോഴേ ഞാന്‍ വായിച്ചുതുടങ്ങിയിരുന്നു. പക്ഷേ, വായിക്കാന്‍ വേണ്ടിയായിരുന്നില്ല 'മഹാത്മ' വായനശാലയില്‍ പോയിത്തുടങ്ങിയത്. എന്റെ അമ്മ വീട്ടിലെ നല്ലൊരു വായനക്കാരിയായിരുന്നു. അമ്മ പറയുന്ന പുസ്തകങ്ങള്‍ എടുക്കാന്വേണ്ടിയാണ് വായനശാലയില്‍ പോയിത്തുടങ്ങിയത്. കഥയും കവിതകളുമെല്ലാം അമ്മയ്ക്കിഷ്ടമായിരുന്നു. അതുവരെ ഞാന്‍ ബാലസാഹിത്യങ്ങളൊന്നും വായിച്ചിട്ടില്ല. അക്ഷരങ്ങള്‍ കൂട്ടിച്ചേര്‍ത്ത് വായിക്കാന്‍ തുടങ്ങിയതുമുതല്‍ ആദ്ധ്യാത്മരാമായണം വായിച്ചുതുടങ്ങി. അമ്മയാണ് സഹായി. അതുവഴി, അന്നുമുതലേ ഞാന്‍ കവിതകള്‍ വായിച്ചറിയാന്‍ തുടങ്ങി. ആശാന്റെ കവിതകള്‍ അല്പം പ്രയാസമായിരുന്നു. ഭാവനയ്ക്ക് പരിമിതിയുണ്ടെങ്കിലും എല്ലാം ഗ്രഹിക്കാന്‍ കഴിഞ്ഞില്ലെങ്കിലും വായിച്ചു. എന്റെ വായനയുടെ അളവറിഞ്ഞ അമ്മ (അംബുജാക്ഷി അമ്മ) എനിക്ക് വായനശാലയില്‍ അംഗത്വം എടുത്തുതന്നു. അന്ന് '25' പൈസയാണ് മാസവരി. ഏകദേശം ലോവര്‍ പ്രൈമറി പൂര്‍ത്തിയാക്കുമ്പോഴേക്കും ഞാന്‍ പ്രമുഖ കവികളുടെ പ്രധാനപ്പെട്ട കവിതകള്‍ മുഴുവന്‍ വായിച്ചുകഴിഞ്ഞു.
ഫ്രഞ്ച്, റഷ്യന്‍, ഇംഗ്ലീഷ്, ബംഗാളി കഥകളുടെ പരിഭാഷകള്‍ ഏറെ വായിച്ചിട്ടുണ്ട്. അങ്ങനെയാണ് ദസ്തയേവിസ്കിയുടെ 'കുറ്റവും ശിക്ഷയും' വായിക്കാന്‍ ഇടയായത്. അതുവരെ അറിയാത്ത ഒരു ലോകം 'കുറ്റവും ശിക്ഷയും' എന്റെ മുന്നിലേക്കു തുറന്നിട്ടു. ഒരു കുറ്റവാളിയുടെ വിഭ്രാന്തമായ മാനസികലോകം അതോടെ ആദ്യമായി അടുത്തറിയുകയാണ്. കുറ്റവും കുറ്റബോധവും പശ്ചാത്താപവുമായി കടന്നുപോകുന്ന ആ കഥ എന്നെ വല്ലാത്ത മാനസികസംഘര്‍ഷത്തിലാക്കി. രണ്ടുദിവസംകൊണ്ട് വളരെ ക്ളേശിച്ച് ഞാനത് ഒറ്റയിരുപ്പിന് വായിച്ചുതീര്‍ത്തു. അന്നുരാത്രി ദുഃസ്വപ്നങ്ങള്‍ കണ്ട് ഞാനുറങ്ങിയില്ല. പനിപിടിച്ച് ഒരാഴ്ച കിടന്നു. റഫ്കോള് നിക്കോഫ് എന്ന കഥാനായകന്റെ മാനസിക പിരിമുറുക്കങ്ങള്‍ എന്നെ അത്രയ്ക്കും ഗ്രസിച്ചിരുന്നു. കൊലപാതകം നടത്തിയശേഷം പശ്ചാത്താപഭാരവുമായി 'ഞാന്‍ കുറ്റം ചെയ്തു' എന്ന് ഏറ്റുപറഞ്ഞ് സ്വയം ശിക്ഷിതനാകുന്ന ആ നിമിഷങ്ങള്‍ എന്നെ ഇന്നും വല്ലാതെ പിന്തുടരുകയാണ്. നിക്കോഫിന് പാപബോധങ്ങള്‍ വായിച്ചറിഞ്ഞപ്പോഴുണ്ടാക്കിയ വൈകാരികാഘാതങ്ങള്‍, കുറ്റബോധത്തെ തുടര്‍ന്നുണ്ടാകുന്ന മാനസിക വൈകല്യങ്ങള്‍ എന്റെ ജീവിതം മുഴുവന്‍ പിന്തുടരുകയാണ്. കുറ്റം ചെയ്യലിനും ഏറ്റുപറച്ചിലിനും ഇടയിലുള്ള ആ വഴി എന്റെയും വഴികളായി മാറുകയായിരുന്നു. തെറ്റുകള്‍ തുറന്നുപറഞ്ഞ് മാനസികശിക്ഷ ലഘൂകരിക്കാന്‍ ഞാന്‍ പഠിച്ചത് അങ്ങനെയാണ്.
തിങ്കളാഴ്ച, ജൂൺ 19, 2006
ശനിയാഴ്ച, ജൂൺ 17, 2006
നാത്തുലാപാസ് തുറക്കുമ്പോള്‍
നാത്തുലാപാസ് തുറക്കുമ്പോള്‍
ജി. സുഭാഷ്
മറ്റ് അയല്‍രാജ്യങ്ങളില്‍ ഇന്ത്യയുടെ സമാധാനത്തിന് ഹാനികരമായ സംഭവങ്ങള്‍ തുടരവെ പഴയ ശത്രുതയും പരസ്പര വിശ്വാസമില്ലായ്മയും മാറ്റി സൌഹൃദപാതയിലേക്ക് മുന്നേറുകയാണ് ഇന്ത്യ - ചൈന ബന്ധം.
നാല്പത്തിനാലു കൊല്ലത്തെ ഇടവേളയ്ക്കുശേഷം ഇന്ത്യ-ചൈന അതിര്‍ത്തി വ്യാപാരം സുഗമമാക്കാന്‍ നാത്തുലാപാത തുറക്കുന്നതിന് അരങ്ങൊരുങ്ങി.
ഇന്ത്യയുടെ സിക്കിം സംസ്ഥാനത്തിനും ചൈനയുടെ ടിബറ്റന്‍ പ്രദേശത്തിനും മദ്ധ്യേയുള്ളതാണ് പണ്ടത്തെ സില്‍ക് റൂട്ടി (പട്ടുപാത)ന്റെ കണ്ണിയായ നാത്തുലാപാസ്. ' അത്യുന്നതങ്ങളിലെ' ഈ പാത സ്ഥിതിചെയ്യുന്നത് സമുദ്രനിരപ്പില്‍നിന്ന് 15000 അടി ഉയരത്തില്‍.
1962-ല്‍ ചൈനയുമായുള്ള അതിര്‍ത്തി തര്‍ക്കത്തെത്തുടര്‍ന്ന് അടച്ചതാണ് ഗ്യാങ്ങ്ടോക്കില്നിന്ന് 52 കിലോമീറ്റര്‍ കിഴക്കുള്ള ഈ പാത. കഴിഞ്ഞ ഒക്ടോബര്‍ 2ന് തുറന്ന് ഔപചാരികമായി വ്യാപാര ഇടപാടുകള്‍ പുനരാരംഭിക്കാന്‍ പദ്ധതിയിട്ടതായിരുന്നു. എന്നാല്‍, തങ്ങളുടെ ഭാഗത്തുനിന്നുള്ള ഏര്‍പ്പാടുകള്‍ പൂര്‍ത്തിയാകാത്തതിനാല്‍ അത് മാറ്റി വയ്ക്കാന്‍ ചൈന ആവശ്യപ്പെട്ടു.
ഇന്ത്യയുടെയും ചൈനയുടെയും പ്രതിനിധികള്‍ ശനിയാഴ്ച ടിബറ്റിന്റെ തലസ്ഥാനമായ ലാസയില്‍ നാത്തുലാപാത തുറക്കാനുള്ള ചര്‍ച്ച നടത്താന്‍പോകുന്നു. വാണിജ്യമന്ത്രാലയത്തിലെ ആറംഗ ഉദ്യോഗസ്ഥ സംഘമാണ് ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്. വ്യാപാരം പുനരാരംഭിക്കാനുള്ള തീയതി ചര്‍ച്ചയില്‍ നിശ്ചയിക്കപ്പെടും.
ലോകത്ത് ജനസംഖ്യയില്‍ ഒന്നും രണ്ടും സ്ഥാനത്തുള്ള രാജ്യങ്ങളായ ചൈനയും ഇന്ത്യയും തമ്മിലുള്ള ബന്ധം വികസിപ്പിക്കുന്നതിനുള്ള സുപ്രധാന ചുവടുവയ്പുമാകും അതെന്ന് കരുതപ്പെടുന്നു.
ചരിത്രത്താളുകളില്‍ ഇടംനേടിയിരുന്നതാണ് ചൈനയെ മദ്ധ്യ ഏഷ്യവഴി യൂറോപ്പുമായി ബന്ധിച്ചിരുന്ന സില്‍ക് റൂട്ട്.
സിക്കിം പ്രദേശത്തിനുമേലുള്ള അവകാശവാദം ചൈന 2003ല്‍ ഉപേക്ഷിച്ചതാണെങ്കിലും അരുണാചല്‍ പ്രദേശിലെ വിശാലഭൂപ്രദേശം തങ്ങളുടേതാണെന്ന വാദഗതിയില്‍ ഇപ്പോഴും ഉറച്ചു നില്ക്കുന്നു.
