ആധുനിക ലോകത്തിന് അത്യന്താപേക്ഷിതമായ വസ്തുവാണ് പ്ലാസ്റ്റിക്. പല്ലുതേക്കുന്ന ബ്രഷ് മുതല്‍ വിമാനങ്ങള്‍ക്കും ബഹിരാകാശ വാഹനങ്ങള്‍ക്കും എന്തിന് കമ്പ്യൂട്ടര്‍ ചിപ്പിനുവരെ വേണ്ടെന്നുവെക്കാന്‍ പറ്റുന്നതല്ല പ്ലാസ്റ്റിക്. ലോകത്താകെ എത്ര ലക്ഷം കോടിയുടെ വിനിമയമാണ് ഇതിന്റെ പേരില്‍ നടക്കുന്നത്! ഇന്ത്യയില്‍നിന്നുമാത്രം കഴിഞ്ഞ വര്‍ഷം 3.7 ബില്യണ്‍ ഡോളറിന്റെ കയറ്റുമതിയാണുണ്ടായത്. അതൊരുക്കുന്ന തൊഴിലവസരങ്ങളും നിഷേധിക്കുക വയ്യ.
വ്യാഴാഴ്ച, നവംബർ 19, 2009
ശനിയാഴ്ച, നവംബർ 07, 2009
പ്രവൃത്തിയും മനോഭാവവും
(കടപ്പാട്:ജോജി ടി ശാമുവല്‍/മലയാളമനോരമ)
'ഇരിക്കവിടെ!
അവന് ഇരുന്നില്ല.അധ്യാപകന് വീണ്ടും ശബ്ദമുയര്‍ത്തി:
'ഇരിക്കാനല്ലേ നിന്നോടു പറഞ്ഞത്!
ഇക്കുറിയും അവന് ശാഠ്യത്തോടെ നിന്ന നിലയില്‍ തന്നെ നിന്നു.അധ്യാപകന് വടിയെടുത്തു; കണ്ണുരുട്ടി അവന്റെ നേരെ പാഞ്ഞുചെന്നു.
അടി പേടിച്ച് അവന് പൊടുന്നനെ ഇരുന്നു.അധ്യാപകന് വിജയഭാവത്തില്‍ പറഞ്ഞു:
'അപ്പോള്‍ നിനക്ക് അനുസരിക്കാന്‍ അറിയാം. അല്ലേ? ഇരിക്കാന്‍ പറഞ്ഞാല്‍ ഇരുന്നോണം...
കുട്ടി മെല്ലെ പറഞ്ഞതിങ്ങനെ:
'ഞാന്‍ ബെഞ്ചില്‍ ഇരിക്കുന്നെങ്കിലും മനസ്സില്‍ എഴുന്നേറ്റു നില്ക്കുകയാ...
അനുസരണമാണ് അധ്യാപകന് ആവശ്യപ്പെട്ടത്.കുട്ടി ഒടുവില്അതു നല്‍കാനും തയാറായി.എന്നാല്‍ അനുസരണത്തിന്റെ പിന്നില്‍ ഉണ്ടായിരിക്കേണ്ട വിധേയത്വം അവനുണ്ടായിരുന്നില്ല.എന്നല്ല,കീഴടങ്ങലിനു നേരെ എതിരായ മല്‍സരമാണ് അവനിലുണ്ടായിരുന്നത്.അവന് തന്നെ പറഞ്ഞതു പോലെ അവന് മനസ്സില്‍ എഴുന്നേറ്റു നില്‍ക്കുകയായിരുന്നു.
ഏതു പ്രവൃത്തിയുടെയും പിന്നില്‍ വേണ്ടതായ ഒരു മനോഭാവമുണ്ട്.പക്ഷേ ആ മനോഭാവമില്ലെങ്കിലും ബാഹ്യമായി ആ പ്രവൃത്തി ചെയ്യാന്‍ കഴിയും. മറ്റൊരു രംഗം:
ആശുപത്രിയില്‍ ചില ദിവസങ്ങള്‍ കിടന്ന ശേഷം ആ ശിപായി അന്ന് ഓഫിസില്‍ വന്നതേയുള്ളു.രോഗം ഇപ്പോഴും പൂര്‍ണമായി ഭേദപ്പെട്ടിട്ടില്ല.മേലധികാരി അയാളെ കണ്ടപ്പോള്‍ പറഞ്ഞു:
'താന്‍ ആശുപത്രിയിലാരുന്നു അല്ലേ?ഇന്നാ ഇതു കൊണ്ടു പോ..ങാ, പൊക്കോ...
കുറച്ചു പണവും കൊടുത്തു.
ആ പണം വാങ്ങി പോരുമ്പോള്‍ ആ സാധു മനുഷ്യന്റെ കണ്ണുകള്‍ നനഞ്ഞിരുന്നു. പിന്നീട് അയാള്‍ പറഞ്ഞു...
.'സാറെന്നോടു രോഗവിവരമൊക്കെ ഒന്നു ചോദിച്ചിരുന്നെങ്കില്‍! ഒരു നല്ല വാക്കു പറഞ്ഞിരുന്നെങ്കില്‍!
നോക്കുക:മേലധികാരി ചെയ്തത് നല്ല കാര്യമാണ്.എന്നാല്‍ അതിനു പിന്നില്‍ സ്നേഹത്തിന്റെ,മനസ്സലിവിന്റെ,ഒരു മനോഭാവം ഇല്ലാതിരുന്നതുകൊണ്ട് അതു കരുണയുടെ പ്രവൃത്തിയായില്ല.മറിച്ച് ഒരു ഭിക്ഷാദാനം മാത്രമായിപ്പോയി.
വാക്കും പ്രവൃത്തിയും തമ്മിലുള്ള ദൂരം കഴിയുന്നത്ര കുറയ്ക്കണമെന്നു പറയുന്നവര്‍ പോലും പ്രവൃത്തിയും മനോഭാവവും തമ്മിലുള്ള അകലം പലപ്പോഴും ശ്രദ്ധിക്കുന്നില്ല.
മറ്റുള്ളവര്‍ എന്തു കരുതുമെന്നു പേടിച്ച് മനസ്സില്ലെങ്കിലും പഴി തീര്‍ക്കാനായി ചെയ്യുന്ന പ്രവൃത്തികളിലെ കാപട്യത്തെ മറനീക്കി കാട്ടുന്ന കടമ്മനിട്ടയുടെ ഒരു കൊച്ചു കവിതയുണ്ട് - 'ചാക്കാല.അടുത്ത വീട്ടില്‍ മരണം സംഭവിക്കുമ്പോള്‍ കവി ഭാര്യയോടു ചോദിക്കുന്നു: 'അങ്ങേലെ മൂപ്പീന്നു ചത്തോടീ നമ്മളും പോയൊന്നു കാണേണ്ടേ? അയല്‍ക്കാരനെ ഇഷ്ടമില്ല.അങ്ങോട്ടു പോകാന്‍ താല്പര്യവുമില്ല.എങ്കിലും 'മാളോരെ പേടിച്ചു പോകാതിരിക്കുന്നതെങ്ങനെ?