അരുണാചല്‍ - ചൈന അതിര്‍ത്തിപ്രദേശം 1030 കിലോമീറ്ററുണ്ട്. അതിര്ത്തിവേലിയില്ല. ചൈന അവിടെ ഇന്ത്യയുടെ 38000 ചതുരശ്രകിലോമീറ്റര്‍ പ്രദേശം കൈക്കലാക്കി നില്‍ക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയിട്ടുള്ള ഇന്ത്യന്‍ അധികൃതര്‍ അതില്‍നിന്ന് പിന്മാറിയിട്ടുമില്ല. ഈ സാഹചര്യത്തിലും ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധം മെച്ചപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമായാണ് നാത്തുലാപാസ് തുറക്കാന്‍ പോകുന്നത്.
ചൈനയില്‍നിന്ന് പണ്ട് പട്ട്, അസംസ്കൃത കമ്പിളി തുടങ്ങിയവ ഇന്ത്യയിലേക്ക് വന്നിരുന്നു. ഷെറാരാജ് എന്ന കൊച്ചു ഗ്രാമമാണ് കച്ചവടകേന്ദ്രമായി നിലകൊണ്ടിരുന്നത്. ഇന്ത്യയില്‍നിന്ന് തുണിത്തരങ്ങള്‍, വാച്ചുകള്‍, ഷൂസ്, ടിന്നിലടച്ച ഭക്ഷ്യവസ്തുക്കള്‍, പുകയില, അരി, ഉണങ്ങിയ പഴങ്ങള്‍ തുടങ്ങിയവ കയറ്റി അയയ്ക്കാനുമാകും ഇതുവഴി.
ഇന്ത്യ - ചൈന സൌഹൃദവര്ഷം ആചരിക്കപ്പെടുകയാണിപ്പോള്.
1962ലെ ഇന്ത്യ - ചൈന യുദ്ധവേളയില്‍ മഞ്ഞച്ചേര പുളച്ചുംകൊണ്ടു വരുന്നു നമ്മുടെ തായ്നാട്ടില്‍, ശാന്തി തകര്‍ത്ത് ചോരകുടിക്കുന്നു.... എന്നെല്ലാം സ്കൂളുകളില്‍ കുട്ടികള്‍ പാടിയിരുന്നു. ചൈനയാണ് ഇന്ത്യ സംശയത്തോടെ വീക്ഷിക്കേണ്ട രാജ്യം എന്ന് കഴിഞ്ഞ വാജ്പേയി ഗവണ്മെന്റിന്റെ കാലത്ത് പ്രതിരോധമന്ത്രി ജോര്‍ജ്ജ് ഫെര്‍ണാണ്ടസ് പ്രസ്താവിച്ചതാണ്. അതെല്ലാം ഇപ്പോള്‍ പഴങ്കഥ.
നേപ്പാളില്‍ രാജഭരണത്തിനെതിരായി നടന്ന കലാപവും തുടര്‍ന്ന് നടന്നുവരുന്ന മാവോയിസ്റ്റ് തീവ്രവാദി അക്രമങ്ങളും ഇന്ത്യ ആശങ്കയോടെയാണ് വീക്ഷിക്കുന്നത്. മ്യാന്മറില് ഭരണം നടത്തുന്ന സൈനിക നേതൃത്വം ഇന്ത്യയോട് അനുകൂല മനോഭാവം ഉള്ളതല്ല. അനധികൃത നുഴഞ്ഞുകയറ്റവും വെടിവയ്പും ഇന്ത്യ - ബംഗ്ളാദേശ് അതിര്‍ത്തിയില്‍ ഇടയ്ക്കിടെ തുടരുന്നു. പാകിസ്ഥാന് ഭീകരരെ കടത്തിവിടാന്‍ തക്കം പാര്‍ത്തിരിക്കുന്നു. ശ്രീലങ്കയില്‍ തമിഴ് പുലികള്‍ പോരാട്ടം ശക്തമാക്കിയതോടെ ശ്രീലങ്ക യുദ്ധത്തിന്റെ നിഴലിലായിരിക്കുന്നു. ദക്ഷിണേന്ത്യന്‍ മേഖല സുരക്ഷാ ഭീഷണിയിലും.
ആശങ്കയുടെ ഈ അന്തരീക്ഷത്തിലാണ് പ്രത്യാശയുടെ വെള്ളിമേഘം പോലെ ഇന്ത്യ - ചൈന സൌഹൃദം ശക്തവും വിപുലവുമാക്കാനുള്ള ശ്രമങ്ങള്‍ക്ക് ആക്കം കൈവന്നിട്ടുള്ളത്.
പ്രതിരോധമന്ത്രി പ്രണബ്മുഖര്‍ജി കഴിഞ്ഞമാസം ചൈന സന്ദര്‍ശിച്ച് ഇന്ത്യ - ചൈന പ്രതിരോധകാര്യ സഹകരണത്തിന് ധാരണയുണ്ടാക്കിയത് സുപ്രധാനവഴിത്തിരിവാണ്.
പെട്രോളിയം മന്ത്രി മുരളി ദേവ്റ ചൈനാ സന്ദര്‍ശനത്തിലാണിപ്പോള്‍. ഷാങ്ന്ഘായില് വച്ച് അദ്ദേഹം ഇന്നലെ ചൈനീസ് പ്രസിഡന്റ് ഹുജിന്റാവോയുമായി ചര്‍ച്ച നടത്തി. ബീജിംഗ് ആസ്ഥാനമായുള്ള മേഖലാ സുരക്ഷാ വേദിയായ ഷാങ്ന്‍ഘായ് സഹകരണ സംഘടനയുടെ അഞ്ചാമത് ഉച്ചകോടി സമ്മേനളനത്തില്‍ ഇന്ത്യയുടെ പ്രതിനിധിയായാണ് മന്ത്രി മുരളിദേവ്റ ചെന്നിരിക്കുന്നത്.
അത്യുന്നതങ്ങളിലെ ചൂളംവിളിപ്പാത
നാത്തുലാപാസ് എന്നാല്‍, 'ചൂളംവിളിക്കുന്ന പാത' എന്നര്‍ത്ഥം. സിക്കിമിന്റെ തലസ്ഥാനമായ ഗാങ്ങ്ടോക്കില്‍നിന്ന് 55 കിലോമീറ്റര്‍ അകലെ സോംഗോ തടാകംവഴി കടന്നുപോകുന്നതാണ് ഈ പാത. വര്ഷംമുഴുവന് തണുത്തുറഞ്ഞ മഞ്ഞുമൂടിയ പ്രദേശം.
അപ്പുറത്ത് ചൈനയുടെ പ്രദേശം, ഇപ്പുറത്ത് ഇന്ത്യന്‍ മണ്ണ്. രണ്ടിനെയും വേര്‍തിരിക്കാന്‍ മുള്‍വേലി. ഇന്ത്യന്‍ വിനോദസഞ്ചാരികള്‍ക്ക് അവിടെ അന്താരാഷ്ട്ര അതിര്‍ത്തിവരെ പോകാം. എല്ലാ ആഴ്ചയിലും ബുധന്‍, വ്യാഴം, ശനി, ഞായര്‍ ദിവസങ്ങളില്‍ വിടേശി ടൂറിസ്റ്റുകള്‍ക്ക് അവിടേക്ക് പ്രവേശനമില്ല. അവര്‍ സോംഗോ തടാകം വരെ ചെന്ന് മടങ്ങിക്കൊള്ളണം. അതിര്‍ത്തിക്കപ്പുറം ചൈനീസ് പട്ടാളക്കാര്‍ ജാഗരൂകരായി കാവല്നില്ക്കുന്നതുകാണാം. ഇപ്പുറത്ത് ഇന്ത്യന്‍ സൈനികരും.
പശ്ചിമ ബംഗാളിലെ സിലിഗുരിയിലും ജല്‍പായ്ഗുരിയിലും നാത്തുലാപാസ് വഴി എളുപ്പമെത്താന്‍ ചൈനീസ് വ്യാപാരികള്‍ക്ക് സാദ്ധ്യമാകും.
നാത്തുലാപാസ് തുറക്കുന്നതോടെ മാനസരോവര്‍ തീര്‍ത്ഥയാത്രയും എളുപ്പമാകും. ഇപ്പോള്‍ വളഞ്ഞുതിരിഞ്ഞ് 15 ദിവസംകൊണ്ടാണ് തീര്‍ത്ഥാടകര്‍ക്ക് മാനസരോവറില്‍ എത്താനാകുന്നത്. നാത്തുലാപാസ് വഴിയാണെങ്കില്‍ രണ്ടുദിവസംകൊണ്ട് മാനസരോവറില്‍ എത്തിച്ചേരാം.
1961 വരെ ചൈനയ്ക്ക് ബംഗാളിലെ കലിംപൊങ്ങില് വ്യാപാരബന്ധ ഓഫീസ് ഉണ്ടായിരുന്നു. കൊല്‍ക്കത്തയില്‍ ചൈനീസ് കോണ്‍സുലേറ്റും പീപ്പിള്‍സ് ബാങ്ക് ഒഫ് ചൈനയുടെ ശാഖയും പ്രവര്‍ത്തിച്ചിരുന്നു.
നാത്തുലാപാസ് തുറന്ന് വ്യാപാരം ആരംഭിക്കുന്നതോടെ സിക്കിമിലെ തൊഴിലില്ലായ്മ ഗണ്യമായി കുറയുമെന്നാണ് സിക്കിം ജനതയുടെ പ്രത്യാശ.
കടപ്പാട് : കേരളകൌമുദി ഓണ്‍ലൈന്‍
ജി. സുഭാഷ്
മറ്റ് അയല്‍രാജ്യങ്ങളില്‍ ഇന്ത്യയുടെ സമാധാനത്തിന് ഹാനികരമായ സംഭവങ്ങള്‍ തുടരവെ പഴയ ശത്രുതയും പരസ്പര വിശ്വാസമില്ലായ്മയും മാറ്റി സൌഹൃദപാതയിലേക്ക് മുന്നേറുകയാണ് ഇന്ത്യ - ചൈന ബന്ധം.
നാല്പത്തിനാലു കൊല്ലത്തെ ഇടവേളയ്ക്കുശേഷം ഇന്ത്യ-ചൈന അതിര്‍ത്തി വ്യാപാരം സുഗമമാക്കാന്‍ നാത്തുലാപാത തുറക്കുന്നതിന് അരങ്ങൊരുങ്ങി.
ഇന്ത്യയുടെ സിക്കിം സംസ്ഥാനത്തിനും ചൈനയുടെ ടിബറ്റന്‍ പ്രദേശത്തിനും മദ്ധ്യേയുള്ളതാണ് പണ്ടത്തെ സില്‍ക് റൂട്ടി (പട്ടുപാത)ന്റെ കണ്ണിയായ നാത്തുലാപാസ്. ' അത്യുന്നതങ്ങളിലെ' ഈ പാത സ്ഥിതിചെയ്യുന്നത് സമുദ്രനിരപ്പില്‍നിന്ന് 15000 അടി ഉയരത്തില്‍.
1962-ല്‍ ചൈനയുമായുള്ള അതിര്‍ത്തി തര്‍ക്കത്തെത്തുടര്‍ന്ന് അടച്ചതാണ് ഗ്യാങ്ങ്ടോക്കില്നിന്ന് 52 കിലോമീറ്റര്‍ കിഴക്കുള്ള ഈ പാത. കഴിഞ്ഞ ഒക്ടോബര്‍ 2ന് തുറന്ന് ഔപചാരികമായി വ്യാപാര ഇടപാടുകള്‍ പുനരാരംഭിക്കാന്‍ പദ്ധതിയിട്ടതായിരുന്നു. എന്നാല്‍, തങ്ങളുടെ ഭാഗത്തുനിന്നുള്ള ഏര്‍പ്പാടുകള്‍ പൂര്‍ത്തിയാകാത്തതിനാല്‍ അത് മാറ്റി വയ്ക്കാന്‍ ചൈന ആവശ്യപ്പെട്ടു.
ഇന്ത്യയുടെയും ചൈനയുടെയും പ്രതിനിധികള്‍ ശനിയാഴ്ച ടിബറ്റിന്റെ തലസ്ഥാനമായ ലാസയില്‍ നാത്തുലാപാത തുറക്കാനുള്ള ചര്‍ച്ച നടത്താന്‍പോകുന്നു. വാണിജ്യമന്ത്രാലയത്തിലെ ആറംഗ ഉദ്യോഗസ്ഥ സംഘമാണ് ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്. വ്യാപാരം പുനരാരംഭിക്കാനുള്ള തീയതി ചര്‍ച്ചയില്‍ നിശ്ചയിക്കപ്പെടും.
ലോകത്ത് ജനസംഖ്യയില്‍ ഒന്നും രണ്ടും സ്ഥാനത്തുള്ള രാജ്യങ്ങളായ ചൈനയും ഇന്ത്യയും തമ്മിലുള്ള ബന്ധം വികസിപ്പിക്കുന്നതിനുള്ള സുപ്രധാന ചുവടുവയ്പുമാകും അതെന്ന് കരുതപ്പെടുന്നു.
ചരിത്രത്താളുകളില്‍ ഇടംനേടിയിരുന്നതാണ് ചൈനയെ മദ്ധ്യ ഏഷ്യവഴി യൂറോപ്പുമായി ബന്ധിച്ചിരുന്ന സില്‍ക് റൂട്ട്.
സിക്കിം പ്രദേശത്തിനുമേലുള്ള അവകാശവാദം ചൈന 2003ല്‍ ഉപേക്ഷിച്ചതാണെങ്കിലും അരുണാചല്‍ പ്രദേശിലെ വിശാലഭൂപ്രദേശം തങ്ങളുടേതാണെന്ന വാദഗതിയില്‍ ഇപ്പോഴും ഉറച്ചു നില്ക്കുന്നു.
അരുണാചല്‍ - ചൈന അതിര്‍ത്തിപ്രദേശം 1030 കിലോമീറ്ററുണ്ട്. അതിര്ത്തിവേലിയില്ല. ചൈന അവിടെ ഇന്ത്യയുടെ 38000 ചതുരശ്രകിലോമീറ്റര്‍ പ്രദേശം കൈക്കലാക്കി നില്‍ക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയിട്ടുള്ള ഇന്ത്യന്‍ അധികൃതര്‍ അതില്‍നിന്ന് പിന്മാറിയിട്ടുമില്ല. ഈ സാഹചര്യത്തിലും ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധം മെച്ചപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമായാണ് നാത്തുലാപാസ് തുറക്കാന്‍ പോകുന്നത്.
ചൈനയില്‍നിന്ന് പണ്ട് പട്ട്, അസംസ്കൃത കമ്പിളി തുടങ്ങിയവ ഇന്ത്യയിലേക്ക് വന്നിരുന്നു. ഷെറാരാജ് എന്ന കൊച്ചു ഗ്രാമമാണ് കച്ചവടകേന്ദ്രമായി നിലകൊണ്ടിരുന്നത്. ഇന്ത്യയില്‍നിന്ന് തുണിത്തരങ്ങള്‍, വാച്ചുകള്‍, ഷൂസ്, ടിന്നിലടച്ച ഭക്ഷ്യവസ്തുക്കള്‍, പുകയില, അരി, ഉണങ്ങിയ പഴങ്ങള്‍ തുടങ്ങിയവ കയറ്റി അയയ്ക്കാനുമാകും ഇതുവഴി.
ഇന്ത്യ - ചൈന സൌഹൃദവര്ഷം ആചരിക്കപ്പെടുകയാണിപ്പോള്.
1962ലെ ഇന്ത്യ - ചൈന യുദ്ധവേളയില്‍ മഞ്ഞച്ചേര പുളച്ചുംകൊണ്ടു വരുന്നു നമ്മുടെ തായ്നാട്ടില്‍, ശാന്തി തകര്‍ത്ത് ചോരകുടിക്കുന്നു.... എന്നെല്ലാം സ്കൂളുകളില്‍ കുട്ടികള്‍ പാടിയിരുന്നു. ചൈനയാണ് ഇന്ത്യ സംശയത്തോടെ വീക്ഷിക്കേണ്ട രാജ്യം എന്ന് കഴിഞ്ഞ വാജ്പേയി ഗവണ്മെന്റിന്റെ കാലത്ത് പ്രതിരോധമന്ത്രി ജോര്‍ജ്ജ് ഫെര്‍ണാണ്ടസ് പ്രസ്താവിച്ചതാണ്. അതെല്ലാം ഇപ്പോള്‍ പഴങ്കഥ.
നേപ്പാളില്‍ രാജഭരണത്തിനെതിരായി നടന്ന കലാപവും തുടര്‍ന്ന് നടന്നുവരുന്ന മാവോയിസ്റ്റ് തീവ്രവാദി അക്രമങ്ങളും ഇന്ത്യ ആശങ്കയോടെയാണ് വീക്ഷിക്കുന്നത്. മ്യാന്മറില് ഭരണം നടത്തുന്ന സൈനിക നേതൃത്വം ഇന്ത്യയോട് അനുകൂല മനോഭാവം ഉള്ളതല്ല. അനധികൃത നുഴഞ്ഞുകയറ്റവും വെടിവയ്പും ഇന്ത്യ - ബംഗ്ളാദേശ് അതിര്‍ത്തിയില്‍ ഇടയ്ക്കിടെ തുടരുന്നു. പാകിസ്ഥാന് ഭീകരരെ കടത്തിവിടാന്‍ തക്കം പാര്‍ത്തിരിക്കുന്നു. ശ്രീലങ്കയില്‍ തമിഴ് പുലികള്‍ പോരാട്ടം ശക്തമാക്കിയതോടെ ശ്രീലങ്ക യുദ്ധത്തിന്റെ നിഴലിലായിരിക്കുന്നു. ദക്ഷിണേന്ത്യന്‍ മേഖല സുരക്ഷാ ഭീഷണിയിലും.
ആശങ്കയുടെ ഈ അന്തരീക്ഷത്തിലാണ് പ്രത്യാശയുടെ വെള്ളിമേഘം പോലെ ഇന്ത്യ - ചൈന സൌഹൃദം ശക്തവും വിപുലവുമാക്കാനുള്ള ശ്രമങ്ങള്‍ക്ക് ആക്കം കൈവന്നിട്ടുള്ളത്.
പ്രതിരോധമന്ത്രി പ്രണബ്മുഖര്‍ജി കഴിഞ്ഞമാസം ചൈന സന്ദര്‍ശിച്ച് ഇന്ത്യ - ചൈന പ്രതിരോധകാര്യ സഹകരണത്തിന് ധാരണയുണ്ടാക്കിയത് സുപ്രധാനവഴിത്തിരിവാണ്.
പെട്രോളിയം മന്ത്രി മുരളി ദേവ്റ ചൈനാ സന്ദര്‍ശനത്തിലാണിപ്പോള്‍. ഷാങ്ന്ഘായില് വച്ച് അദ്ദേഹം ഇന്നലെ ചൈനീസ് പ്രസിഡന്റ് ഹുജിന്റാവോയുമായി ചര്‍ച്ച നടത്തി. ബീജിംഗ് ആസ്ഥാനമായുള്ള മേഖലാ സുരക്ഷാ വേദിയായ ഷാങ്ന്‍ഘായ് സഹകരണ സംഘടനയുടെ അഞ്ചാമത് ഉച്ചകോടി സമ്മേനളനത്തില്‍ ഇന്ത്യയുടെ പ്രതിനിധിയായാണ് മന്ത്രി മുരളിദേവ്റ ചെന്നിരിക്കുന്നത്.