ഏതു പ്രവൃത്തിയെയും മനോഹരമാക്കുന്നത് അതിനു പിന്നിലുണ്ടായിരിക്കേണ്ട ശരിയായ മനോഭാവമാണ്.ആ മനോഭാവമില്ലാതെ പ്രവൃത്തി ചെയ്താല്‍, ചെയ്യുന്ന ആളിന് അതു ഭാരമായിരിക്കും.പ്രവൃത്തിയുടെ ഫലം ലഭിക്കുന്ന ആളിനും അതു തൃപ്തി നല്കുകയില്ല.ഇത്തരം പ്രവൃത്തികളെ നിര്‍ജ്ജീവ പ്രവൃത്തികളെന്നാണു വിളിക്കേണ്ടത്.പ്രവൃത്തിക്കു ജീവന് നല്‍കുന്നത് ശരിയായ മനോഭാവമാണ് . അതില്ലാത്ത പ്രവൃത്തിയെല്ലാം ജീവനില്ലാത്ത പ്രവൃത്തിയല്ലേ? സാമൂഹിക ജീവിതത്തിലും കുടുംബജീവിതത്തിലുംഇത്തരം നിര്‍ജ്ജീവ പ്രവൃത്തികള്‍ ധാരാളം ഇന്നു കാണാന്‍ കഴിയും.പ്രവൃത്തിക്കു പിന്നില്‍, അതിനെ മധുരതരമാക്കുന്ന യഥാര്‍ത്ഥ മനോഭാവം പുലര്‍ത്താന്‍ നമുക്കു കഴിയാതെ പോകുന്നതെന്തുകൊണ്ടാണ്?
ശാഠ്യക്കാരനായ പത്തു വയസ്സുകാരനോട് അച്ഛന് പറയുന്നു:'എടാ, ആ പുസ്തകം ഇങ്ങെടുത്തുകൊണ്ടു വാ.അവന് അത് അനുസരിക്കുന്നില്ല.എന്താണ് ആ പുസ്തകം എടുത്തു കൊണ്ടു വരുന്നതില്‍ നിന്ന് അവനെ തടയുന്നത്?പുസ്തകത്തിന്റെ ഭാരക്കൂടുതലാണോ? എടുത്താല്‍ പൊങ്ങാത്ത വിധം ഭാരമുള്ളതുകൊണ്ടാണോ അത് എടുത്തു കൊണ്ടു വരുവാന്‍ അവന് തയാറാകാത്തത്? അല്ല, മറിച്ച് അവന്റെ സ്വയത്തിന്റെ ഭാരമാണ് അനുസരിക്കുന്നതില്‍ നിന്ന് അവനെ തടയുന്നത്. അച്ഛന്റെ അടിയെ പേടിച്ച് അഥവാ പുസ്തകം എടുത്തുകൊണ്ടുവന്നാലും മല്‍സരമില്ലാതെ, കീഴടങ്ങലിന്റെ മനോഭാവത്തോടെ, അതു ചെയ്യുന്നതില്‍ നിന്ന് അവനെ തടയുന്നത് അവനില്‍ ഉള്ള ഒരു 'വലിയ ആളാണ്. അത് അവന്റെ “സ്വയ”മല്ലാതെ മറ്റൊന്നല്ല.
ശനിയാഴ്ച, സെപ്റ്റംബർ 26, 2009
സില്‍ക്ക് + സ്മിത + സിനിമ
(വി.എസ്.സനോജ് മാതൃഭൂമിയില്‍ എഴുതിയ കുറിപ്പ്)
സില്‍ക്ക് സ്മിത മണ്മറഞ്ഞിട്ട് സെപ്തംബര്‍ 23 ന് 13 വര്‍ഷം തികഞ്ഞിരിക്കുന്നു. എന്നാല്‍ സമൂഹത്തില്‍ സ്മിത എന്ന നടി എന്തിനെയാണ് പ്രതിനിധാനം ചെയ്തത് എന്നത് സാംസ്കാരികമായ തലത്തില്‍ നിര്‍വചിക്കേണ്ട ഒരു ചോദ്യമാണ്. അതേസമയം സ്ക്രീനിലെ സ്മിത പ്രേക്ഷകസമൂഹത്തിന്റെ കാമപൂരണങ്ങളുടെ ആസക്തി കലര്‍ന്ന രൂപകമായിരുന്നു എന്ന കാര്യത്തില്‍ തര്‍ക്കമില്ല. പുതിയ കാലം അല്ലെങ്കില്‍ സിനിമയുടെ നവവാണിജ്യഭാഷ ഇത്തരം പ്രതിനിധാനങ്ങളെ ഐറ്റം നമ്പര്‍ താരമായി മാത്രം അടയാളപ്പെടുത്തുകയും പരിമിതപ്പെടുത്തുകയും ചെയ്യുന്ന ഈ കാലത്ത് സില്‍ക്ക് സ്മിത കേവലം ഐറ്റം നമ്പറുകാരി മാത്രമായിരുന്നോ എന്നത് ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ട്.