അത്യുന്നതങ്ങളിലെ ചൂളംവിളിപ്പാത
നാത്തുലാപാസ് എന്നാല്‍, 'ചൂളംവിളിക്കുന്ന പാത' എന്നര്‍ത്ഥം. സിക്കിമിന്റെ തലസ്ഥാനമായ ഗാങ്ങ്ടോക്കില്‍നിന്ന് 55 കിലോമീറ്റര്‍ അകലെ സോംഗോ തടാകംവഴി കടന്നുപോകുന്നതാണ് ഈ പാത. വര്ഷംമുഴുവന് തണുത്തുറഞ്ഞ മഞ്ഞുമൂടിയ പ്രദേശം.
അപ്പുറത്ത് ചൈനയുടെ പ്രദേശം, ഇപ്പുറത്ത് ഇന്ത്യന്‍ മണ്ണ്. രണ്ടിനെയും വേര്‍തിരിക്കാന്‍ മുള്‍വേലി. ഇന്ത്യന്‍ വിനോദസഞ്ചാരികള്‍ക്ക് അവിടെ അന്താരാഷ്ട്ര അതിര്‍ത്തിവരെ പോകാം. എല്ലാ ആഴ്ചയിലും ബുധന്‍, വ്യാഴം, ശനി, ഞായര്‍ ദിവസങ്ങളില്‍ വിടേശി ടൂറിസ്റ്റുകള്‍ക്ക് അവിടേക്ക് പ്രവേശനമില്ല. അവര്‍ സോംഗോ തടാകം വരെ ചെന്ന് മടങ്ങിക്കൊള്ളണം. അതിര്‍ത്തിക്കപ്പുറം ചൈനീസ് പട്ടാളക്കാര്‍ ജാഗരൂകരായി കാവല്നില്ക്കുന്നതുകാണാം. ഇപ്പുറത്ത് ഇന്ത്യന്‍ സൈനികരും.
പശ്ചിമ ബംഗാളിലെ സിലിഗുരിയിലും ജല്‍പായ്ഗുരിയിലും നാത്തുലാപാസ് വഴി എളുപ്പമെത്താന്‍ ചൈനീസ് വ്യാപാരികള്‍ക്ക് സാദ്ധ്യമാകും.
നാത്തുലാപാസ് തുറക്കുന്നതോടെ മാനസരോവര്‍ തീര്‍ത്ഥയാത്രയും എളുപ്പമാകും. ഇപ്പോള്‍ വളഞ്ഞുതിരിഞ്ഞ് 15 ദിവസംകൊണ്ടാണ് തീര്‍ത്ഥാടകര്‍ക്ക് മാനസരോവറില്‍ എത്താനാകുന്നത്. നാത്തുലാപാസ് വഴിയാണെങ്കില്‍ രണ്ടുദിവസംകൊണ്ട് മാനസരോവറില്‍ എത്തിച്ചേരാം.
1961 വരെ ചൈനയ്ക്ക് ബംഗാളിലെ കലിംപൊങ്ങില് വ്യാപാരബന്ധ ഓഫീസ് ഉണ്ടായിരുന്നു. കൊല്‍ക്കത്തയില്‍ ചൈനീസ് കോണ്‍സുലേറ്റും പീപ്പിള്‍സ് ബാങ്ക് ഒഫ് ചൈനയുടെ ശാഖയും പ്രവര്‍ത്തിച്ചിരുന്നു.
നാത്തുലാപാസ് തുറന്ന് വ്യാപാരം ആരംഭിക്കുന്നതോടെ സിക്കിമിലെ തൊഴിലില്ലായ്മ ഗണ്യമായി കുറയുമെന്നാണ് സിക്കിം ജനതയുടെ പ്രത്യാശ.
കടപ്പാട് : കേരളകൌമുദി ഓണ്‍ലൈന്‍
തിങ്കളാഴ്ച, ജൂൺ 12, 2006
കൊച്ചുകേരളം എന്ന് പറയാതിരിക്കൂ...
കൊച്ചുകേരളം എന്ന് പറയാതിരിക്കൂ...
പി.ടി. കുഞ്ഞുമുഹമ്മദ്
ഹലോ... കേള്‍ക്കാമോ? പിന്നെന്തൊക്കെ? ലാല്‍ അഭിനയിക്കുന്ന സിനിമാ പ്രോജക്ട് ഏതുവരെയായി? ഇപ്പോള്‍ ലൊക്കേഷനിലാണോ?
.അല്ലല്ല, ഞാന്‍ ഇപ്പോള്‍ ഗുരുവായൂരാണ്. ഷൂട്ടിംഗ് 18-ാം തീയതിയേ തുടങ്ങുകയുള്ളൂ. തിരക്കഥ പൂര്‍ത്തിയായെങ്കിലും ഒരു ചെറിയ ഡിസ്കഷനുവേണ്ടി വന്നതാണ്.
എവിടെയാ ലൊക്കേഷന്‍?
.ഒറ്റപ്പാലം. പന്ത്രണ്ടുദിവസം അവിടെയാ. പിന്നെ സെപ്തംബറിലേ മോഹന്‍ലാലിന് ഡേറ്റുള്ളൂ.
മോഹന്‍ലാല്‍ പ്രായമുള്ള ഒരു കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നതെന്ന് കേട്ടു?
.പ്രവാസി മലയാളിയുടെ കഥയാണ്. മോഹന്‍ലാല്‍ 35, 50, 65, 80 എന്നീ പ്രായങ്ങളിലുള്ള വേഷമിടുന്നുണ്ട്. പട്ടണം റഷീദാണ് കോസ്റ്റ്യൂം. മേക്കപ്പിനും പ്രാധാന്യമുണ്ട്.
പ്രവാസികള്‍ക്കുവേണ്ടിയുള്ള താങ്കളുടെ ടിവി പരിപാടിയിലൂടെയാണോ ഈ സ്പാര്‍ക്ക് ഉണ്ടായത്?
ണാലുപേരുകൂടിയാല് ആദ്യം ചര്‍ച്ചചെയ്യേണ്ട വിഷയമാണ് പ്രവാസികാര്യം. പക്ഷേ ഇവിടെ അന്താരാഷ്ട്ര പ്രശ്നങ്ങളാണ് ചര്‍ച്ച ചെയ്യപ്പെടുന്നത്. കേരളത്തിലെ പത്തുവീടെടുത്താല് അതില്‍ ആറെണ്ണം പ്രവാസി മലയാളിയുടേതായിരിക്കും. അല്ലെങ്കില്‍ അവരുമായി ഒരു ബന്ധമെങ്കിലും ഉണ്ടായിരിക്കും. കേരളത്തിന്റെ നിലനില്പുതന്നെ പ്രവാസികളെ ആശ്രയിച്ചാണ്. അവരുടെ പ്രശ്നമാണ് കേരളീയരുടെ പ്രശ്നം. കേരളീയര്‍ ആ പ്രശ്നത്തില്‍നിന്ന് ഒളിച്ചോടിപ്പോവുകയാണ്.
അങ്ങനെയങ്ങ് തീര്‍ത്ത് പറയാന്‍ പറ്റുമോ?
.പിന്നല്ലാതെ, ഒരുതരം അപകര്‍ഷ ബോധമാണ് നമുക്ക്. ധാരാളം തെറ്റായ ധാരണകളും. പല സന്ദര്‍ഭങ്ങളിലും 'നമ്മുടെ കൊച്ചുകേരളം' എന്നു പറയാറില്ലേ? എന്ത് കൊച്ച്? നാലുകോടി ജനസംഖ്യയുള്ള ദേശം എങ്ങനെ കൊച്ചാകും? അങ്ങനെയാണെങ്കില്‍ 50 ലക്ഷം ജനസംഖ്യയുള്ള കുവൈറ്റ് എന്തുകൊണ്ട് കൊച്ചു കുവൈറ്റ് ആയില്ല? 25 ലക്ഷംപേര്‍ മാത്രമുള്ള ഇസ്രായേല്‍ എന്തേ കൊച്ചിസ്രായേല് ആയില്ല? രണ്ടുകോടിയുള്ള ഇറാക്ക് കൊച്ചിറാക്ക് ആവാത്തതെന്താ? കുടിയാന്മാരുടെ സ്വഭാവമാണ് മലയാളികള്‍ക്ക്. അവന് അവന്റെ വീട്ടിലെ കാര്യങ്ങള്‍ ഒരു പ്രശ്നമേയല്ല. വര്‍ത്തമാനം പറയുന്നത് മുഴുവനും ജന്മിയുടെ വീട്ടിലെ കാര്യങ്ങളാണ്. പ്രവാസി പ്രശ്നങ്ങള്‍ക്ക് പരമപ്രാധാന്യം നല്കി പരിഹരിച്ചില്ലെങ്കില്‍ വലിയ വിപത്തായിരിക്കും ഉണ്ടാകാന്‍ പോകുന്നത്.
ഈ സിനിമയിലെ കഥാപാത്രത്തിന് ജീവിച്ചിരിക്കുന്ന ആരെങ്കിലുമായി സാമ്യമുണ്ടോ?
.ഇന്നുരാവിലെ സൌദി അറേബ്യയില്‍ നിന്ന് ഒരാള്‍ എന്നെ വിളിച്ചിരുന്നു. കഥയെക്കുറിച്ച് കേട്ടറിഞ്ഞ് വിളിച്ചതാണ്. മലപ്പുറത്തെ വലിയിടത്ത് വാഹിദിന്റെ ജീവിതമല്ലേ കഥയാക്കിയതെന്ന് ചോദിച്ചു. ഞാന്‍ അതിശയിച്ചുപോയി. എന്റെ കഥാപാത്രത്തിന്റെ പേര് വലിയിടത്ത് മൂസ എന്നാണ്. എന്റെ സുഹൃത്ത് ജനാര്ദ്ദനന് എന്നോട് പറഞ്ഞു അയാളുടെ ഒരു സുഹൃത്തിന്റെ വാപ്പേടെ അതേ കഥയാണിതെന്ന്. കഥാപാത്രവും ഈ വ്യക്തിയും ജനിച്ചതുപോലും ഒരു ദിവസം! മൂന്ന് അനുഭവങ്ങള്‍ ഇത്തരത്തിലെനിക്കുണ്ടായി. യാദൃച്ഛികം എന്നു പറഞ്ഞാല്‍ പോര, മലയാളിയുടെ ജീവിതത്തിലേക്ക് ഇറങ്ങിച്ചെന്ന കഥ എന്നെനിക്കുറപ്പ്.