വെളുപ്പ് / കറുപ്പ് / നായിക / എക്സ്ട്രാനടി സ്വത്വബോധങ്ങളിലും മാനദണ്ഡങ്ങളിലും നിഴലിക്കുന്ന സിനിമാസാമ്രാജ്യത്തിന്റെ അകംരാഷ്ട്രീയത്തില്‍ സ്മിത പ്രതിനിധീകരിച്ചത് ആസക്തിയുടെ നിറവുകളെ മാത്രമായിരുന്നില്ല. മറിച്ച് സിനിമ കാലാകാലങ്ങളില്‍ പുറംതള്ളിയ ആവശ്യം കഴിഞ്ഞ, അസ്പൃശ്യരുടെ ശേഷിപ്പും കൂടിയാണ്.
ആന്ധ്രയിലെ എളൂരു എന്ന ഗ്രാമത്തില്‍ നിന്ന്, തികച്ചും ദരിദ്രമായ കുടുംബപശ്ചാത്തലത്തില്‍ നിന്നെത്തിയ വിജയലക്ഷ്മി എന്ന സെല്ലുലോയ്ഡിലെ സില്‍ക്ക് സ്മിത കൊത്തിവലിക്കുന്ന നോട്ടങ്ങളും എത്തിനോക്കാന്‍ പ്രേരിപ്പിക്കുന്ന ചലനങ്ങളും കൊണ്ട് പ്രേക്ഷകനെ മോഹിപ്പിച്ച് കീഴടക്കുന്ന തലത്തിലേക്ക് വളര്‍ന്നത് കേവലമായ വളര്‍ച്ചയുടെ സിനിമാപരിണാമമായി മാത്രം കാണാനാവില്ല. നടി/ശരീരം/കഥാപാത്രം ഇത്തരത്തിലുള്ള പരികല്പ്പനകളെ വാണിജ്യസിനിമയുടെ കെട്ടുകാഴ്ച്ചകളുടെ പശ്ചാത്തലത്തില്‍ നിര്‍വചിക്കുമ്പോള്‍ അതിന് ഭിന്നാര്‍ത്ഥങ്ങളുണ്ട്. ക്യാമറയുടെ കണ്ണുകള്‍ കഥാപാത്രത്തില്‍ നടിയുടെ ശരീരത്തിലേക്ക് സഞ്ചരിക്കുമ്പോള്‍ സിനിമ വാണിജ്യാര്‍ത്ഥത്തില്‍ പൂര്‍ണ്ണതയിലെത്തുകയും അതേസമയം ആ ശരീരത്തെ സമൂഹം സദാചാരപരമായി വേറിട്ട് നിര്‍ത്തുകയുമാണ് ചെയ്യുന്നത്. അതായത് സിനിമയും ജീവിതവും തമ്മിലുള്ള വൈരുദ്ധ്യത്തിന്റെ സാക്ഷ്യമാണ് സ്മിത അടക്കമുള്ള നിരവധി ബിംബങ്ങള്‍ തങ്ങളുടെ അനുഭവം കൊണ്ട് പറഞ്ഞിട്ടുപോയത്.
ഒരുകാലത്ത് തെന്നിന്ത്യന്‍ സിനിമാലോകത്തെ കീഴടക്കിയ സില്‍ക്ക് ഇന്നൊരു ദുരന്തസമാനമായ ഓര്‍മ്മയാണ്. എത്രയോ പേരെ പോലെ സിനിമയുടെ വെള്ളിവെളിച്ചത്തില്‍ എരിഞ്ഞടങ്ങിപ്പോയവരില്‍ ഒരാള്‍. സ്ക്രീനില്‍ ആളിക്കത്തിച്ച ആസക്തിയുടെ കൊള്ളിയാന്‍ മിന്നലുകള്‍ അവസാനിച്ചുവീണപ്പോള്‍ ആരും അത്ഭുതപ്പെട്ടില്ല. കാരണം സിനിമയുടെ വ്യാകരണങ്ങളില്‍ ഇത്തരം ദുരൂഹമായ പിന്‍വാങ്ങലുകളുടെ കണ്ണീര് പുരണ്ട ചരിത്രവുമുണ്ട്. അല്ലെങ്കില്‍ പെട്ടെന്ന് കൈവരുന്ന സമ്പത്തും പ്രശസ്തിയും കീഴടക്കുന്ന പുതിയ ആകാശങ്ങള്‍..ഇവ പുതിയ താരോദയങ്ങള്‍ക്ക് മാത്രമല്ല പുതിയ ഈയാംപാറ്റകളെയും സൃഷ്ടിച്ചിട്ടുണ്ട്. ദുരൂഹമരണങ്ങളുടേയും ആത്മഹത്യയുടേയും നീണ്ട കഥകള്‍ ഇന്ത്യന്‍ സിനിമയ്ക്ക് പുതിയ കാര്യമൊന്നുമല്ല.
ദിവ്യഭാരതിയും ശോഭയും തുടങ്ങി സില്‍ക്കിലും മയൂരിയിലും അത്ര പ്രശസ്തരല്ലാത്ത എത്രയോ പേരില്‍ ആ കഥകള്‍ നീണ്ടുനില്ക്കുന്നു. 200 ഓളം ചിത്രങ്ങളില്‍ സ്മിത അഭിനയിച്ചിട്ടുണ്ട്. കാമം പുരണ്ട കണ്ണുകളും വശ്യത നിറച്ച വാചികാഭിനയവും യൗവനത്തിന്റെ നിറവും കൊണ്ട് എത്രയോ ആരാധകവൃന്ദങ്ങളെ അവര്‍ തീപിടിപ്പിച്ചു. കാലം അവരെ സെറ്റുകളില്‍ നിന്ന് സെറ്റുകളിലേക്ക് നിര്‍ത്താതെ സഞ്ചരിച്ചുകൊണ്ടിരുന്ന തിരക്കുള്ള ഒരു നടിയാക്കി മാറ്റി. ചാനലുകള്‍ ഇല്ലാത്ത കാലത്തെ പ്രശസ്തിയായിരുന്നു അവരുടേത് എന്നോര്‍ക്കണം. എന്നിട്ടും മരണം എത്തുന്ന കാലത്ത് അവശേഷിപ്പിച്ചത് സമ്പാദ്യമടക്കമുള്ള നഷ്ടത്തിന്റെ കണക്കുകളായിരുന്നു സ്മിതയുടെ ജീവിതപുസ്തകം. സാമ്പത്തികമായ സ്ഥിരത മറ്റ് തിരിച്ചടികള്‍ക്കിടയിലും പലരേയും പിടിച്ചുനില്ക്കാന് പ്രേരിപ്പിക്കുമെന്ന് ചിലരുടെ അനുഭവങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്. എണ്‍പതുകളിലൂടെയാണ് സ്മിതയുടെ സിനിമാകാലം സജീവമാകുന്നത്. വണ്ടിചക്രവും മൂന്നാംപിറയും സിലുക്ക് സിലുക്ക് എന്ന ചിത്രവും തുടങ്ങി അവര്‍ തമിഴിലും തെലുങ്കിലും സജീവമായി. ഹിന്ദിയിലടക്കം വിവിധ ഭാഷകളില്‍ അഭിനയിച്ച് നിറഞ്ഞുനിന്നു. പ്രത്യേകിച്ച് മുന്നാംപിറയിലെ കഥാപാത്രം ഏറെ ശ്രദ്ധേയമായി. പിന്നീട് എത്രയോ സിനിമകളിലൂടെ അവര്‍ പ്രേക്ഷകരില്‍ കാമവും ഹൃദയമിടിപ്പും സൃഷ്ടിച്ചു.