എത്ര വര്‍ഷമായി ഈ സ്പാര്‍ക്ക് ഉണ്ടായിട്ട്?
.കഴിഞ്ഞ നാലുവര്‍ഷമായി ഈ വിഷയം എന്റെ മനസ്സില്‍ കിടന്നുനീറുകയാണ്. നല്ല കഥയും കെട്ടുറപ്പുള്ള തിരക്കഥയും പാകപ്പെട്ടുവരാന്‍ ഇത്രയും സമയം എടുത്തു.
കഥയെക്കുറിച്ചും കഥാപാത്രത്തെക്കുറിച്ചുമുള്ള മോഹന്‍ലാലിന്റെ അഭിപ്രായമെന്തായിരുന്നു?
.'പരദേശി'- എന്ന ചിത്രത്തിന്റെ പേരു തന്നെ ലാലിന് ഇഷ്ടപ്പെട്ടെന്നാണ് തോന്നുന്നത്. കഥ ആശ്ചര്യത്തോടെയാണ് ലാല്‍ കേട്ടിരുന്നത്. "ഈ പ്രശ്നങ്ങളൊക്കെ നമ്മള് എങ്ങനെ അറിയാതെ പോയി?" എന്നാണ് ലാല്‍ ചോദിച്ചത്.
റിലീസിംഗ് എന്നത്തേക്കായിരിക്കും?
നവംബര്‍-ഡിസംബര്‍ ആകുമെന്നാണ് ഇപ്പോഴത്തെ കണക്കുകൂട്ടല്‍.
ശരി. ഓള് ദ ബെസ്റ്റ്.
ഠാങ്ക് യൂ.
കടപ്പാട് : കേരളകൌമുദി ഓണ്‍ലൈന്‍
പി.ടി. കുഞ്ഞുമുഹമ്മദ്
ഹലോ... കേള്‍ക്കാമോ? പിന്നെന്തൊക്കെ? ലാല്‍ അഭിനയിക്കുന്ന സിനിമാ പ്രോജക്ട് ഏതുവരെയായി? ഇപ്പോള്‍ ലൊക്കേഷനിലാണോ?
.അല്ലല്ല, ഞാന്‍ ഇപ്പോള്‍ ഗുരുവായൂരാണ്. ഷൂട്ടിംഗ് 18-ാം തീയതിയേ തുടങ്ങുകയുള്ളൂ. തിരക്കഥ പൂര്‍ത്തിയായെങ്കിലും ഒരു ചെറിയ ഡിസ്കഷനുവേണ്ടി വന്നതാണ്.
എവിടെയാ ലൊക്കേഷന്‍?
.ഒറ്റപ്പാലം. പന്ത്രണ്ടുദിവസം അവിടെയാ. പിന്നെ സെപ്തംബറിലേ മോഹന്‍ലാലിന് ഡേറ്റുള്ളൂ.
മോഹന്‍ലാല്‍ പ്രായമുള്ള ഒരു കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നതെന്ന് കേട്ടു?
.പ്രവാസി മലയാളിയുടെ കഥയാണ്. മോഹന്‍ലാല്‍ 35, 50, 65, 80 എന്നീ പ്രായങ്ങളിലുള്ള വേഷമിടുന്നുണ്ട്. പട്ടണം റഷീദാണ് കോസ്റ്റ്യൂം. മേക്കപ്പിനും പ്രാധാന്യമുണ്ട്.
പ്രവാസികള്‍ക്കുവേണ്ടിയുള്ള താങ്കളുടെ ടിവി പരിപാടിയിലൂടെയാണോ ഈ സ്പാര്‍ക്ക് ഉണ്ടായത്?
ണാലുപേരുകൂടിയാല് ആദ്യം ചര്‍ച്ചചെയ്യേണ്ട വിഷയമാണ് പ്രവാസികാര്യം. പക്ഷേ ഇവിടെ അന്താരാഷ്ട്ര പ്രശ്നങ്ങളാണ് ചര്‍ച്ച ചെയ്യപ്പെടുന്നത്. കേരളത്തിലെ പത്തുവീടെടുത്താല് അതില്‍ ആറെണ്ണം പ്രവാസി മലയാളിയുടേതായിരിക്കും. അല്ലെങ്കില്‍ അവരുമായി ഒരു ബന്ധമെങ്കിലും ഉണ്ടായിരിക്കും. കേരളത്തിന്റെ നിലനില്പുതന്നെ പ്രവാസികളെ ആശ്രയിച്ചാണ്. അവരുടെ പ്രശ്നമാണ് കേരളീയരുടെ പ്രശ്നം. കേരളീയര്‍ ആ പ്രശ്നത്തില്‍നിന്ന് ഒളിച്ചോടിപ്പോവുകയാണ്.
അങ്ങനെയങ്ങ് തീര്‍ത്ത് പറയാന്‍ പറ്റുമോ?
.പിന്നല്ലാതെ, ഒരുതരം അപകര്‍ഷ ബോധമാണ് നമുക്ക്. ധാരാളം തെറ്റായ ധാരണകളും. പല സന്ദര്‍ഭങ്ങളിലും 'നമ്മുടെ കൊച്ചുകേരളം' എന്നു പറയാറില്ലേ? എന്ത് കൊച്ച്? നാലുകോടി ജനസംഖ്യയുള്ള ദേശം എങ്ങനെ കൊച്ചാകും? അങ്ങനെയാണെങ്കില്‍ 50 ലക്ഷം ജനസംഖ്യയുള്ള കുവൈറ്റ് എന്തുകൊണ്ട് കൊച്ചു കുവൈറ്റ് ആയില്ല? 25 ലക്ഷംപേര്‍ മാത്രമുള്ള ഇസ്രായേല്‍ എന്തേ കൊച്ചിസ്രായേല് ആയില്ല? രണ്ടുകോടിയുള്ള ഇറാക്ക് കൊച്ചിറാക്ക് ആവാത്തതെന്താ? കുടിയാന്മാരുടെ സ്വഭാവമാണ് മലയാളികള്‍ക്ക്. അവന് അവന്റെ വീട്ടിലെ കാര്യങ്ങള്‍ ഒരു പ്രശ്നമേയല്ല. വര്‍ത്തമാനം പറയുന്നത് മുഴുവനും ജന്മിയുടെ വീട്ടിലെ കാര്യങ്ങളാണ്. പ്രവാസി പ്രശ്നങ്ങള്‍ക്ക് പരമപ്രാധാന്യം നല്കി പരിഹരിച്ചില്ലെങ്കില്‍ വലിയ വിപത്തായിരിക്കും ഉണ്ടാകാന്‍ പോകുന്നത്.
ഈ സിനിമയിലെ കഥാപാത്രത്തിന് ജീവിച്ചിരിക്കുന്ന ആരെങ്കിലുമായി സാമ്യമുണ്ടോ?
.ഇന്നുരാവിലെ സൌദി അറേബ്യയില്‍ നിന്ന് ഒരാള്‍ എന്നെ വിളിച്ചിരുന്നു. കഥയെക്കുറിച്ച് കേട്ടറിഞ്ഞ് വിളിച്ചതാണ്. മലപ്പുറത്തെ വലിയിടത്ത് വാഹിദിന്റെ ജീവിതമല്ലേ കഥയാക്കിയതെന്ന് ചോദിച്ചു. ഞാന്‍ അതിശയിച്ചുപോയി. എന്റെ കഥാപാത്രത്തിന്റെ പേര് വലിയിടത്ത് മൂസ എന്നാണ്. എന്റെ സുഹൃത്ത് ജനാര്ദ്ദനന് എന്നോട് പറഞ്ഞു അയാളുടെ ഒരു സുഹൃത്തിന്റെ വാപ്പേടെ അതേ കഥയാണിതെന്ന്. കഥാപാത്രവും ഈ വ്യക്തിയും ജനിച്ചതുപോലും ഒരു ദിവസം! മൂന്ന് അനുഭവങ്ങള്‍ ഇത്തരത്തിലെനിക്കുണ്ടായി. യാദൃച്ഛികം എന്നു പറഞ്ഞാല്‍ പോര, മലയാളിയുടെ ജീവിതത്തിലേക്ക് ഇറങ്ങിച്ചെന്ന കഥ എന്നെനിക്കുറപ്പ്.
എത്ര വര്‍ഷമായി ഈ സ്പാര്‍ക്ക് ഉണ്ടായിട്ട്?
.കഴിഞ്ഞ നാലുവര്‍ഷമായി ഈ വിഷയം എന്റെ മനസ്സില്‍ കിടന്നുനീറുകയാണ്. നല്ല കഥയും കെട്ടുറപ്പുള്ള തിരക്കഥയും പാകപ്പെട്ടുവരാന്‍ ഇത്രയും സമയം എടുത്തു.
കഥയെക്കുറിച്ചും കഥാപാത്രത്തെക്കുറിച്ചുമുള്ള മോഹന്‍ലാലിന്റെ അഭിപ്രായമെന്തായിരുന്നു?
.'പരദേശി'- എന്ന ചിത്രത്തിന്റെ പേരു തന്നെ ലാലിന് ഇഷ്ടപ്പെട്ടെന്നാണ് തോന്നുന്നത്. കഥ ആശ്ചര്യത്തോടെയാണ് ലാല്‍ കേട്ടിരുന്നത്. "ഈ പ്രശ്നങ്ങളൊക്കെ നമ്മള് എങ്ങനെ അറിയാതെ പോയി?" എന്നാണ് ലാല്‍ ചോദിച്ചത്.
റിലീസിംഗ് എന്നത്തേക്കായിരിക്കും?
നവംബര്‍-ഡിസംബര്‍ ആകുമെന്നാണ് ഇപ്പോഴത്തെ കണക്കുകൂട്ടല്‍.