ഇണയെത്തേടി എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്കും മലയാളീ പ്രേക്ഷകന്റെ നെഞ്ചിലേക്കും സ്മിത വശ്യമായ ചിരിയോടെ കാലുകള്‍ ഉയര്‍ത്തിവെച്ചു. തുമ്പോളി കടപ്പുറം, അഥര്‍വം, സ്ഫടികം, നാടോടി, തുടങ്ങിയ ജനപ്രിയചിത്രങ്ങളില്‍ അവര്‍ ചെറിയതും ശ്രദ്ധേയവുമായി വേഷങ്ങള്‍ ചെയ്തു. ലയനം പോലുള്ള ലൈംഗികാതിപ്രസരമുള്ള ചിത്രങ്ങളിലും അവര്‍ പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ചു. അഭിനയത്തില്‍ ടൈപ്പ് ചെയ്യപ്പെട്ട, ആ അര്‍ത്ഥത്തില്‍ ഒരു പ്രത്യേക ചുറ്റുവട്ടത്തിലേക്ക് അവര്‍ ഒതുങ്ങിപ്പോകുകയും ചെയ്തു. ഒരുകാലത്ത് സില്‍ക്ക് സ്മിത ഒരു ലഹരി തന്നെയായിരുന്നു തെന്നിന്ത്യയിലെ കൗമാരത്തിനും യൗവനത്തിനും. ലഹരികള്‍ക്ക് വീര്യം കൂടുമെങ്കിലും അവ പെട്ടെന്ന് തന്നെ തിരിച്ചിറങ്ങുമെന്നത് ഈ വിയോഗങ്ങളുടെ മറ്റൊരു അനുഭവപാഠം. ലൈംഗികാസക്തിയുടെ കേവലാനന്ദത്തിന്റെ രൂപകമായി സ്മിതയെ കൂടുതല്‍ പേരും വിലയിരുത്തിയേക്കാം. പക്ഷേ സാമൂഹികമായ അര്‍ത്ഥത്തില്‍ ഓരോ തൊഴില്‍ സാഹചര്യങ്ങളും അതിന്റെ വാണിജ്യവിപണന സാധ്യതകളും മനുഷ്യനെ എന്തൊക്കെയാക്കിമാറ്റാം എന്ന് സ്മിത തെളിയിച്ചു. പ്രത്യേകിച്ച്് പുരുഷാധിഷ്ഠിതമൂലധന വ്യവഹാരങ്ങളുടെ ഈ കമ്പോളലോകത്ത് സില്‍ക്ക് പുരുഷകേന്ദ്രീകൃത ഛോദനകളെ കുറച്ചുകാലത്തേക്കെങ്കിലും പ്രലോഭനത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തി സംതൃപ്തരാക്കിയിട്ടുണ്ട്. ആ അര്‍ത്ഥത്തില്‍ വലിയ പരാജയങ്ങള്‍ക്കിടെ സംഭവിക്കുന്ന ചെറിയ വിജയമാണ് സ്മിതയുടേത് എന്നതില്‍ സംശയമില്ല.
വീട്ടുകാരോ നാട്ടുകാരോ കാണുമോ എന്ന ടിപ്പിക്കല്‍ സദാചാരശങ്കകള്ക്കിടയിലും സ്മിതയടക്കമുള്ള മാദകറാണിമാര്‍ സൃഷ്ടിച്ച ആസക്തിയുടെ ആരോഹണാവരോഹണങ്ങള്‍ മലയാളിക്ക് എന്തായാലും മറക്കാനിവില്ലെന്നുറപ്പാണ്. മാധ്യമങ്ങളുടെ കണ്ണില്‍ അവര്‍ കേവല മാദകഐറ്റംസെക്സ് നടി നിര്‍വചനങ്ങളില്‍ സ്റ്റിക്കര്‍ ചെയ്യപ്പെട്ടവരാണ്. കൊച്ചുപുസ്തകങ്ങളിലും ടാക്കീസുകളിലെ ഉച്ചപ്പടങ്ങളിലും മാത്രമായി ജീവിക്കാന്‍ വേണ്ടി പരിമിതപ്പെട്ട എത്രയോ നടിമാരുണ്ട് സിനിമയില്‍. ഒരര്‍ത്ഥത്തില്‍ വ്യവസ്ഥിതിയാണ് അവരെയെല്ലാം ഇത്തരം കണ്ണികളിലും ക്ലിക്കുകളിലും കൊളുത്തിവരിഞ്ഞ് അടയാളപ്പെടുത്തിവെച്ചത് എന്നതാണ് സത്യം. ജീവിതം സിനിമയിലെ പോലെ സുന്ദരമല്ലെന്ന് സുന്ദരമായ സ്വന്തം സിനിമകളെ അപനിര്‍മ്മിച്ച / പ്രതിനിര്‍വചിച്ച അവരുടെയെല്ലാം ജീവിതങ്ങള്‍ തെളിയിക്കുന്നു. കെ ജി ജോര്‍ജിന്റെ ഭാഷയില്‍ പറഞ്ഞാല്‍ സിനിമാസമൂഹത്തിന്റെ 'ഇരകള്‍'. സിനിമയുടെ വാണിജ്യാതിര്‍ത്തികള്‍ മോഹിപ്പിക്കുന്ന പുതിയ വ്യാഖ്യാനങ്ങള്‍ സൃഷ്ടിക്കുന്ന ഈ കാലത്ത് ഇത്തരം കഥാപാത്രങ്ങള്‍ / സാന്നിദ്ധ്യങ്ങള്‍ സൃഷ്ടിച്ച സാംസ്കാരികമായ കീഴാളപ്രതിനിധാനമാണ് സ്മിതയടക്കമുള്ളവരുടെ പ്രസക്തി. ഇനിയും മരിക്കാത്ത ആ വശ്യമായ ചിരിയും നെഞ്ചിടിപ്പിക്കുന്ന ഉടലിനുമൊപ്പം അത് എത്രപേര്‍ ഓര്‍ക്കും...
വ്യാഴാഴ്ച, ഓഗസ്റ്റ് 06, 2009
ചൈനീസ് മുന്നേറ്റവും കലാപക്കൊടികളും
ലേഖകന്‍: എന്‍.ഹരിദാസ്
കടപ്പാട്: കേരള കൌമുദി
സാമ്പത്തിക ഉദാരവത്കരണം എന്ന കമ്മ്യൂണിസ്റ്റു വിരുദ്ധ ആശയം സ്വീകരിച്ചുകൊണ്ടാണ് ചൈനയുടെ സാമ്പത്തിക മുന്നേറ്റം. സാമ്പത്തിക സ്വാതന്ത്യ്രവും രാഷ്ട്രീയ സ്വാതന്ത്യ്രവും ഒരുപോലെ നിഷേധിച്ചു മുന്നേറിയ സോവിയറ്റ് യൂണിയന്റെ പതനം 1989-ല്‍ ആയിരുന്നു. എന്നാല്‍ അതിനും 6 വര്‍ഷം മുമ്പുതന്നെ ചൈനയുടെ ഉദാരവത്കരണത്തിന്റെ പിതാവായ ഡെംഗ്സിയാവോ പിംഗ് സാമ്പത്തിക ഉദാരവത്കരണം ചൈനയില്‍ ഉദ്ഘാടനം ചെയ്തുകഴിഞ്ഞിരുന്നു. 1976-ല്‍ മാവോസേതുംഗ് അന്തരിച്ചു. തുടര്‍ന്നുണ്ടായ അധികാര വടംവലിയില്‍ മാവോയുടെ പത്നിയുള്‍പ്പെടെയുള്ള യാഥാസ്ഥിതികരെ തോല്‍പ്പിച്ചാണ് പരിഷ്കരണ വാദികള്‍ അധികാരം പിടിച്ചെടുത്തത്. മാവോ ജീവിച്ചിരുന്ന കാലത്ത് ഇവര്‍ക്ക് തല പൊക്കുവാന്‍ കഴിഞ്ഞിരുന്നില്ല. ഉദാരവത്കരണംമൂലം ചൈനയ്ക്കുണ്ടായിക്കൊണ്ടിരിക്കുന്ന സാമ്പത്തിക വളര്‍ച്ച അഭൂതപൂര്‍വമാണ്.