ശരി. ഓള് ദ ബെസ്റ്റ്.
ഠാങ്ക് യൂ.
കടപ്പാട് : കേരളകൌമുദി ഓണ്‍ലൈന്‍
ഒരു കവിതക്കാരി, രാഷ്ട്രപതി, രണ്ടു മുഖ്യമന്ത്രിമാര്‍
ഒരു കവിതക്കാരി, രാഷ്ട്രപതി, രണ്ടു മുഖ്യമന്ത്രിമാര്‍
ഇരവി
ഒത്തിരി ഹോംവര്‍ക്ക് ചെയ്ത് ബോറടിച്ചപ്പോഴാണ് അമൃത അടുക്കളയിലേക്കു ചെന്നത്. അമ്മ തിരക്കിലാണ്. പാത്രത്തിലേക്ക് പൈപ്പില്‍ നിന്നു വീഴുന്ന വെള്ളം തറയിലൊഴുകി നടക്കുന്നത് അമ്മ അറിയുന്നില്ല. അതു നോക്കിനില്ക്കാന് അമൃതയ്ക്ക് രസം തോന്നി. പെട്ടെന്നത് കണ്ടുപിടിച്ച അമ്മ ദേഷ്യപ്പെട്ടു.
"ആ ടാപ്പ് അടയ്ക്കാന്മേലേ? സ്വപ്നം കാണുവാണോ?"
"ഹായ് എന്താ രസം!"
വളഞ്ഞുപുളഞ്ഞൊഴുകിപ്പോകുന്ന വെള്ളത്തില്‍ നിന്ന് കണ്ണെടുക്കാതെ അമൃത പറഞ്ഞു.
"അത്രരസമാണേല് നീ പോയിരുന്ന് അതിനെപ്പറ്റി എഴുത്."
"അതിന് എനിക്ക് മലയാളത്തില്‍ എഴുതാനറീല്ലല്ലോ!"
ഇംഗ്ലീഷ് മീഡിയത്തില്‍ രണ്ടാംക്ളാസില്‍ പഠിക്കു ന്ന അമൃത ദുഃഖം അറിയിച്ചപ്പോള്‍ അമ്മ പറഞ്ഞു :
"നിനക്കറിയാവുന്ന ഭാഷയിലെഴുതിക്കോ"
അമൃത ഓടി മുറിയില്‍ച്ചെന്ന് ഡയറിയും മുറിപ്പെന്സിലുമെടുത്ത് എഴുതി:
"ഓ വാട്ടര്‍"
യൂ ആര് നോണ്‍ എവ്രിവേര്‍
ഇവന് ദ മിന്നൂ നോസ് യൂ
വൈ യു ആര് ലൈക് എ സ്നേക്...."
എഴുതിക്കഴിഞ്ഞ് തലക്കുറിയും നല്കി. "വാട്ടര്‍". അതു കവിതയാണെന്ന വിചാരമൊന്നും അവള്‍ക്കില്ലായിരുന്നു. എങ്കിലും ആദ്യത്തെ അനുമോദനം അമ്മയുടെ ഉമ്മ. അച്ഛനറിഞ്ഞപ്പോള്‍ പിന്നെയും പ്രോത്സാഹനങ്ങള്‍. അങ്ങനെ രണ്ടാം സ്റ്റാന്‍ഡേര്‍ഡില്‍ വച്ച് അമൃതാസഞ്ജീവിന്റെ ആദ്യ കവിത ജനിച്ചു.
അച്ഛനും അമ്മയ്ക്കും ഡല്‍ഹിയില്‍ ജോലിയായിരുന്നപ്പോഴാണ് ഡല്‍ഹിയില്‍ വച്ച് മേല്പറഞ്ഞവിധത്തില് അമൃതയില്‍ കവിതയുടെ ആദ്യനാമ്പുകള്‍ തിരിനീട്ടിയത്.
ഡയറിത്താളുകളില്‍ അമൃതയുടെ അക്ഷരങ്ങള്‍ പിച്ചവച്ചു നടക്കവേ ഒരുദിവസം ടിവിയില്‍ കണ്ടു : മുത്തങ്ങയിലെ ആദിവാസികളുടെ കഷ്ടപ്പാടുകളും ദുരിതങ്ങളും അവരുടെ നിസ്സഹായമായ ചെറുത്തുനില്‍പ്പുകളും. എല്ലാവരും മറന്നെങ്കിലും അമൃതയുടെ മനസ്സില്‍ നിന്ന് ആ ദൃശ്യങ്ങള്‍ മാഞ്ഞില്ല. സ്നേഹവാത്സല്യങ്ങളുടെ ധാരാളിത്തത്തില്‍ താന്‍ ജീവിക്കുമ്പോള്‍ തനിക്കുചുറ്റും യാതനകളുടെ ഒരുലോകമാണല്ലോ ഉള്ളത് എന്നറിഞ്ഞപ്പോള്‍ അവള് വല്ലാതെ അസ്വസ്ഥയായി.
ആ കുരുന്നു മനസ്സിലൂറിയ കണ്ണീരും അമര്‍ഷവും വാക്കുകളിലേക്ക് ആവാഹിച്ചപ്പോള്‍ "മുത്തങ്ങ" എന്ന കവിതയായി. "ഇന്ത്യന്‍ എക്സ്പ്രസി"ല്‍ കവിത പ്രസിദ്ധീകരിച്ചുവന്നപ്പോഴാണ് താന്‍ വികാരപ്രകടനം നടത്തുന്ന മാധ്യമം കവിതയാണെന്ന തിരിച്ചറിവ് അമൃതയ്ക്കുണ്ടായത്. അമൃതയുടെ പ്രസിദ്ധീകരിച്ച ആദ്യത്തെ കവിതയായിരുന്നു അത്.
പിന്നെ മറ്റൊരു പത്രവാര്‍ത്ത. ഇന്ത്യന്‍ പഞ്ചാബ് ചീഫ് മിനിസ്റ്റര്‍ ക്യാപ്ടന് അമരീന്ദര്‍സിംഗ് പാകിസ്ഥാന് പഞ്ചാബ് സന്ദര്‍ശിച്ചു മടങ്ങുമ്പോള്‍ അവിടത്തെ ചീഫ് മിനിസ്റ്റര്‍ പര്‍വീസ് ഇലാഹി, സുല്‍ത്താന്‍ എന്ന വെള്ളക്കുതിരയെ സമ്മാനിച്ചു. അതിര്ത്തിനിയമങ്ങളുടെ കുരുക്കുകളില്‍പ്പെട്ട് ആറുമാസക്കാലം സുല്‍ത്താന്‍ ബന്ധനത്തില്‍ കഴിയേണ്ടിവന്നു. അതിന്റെ ഫലമായി സമ്മാനക്കുതിര അവശനും മുടന്തനുമായി. ഈ പത്രവാര്‍ത്ത അമൃതയെ കഠിനമായി ദുഃഖിപ്പിച്ചു. മനുഷ്യരാശിയുടെ നന്മയ്ക്കുവേണ്ടി ഉണ്ടാക്കിയിട്ടുള്ള നിയമങ്ങളില്‍ ക്രൂരമായൊരു മറുവശംകൂടി ഉണ്ടെന്നറിഞ്ഞത് അവള്‍ക്കു സഹിക്കാന്‍ കഴിഞ്ഞില്ല. "ടെയ്ല് ഒഫ് എ ഹോഴ്സ് ആന്‍ഡ് ടൂ ചീഫ് മിനിസ്റ്റേഴ്സ്" എന്ന കവിതയില്‍ അവളുടെ വികാരവിക്ഷോഭങ്ങള്‍ ഒതുക്കിയപ്പോള്‍ തെല്ലൊരാശ്വാസം തോന്നി. വേര്‍ഡ്സ്വര്‍ത്തിയന്‍ ടച്ചുള്ള ആ കവിതയില്‍ അമൃതയുടെ സഹാനുഭൂതിയും പ്രതിഷേധവും ഒത്തുചേര്‍ന്നു...
സ്റ്റേറ്റ്സ്മാന് പത്രത്തിന്റെ ഡല്‍ഹി എഡിഷനില്‍ വന്ന ഈ കവിതയുടെ പിന്നാലെ അമൃതയെത്തേടി ഒരഭിനന്ദനമെത്തി. പാകിസ്ഥാന് പഞ്ചാബ് മുഖ്യമന്ത്രി പര്‍വീസ് ഇലാഹിയില്‍ നിന്ന്.
അഭിനന്ദനത്തിനൊപ്പം തന്റെ സംസ്ഥാനത്തില്‍ സര്‍ക്കാര്‍ അതിഥിയായി താമസിക്കാന്‍ അമൃതയ്ക്കും കുടുംബത്തിനുമുള്ള ക്ഷണംകൂടി കത്തിലുണ്ടായിരുന്നു. ഒട്ടും താമസിയാതെ ഇന്ത്യന്‍ പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്ടന് അമരീന്ദര്‍സിംഗിന്റെ സ്നേഹവാത്സല്യങ്ങളും കത്തിന്റെ രൂപത്തില്‍ അവളുടെ കൈയിലെത്തി. ഈ കത്തിലും അമൃതയ്ക്കും കുടുംബത്തിനും പഞ്ചാബിലെ ഔദ്യോഗികാതിഥിയായി താമസിക്കാന്‍ ക്ഷണമുണ്ടായിരുന്നു!
ഇക്കഴിഞ്ഞ അവധിക്കാലത്ത് അമൃത അച്ഛനമ്മമാര്‍ക്കൊപ്പം ഇന്ത്യന്‍ പഞ്ചാബ് സന്ദര്‍ശിച്ചു. ഒപ്പം അവള് ഒത്തിരി ഇഷ്ടപ്പെടുകയും അവളുടെ പല കവിതകള്‍ക്കും വിഷയവുമായ രാഷ്ട്രപതി എ.പി. ജെ. അബ്ദുള്‍കലാമിനെയും. ഡല്‍ഹിയില്‍ താമസിച്ചുകൊണ്ട് സ്വന്തം കവിതകള്‍ രാഷ്ട്രപതിക്ക് ഫാക്സ് ചെയ്തു. പിറ്റേദിവസം പ്രൈവറ്റ് സെക്രട്ടറി വിളിച്ചു പറഞ്ഞു: "രാഷ്ട്രപതിക്ക് കവിത ഇഷ്ടപ്പെട്ടു. കാണാന്‍ ആഗ്രഹിക്കുന്നു"
രാഷ്ട്രപതി ഭവനില്‍ അമൃതയ്ക്ക് സ്നേഹോഷ്മളമായ സ്വീകരണമാണ് ലഭിച്ചത്. അച്ഛനും അമ്മയ്ക്കുമൊപ്പം ചെന്നുകയറുമ്പോള്‍ രാഷ്ട്രപതി, ടിവി സ്ക്രീനില്‍ അദ്ദേഹം ഇംഗ്ലീഷില്‍ പരിഭാപ്പെടുത്തിയ തിരുക്കുറള്‍ കാണുകയായിരുന്നു. അമൃത അദ്ദേഹത്തിന്റെ കാല്‍തൊട്ടു വന്ദിച്ചു. രാഷ്ട്രപതി ഭവനില്‍ അവര്‍ക്കായി ഒരുക്കിയ ചായ സത്കാര ത്തില്‍ പങ്കെടുത്തു.
മുഖ്യമന്ത്രിയുടെ ആസ്ഥാനത്ത് സന്ദര്‍ശകമുറിയില്‍ അദ്ദേഹത്തിന്റെ വിളിയും കാത്തിരുന്നപ്പോള്‍ മുഖ്യമന്ത്രി വി. ഐ.പി സംഘവുമായി ഇറങ്ങിവരുന്നു. അദ്ദേഹം മേറ്റ്വിടേക്കോ പോവുകയാവുമെന്ന് വിചാരിച്ച് അമൃത നിരാശപ്പെട്ടു. എന്നാല്‍ സര്‍ഗ്ഗാത്മകതയുടെ ആതിഥേയനാകാന്‍ കൊതിച്ച മുഖ്യമന്ത്രി, വി. ഐ.പികളുമായി വന്നത് അവളെ സ്വീകരിക്കാനായിരുന്നുവെന്നറിഞ്ഞ് അവള് അദ്ഭുതപ്പെട്ടു. അകത്തേക്ക് കൂട്ടിക്കൊണ്ടുപോകുമ്പോള്‍ അദ്ദേഹം അമൃതയുടെ അച്ഛനോട് ദേഷ്യപ്പെടുന്നുണ്ടായിരുന്നു: "നിങ്ങള്‍ എന്റെ അതിഥികളല്ലേ? ആരു പറഞ്ഞു ലോഡ്ജില്‍ താമസിക്കാന്‍?"
അമൃതയും കുടുംബവും ഗവണ്മെന്റിന്റെ ഔദ്യോഗികാതിഥികളായി രണ്ടാഴ്ചപഞ്ചാബില് താമസിച്ചു.
ഈയിടെ അമൃതയെ നോവിച്ച ഒരു വാര്‍ത്ത "ഔട്ട്ലുക്കില്‍"ല്‍ വന്നു. ദാന്തുവാ ഗ്രാമത്തിലെ പെണ്ഭ്രൂണഹത്യയെക്കുറിച്ചാണത്. ഇതിനെ ആസ്പദമാക്കി "സെയിലന്റ് ക്രൈ ഒഫ് ദാന്തുവാ വില്ലേജ്" എന്ന പേരിലെഴുതിയ കവിത സ്റ്റേറ്റ് സ്്മാന് പത്രത്തിനയച്ചിരിക്കുകയാണ് അമൃത.
ദുഃഖവും അമര്‍ഷവും ദേഷ്യവുമൊക്കെ സര്‍ഗ്ഗാത്മകമാക്കുന്ന മകളുടെ സ്വപ്നങ്ങള്‍ക്ക് വിഹരിക്കാനാവും അച്ഛന് സഞ്ജീവ് എന്‍.സി.സി റോഡില്‍ കാവും കുളവും അമ്പലവുമൊക്കെയുള്ള ഉളിയനാട് എന്ന സ്ഥലത്ത് സ്ഥലംവാങ്ങി വീടു വച്ചത്.
ഇംഗ്ലീഷിലാണ് കവിത എഴുതുന്നതെങ്കിലും മലയാളവും കേരള സംസ്കാരവും പ്രത്യേകിച്ച് താലപ്പൊലിപോലുള്ള അനുഷ്ഠാനങ്ങളും അമൃത ഇഷ്ടപ്പെടുന്നു. അച്ഛന് സഞ്ജീവ് സെക്രട്ടേറിയറ്റില്‍ അണ്ടര്‍സെക്രട്ടറിയായും അമ്മ ബീന പഞ്ചായത്ത് വകുപ്പിലും ജോലിനോക്കുന്നു.അമൃതാ സഞ്ജീവ് പട്ടം ആര്യാ സെന്റര്‍ സ്കൂളിലെ 7-ാം ക്ളാസ് വിദ്യാര്‍ത്ഥിനിയാണ്.
കടപ്പാട് : കേരളകൌമുദി ഓണ്‍ലൈന്‍
ഇരവി
ഒത്തിരി ഹോംവര്‍ക്ക് ചെയ്ത് ബോറടിച്ചപ്പോഴാണ് അമൃത അടുക്കളയിലേക്കു ചെന്നത്. അമ്മ തിരക്കിലാണ്. പാത്രത്തിലേക്ക് പൈപ്പില്‍ നിന്നു വീഴുന്ന വെള്ളം തറയിലൊഴുകി നടക്കുന്നത് അമ്മ അറിയുന്നില്ല. അതു നോക്കിനില്ക്കാന് അമൃതയ്ക്ക് രസം തോന്നി. പെട്ടെന്നത് കണ്ടുപിടിച്ച അമ്മ ദേഷ്യപ്പെട്ടു.
"ആ ടാപ്പ് അടയ്ക്കാന്മേലേ? സ്വപ്നം കാണുവാണോ?"
"ഹായ് എന്താ രസം!"
വളഞ്ഞുപുളഞ്ഞൊഴുകിപ്പോകുന്ന വെള്ളത്തില്‍ നിന്ന് കണ്ണെടുക്കാതെ അമൃത പറഞ്ഞു.
"അത്രരസമാണേല് നീ പോയിരുന്ന് അതിനെപ്പറ്റി എഴുത്."
"അതിന് എനിക്ക് മലയാളത്തില്‍ എഴുതാനറീല്ലല്ലോ!"
ഇംഗ്ലീഷ് മീഡിയത്തില്‍ രണ്ടാംക്ളാസില്‍ പഠിക്കു ന്ന അമൃത ദുഃഖം അറിയിച്ചപ്പോള്‍ അമ്മ പറഞ്ഞു :
"നിനക്കറിയാവുന്ന ഭാഷയിലെഴുതിക്കോ"
അമൃത ഓടി മുറിയില്‍ച്ചെന്ന് ഡയറിയും മുറിപ്പെന്സിലുമെടുത്ത് എഴുതി:
"ഓ വാട്ടര്‍"
യൂ ആര് നോണ്‍ എവ്രിവേര്‍
ഇവന് ദ മിന്നൂ നോസ് യൂ
വൈ യു ആര് ലൈക് എ സ്നേക്...."
എഴുതിക്കഴിഞ്ഞ് തലക്കുറിയും നല്കി. "വാട്ടര്‍". അതു കവിതയാണെന്ന വിചാരമൊന്നും അവള്‍ക്കില്ലായിരുന്നു. എങ്കിലും ആദ്യത്തെ അനുമോദനം അമ്മയുടെ ഉമ്മ. അച്ഛനറിഞ്ഞപ്പോള്‍ പിന്നെയും പ്രോത്സാഹനങ്ങള്‍. അങ്ങനെ രണ്ടാം സ്റ്റാന്‍ഡേര്‍ഡില്‍ വച്ച് അമൃതാസഞ്ജീവിന്റെ ആദ്യ കവിത ജനിച്ചു.
അച്ഛനും അമ്മയ്ക്കും ഡല്‍ഹിയില്‍ ജോലിയായിരുന്നപ്പോഴാണ് ഡല്‍ഹിയില്‍ വച്ച് മേല്പറഞ്ഞവിധത്തില് അമൃതയില്‍ കവിതയുടെ ആദ്യനാമ്പുകള്‍ തിരിനീട്ടിയത്.
ഡയറിത്താളുകളില്‍ അമൃതയുടെ അക്ഷരങ്ങള്‍ പിച്ചവച്ചു നടക്കവേ ഒരുദിവസം ടിവിയില്‍ കണ്ടു : മുത്തങ്ങയിലെ ആദിവാസികളുടെ കഷ്ടപ്പാടുകളും ദുരിതങ്ങളും അവരുടെ നിസ്സഹായമായ ചെറുത്തുനില്‍പ്പുകളും. എല്ലാവരും മറന്നെങ്കിലും അമൃതയുടെ മനസ്സില്‍ നിന്ന് ആ ദൃശ്യങ്ങള്‍ മാഞ്ഞില്ല. സ്നേഹവാത്സല്യങ്ങളുടെ ധാരാളിത്തത്തില്‍ താന്‍ ജീവിക്കുമ്പോള്‍ തനിക്കുചുറ്റും യാതനകളുടെ ഒരുലോകമാണല്ലോ ഉള്ളത് എന്നറിഞ്ഞപ്പോള്‍ അവള് വല്ലാതെ അസ്വസ്ഥയായി.
ആ കുരുന്നു മനസ്സിലൂറിയ കണ്ണീരും അമര്‍ഷവും വാക്കുകളിലേക്ക് ആവാഹിച്ചപ്പോള്‍ "മുത്തങ്ങ" എന്ന കവിതയായി. "ഇന്ത്യന്‍ എക്സ്പ്രസി"ല്‍ കവിത പ്രസിദ്ധീകരിച്ചുവന്നപ്പോഴാണ് താന്‍ വികാരപ്രകടനം നടത്തുന്ന മാധ്യമം കവിതയാണെന്ന തിരിച്ചറിവ് അമൃതയ്ക്കുണ്ടായത്. അമൃതയുടെ പ്രസിദ്ധീകരിച്ച ആദ്യത്തെ കവിതയായിരുന്നു അത്.
പിന്നെ മറ്റൊരു പത്രവാര്‍ത്ത. ഇന്ത്യന്‍ പഞ്ചാബ് ചീഫ് മിനിസ്റ്റര്‍ ക്യാപ്ടന് അമരീന്ദര്‍സിംഗ് പാകിസ്ഥാന് പഞ്ചാബ് സന്ദര്‍ശിച്ചു മടങ്ങുമ്പോള്‍ അവിടത്തെ ചീഫ് മിനിസ്റ്റര്‍ പര്‍വീസ് ഇലാഹി, സുല്‍ത്താന്‍ എന്ന വെള്ളക്കുതിരയെ സമ്മാനിച്ചു. അതിര്ത്തിനിയമങ്ങളുടെ കുരുക്കുകളില്‍പ്പെട്ട് ആറുമാസക്കാലം സുല്‍ത്താന്‍ ബന്ധനത്തില്‍ കഴിയേണ്ടിവന്നു. അതിന്റെ ഫലമായി സമ്മാനക്കുതിര അവശനും മുടന്തനുമായി. ഈ പത്രവാര്‍ത്ത അമൃതയെ കഠിനമായി ദുഃഖിപ്പിച്ചു. മനുഷ്യരാശിയുടെ നന്മയ്ക്കുവേണ്ടി ഉണ്ടാക്കിയിട്ടുള്ള നിയമങ്ങളില്‍ ക്രൂരമായൊരു മറുവശംകൂടി ഉണ്ടെന്നറിഞ്ഞത് അവള്‍ക്കു സഹിക്കാന്‍ കഴിഞ്ഞില്ല. "ടെയ്ല് ഒഫ് എ ഹോഴ്സ് ആന്‍ഡ് ടൂ ചീഫ് മിനിസ്റ്റേഴ്സ്" എന്ന കവിതയില്‍ അവളുടെ വികാരവിക്ഷോഭങ്ങള്‍ ഒതുക്കിയപ്പോള്‍ തെല്ലൊരാശ്വാസം തോന്നി. വേര്‍ഡ്സ്വര്‍ത്തിയന്‍ ടച്ചുള്ള ആ കവിതയില്‍ അമൃതയുടെ സഹാനുഭൂതിയും പ്രതിഷേധവും ഒത്തുചേര്‍ന്നു...
സ്റ്റേറ്റ്സ്മാന് പത്രത്തിന്റെ ഡല്‍ഹി എഡിഷനില്‍ വന്ന ഈ കവിതയുടെ പിന്നാലെ അമൃതയെത്തേടി ഒരഭിനന്ദനമെത്തി. പാകിസ്ഥാന് പഞ്ചാബ് മുഖ്യമന്ത്രി പര്‍വീസ് ഇലാഹിയില്‍ നിന്ന്.
അഭിനന്ദനത്തിനൊപ്പം തന്റെ സംസ്ഥാനത്തില്‍ സര്‍ക്കാര്‍ അതിഥിയായി താമസിക്കാന്‍ അമൃതയ്ക്കും കുടുംബത്തിനുമുള്ള ക്ഷണംകൂടി കത്തിലുണ്ടായിരുന്നു. ഒട്ടും താമസിയാതെ ഇന്ത്യന്‍ പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്ടന് അമരീന്ദര്‍സിംഗിന്റെ സ്നേഹവാത്സല്യങ്ങളും കത്തിന്റെ രൂപത്തില്‍ അവളുടെ കൈയിലെത്തി. ഈ കത്തിലും അമൃതയ്ക്കും കുടുംബത്തിനും പഞ്ചാബിലെ ഔദ്യോഗികാതിഥിയായി താമസിക്കാന്‍ ക്ഷണമുണ്ടായിരുന്നു!
ഇക്കഴിഞ്ഞ അവധിക്കാലത്ത് അമൃത അച്ഛനമ്മമാര്‍ക്കൊപ്പം ഇന്ത്യന്‍ പഞ്ചാബ് സന്ദര്‍ശിച്ചു. ഒപ്പം അവള് ഒത്തിരി ഇഷ്ടപ്പെടുകയും അവളുടെ പല കവിതകള്‍ക്കും വിഷയവുമായ രാഷ്ട്രപതി എ.പി. ജെ. അബ്ദുള്‍കലാമിനെയും. ഡല്‍ഹിയില്‍ താമസിച്ചുകൊണ്ട് സ്വന്തം കവിതകള്‍ രാഷ്ട്രപതിക്ക് ഫാക്സ് ചെയ്തു. പിറ്റേദിവസം പ്രൈവറ്റ് സെക്രട്ടറി വിളിച്ചു പറഞ്ഞു: "രാഷ്ട്രപതിക്ക് കവിത ഇഷ്ടപ്പെട്ടു. കാണാന്‍ ആഗ്രഹിക്കുന്നു"
രാഷ്ട്രപതി ഭവനില്‍ അമൃതയ്ക്ക് സ്നേഹോഷ്മളമായ സ്വീകരണമാണ് ലഭിച്ചത്. അച്ഛനും അമ്മയ്ക്കുമൊപ്പം ചെന്നുകയറുമ്പോള്‍ രാഷ്ട്രപതി, ടിവി സ്ക്രീനില്‍ അദ്ദേഹം ഇംഗ്ലീഷില്‍ പരിഭാപ്പെടുത്തിയ തിരുക്കുറള്‍ കാണുകയായിരുന്നു. അമൃത അദ്ദേഹത്തിന്റെ കാല്‍തൊട്ടു വന്ദിച്ചു. രാഷ്ട്രപതി ഭവനില്‍ അവര്‍ക്കായി ഒരുക്കിയ ചായ സത്കാര ത്തില്‍ പങ്കെടുത്തു.
മുഖ്യമന്ത്രിയുടെ ആസ്ഥാനത്ത് സന്ദര്‍ശകമുറിയില്‍ അദ്ദേഹത്തിന്റെ വിളിയും കാത്തിരുന്നപ്പോള്‍ മുഖ്യമന്ത്രി വി. ഐ.പി സംഘവുമായി ഇറങ്ങിവരുന്നു. അദ്ദേഹം മേറ്റ്വിടേക്കോ പോവുകയാവുമെന്ന് വിചാരിച്ച് അമൃത നിരാശപ്പെട്ടു. എന്നാല്‍ സര്‍ഗ്ഗാത്മകതയുടെ ആതിഥേയനാകാന്‍ കൊതിച്ച മുഖ്യമന്ത്രി, വി. ഐ.പികളുമായി വന്നത് അവളെ സ്വീകരിക്കാനായിരുന്നുവെന്നറിഞ്ഞ് അവള് അദ്ഭുതപ്പെട്ടു. അകത്തേക്ക് കൂട്ടിക്കൊണ്ടുപോകുമ്പോള്‍ അദ്ദേഹം അമൃതയുടെ അച്ഛനോട് ദേഷ്യപ്പെടുന്നുണ്ടായിരുന്നു: "നിങ്ങള്‍ എന്റെ അതിഥികളല്ലേ? ആരു പറഞ്ഞു ലോഡ്ജില്‍ താമസിക്കാന്‍?"
അമൃതയും കുടുംബവും ഗവണ്മെന്റിന്റെ ഔദ്യോഗികാതിഥികളായി രണ്ടാഴ്ചപഞ്ചാബില് താമസിച്ചു.
ഈയിടെ അമൃതയെ നോവിച്ച ഒരു വാര്‍ത്ത "ഔട്ട്ലുക്കില്‍"ല്‍ വന്നു. ദാന്തുവാ ഗ്രാമത്തിലെ പെണ്ഭ്രൂണഹത്യയെക്കുറിച്ചാണത്. ഇതിനെ ആസ്പദമാക്കി "സെയിലന്റ് ക്രൈ ഒഫ് ദാന്തുവാ വില്ലേജ്" എന്ന പേരിലെഴുതിയ കവിത സ്റ്റേറ്റ് സ്്മാന് പത്രത്തിനയച്ചിരിക്കുകയാണ് അമൃത.
ദുഃഖവും അമര്‍ഷവും ദേഷ്യവുമൊക്കെ സര്‍ഗ്ഗാത്മകമാക്കുന്ന മകളുടെ സ്വപ്നങ്ങള്‍ക്ക് വിഹരിക്കാനാവും അച്ഛന് സഞ്ജീവ് എന്‍.സി.സി റോഡില്‍ കാവും കുളവും അമ്പലവുമൊക്കെയുള്ള ഉളിയനാട് എന്ന സ്ഥലത്ത് സ്ഥലംവാങ്ങി വീടു വച്ചത്.
ഇംഗ്ലീഷിലാണ് കവിത എഴുതുന്നതെങ്കിലും മലയാളവും കേരള സംസ്കാരവും പ്രത്യേകിച്ച് താലപ്പൊലിപോലുള്ള അനുഷ്ഠാനങ്ങളും അമൃത ഇഷ്ടപ്പെടുന്നു. അച്ഛന് സഞ്ജീവ് സെക്രട്ടേറിയറ്റില്‍ അണ്ടര്‍സെക്രട്ടറിയായും അമ്മ ബീന പഞ്ചായത്ത് വകുപ്പിലും ജോലിനോക്കുന്നു.അമൃതാ സഞ്ജീവ് പട്ടം ആര്യാ സെന്റര്‍ സ്കൂളിലെ 7-ാം ക്ളാസ് വിദ്യാര്‍ത്ഥിനിയാണ്.
കടപ്പാട് : കേരളകൌമുദി ഓണ്‍ലൈന്‍
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)