സാമ്പത്തികരംഗത്ത് ഉദാരവത്കരണം കാരണം സമ്പത്ത് കുമിഞ്ഞുകൂടുമ്പോള്‍ ചൈനീസ് ഭരണകൂടത്തിന്റെ ആയുസ്സും കരുത്തും വര്‍ദ്ധിക്കുമെന്നുള്ള കാര്യത്തില്‍ സംശയമില്ല. 1989-ല്‍ സോവിയറ്റ് യൂണിയന് പ്രതിവിപ്ളവത്തില് തകര്‍ന്ന് ഛിന്നഭിന്നമായപ്പോള്‍ അതിന്റെ ശക്തമായ അലയൊലികള്‍ ചൈനയിലാകമാനം ആഞ്ഞടിച്ചു. ചൈനയിലുടനീളം പട്ടണങ്ങളില്‍ പ്രത്യേകിച്ചും വമ്പിച്ച പ്രക്ഷോഭങ്ങളും പ്രകടനങ്ങളും അരങ്ങേറി. എന്നാല്‍ തലസ്ഥാന നഗരിയായ ബെയ്ജിംഗിലെ രാജകീയ മൈതാനമായ ടിയാനന്മെന് ചതുഷ്ക്കോണത്തില് രക്തരൂഷിതമായ വിദ്യാര്‍ത്ഥി പ്രക്ഷോഭം മാത്രമാണ് പുറംലോകം അറിയുന്നത്. ടിയാനന്മെന് മൈതാനത്തു നടന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭത്തെ സര്‍ക്കാര്‍ ഉരുക്കുമുഷ്ടികൊണ്ട് അടിച്ചമര്‍ത്തി. 1300-ല്‍ അധികം വിദ്യാര്‍ത്ഥികളാണ് ആ മൈതാനത്ത് അന്ന് ടാങ്കിനും തോക്കിനുമിരയായത്. ചൈനയിലുടനീളം അനേകം പട്ടണങ്ങളില്‍ അക്രമാസക്തമായ പ്രകടനങ്ങള്‍ നടന്നു - അതെല്ലാം പുറംലോകമറിയാതെ തന്നെ അടിച്ചമര്‍ത്തി? ടിയാനന്മെന് സംഭവം മാത്രം ഉടനേ ലോകമറിഞ്ഞു - ലോകമനസ്സാക്ഷി ഞെട്ടിത്തരിച്ചു നിന്നു. സാമ്പത്തികാവകാശങ്ങള്‍ അനുവദിച്ചുകൊടുത്തത് ചൈനയെ സോവിയറ്റ് മാതൃകയിലുള്ള തകര്‍ച്ചയില്‍ നിന്ന് രക്ഷപ്പെടുത്തിയെന്നത് സത്യമാണ്. എന്നാല്‍, ചൈനയിലെ ജനങ്ങള്‍ക്ക് യാതൊരു രാഷ്ട്രീയാവകാശങ്ങളോ മൌലികാവകാശങ്ങളോ ലഭിച്ചിട്ടില്ലായെന്ന വസ്തുത ജനങ്ങളെപ്പോലെ തന്നെ അവിടത്തെ അധികാരികളെയും അലട്ടുക തന്നെ ചെയ്യുന്നു.
റഷ്യയും കാനഡയും കഴിഞ്ഞാല്‍ ലോകത്ത് ഏറ്റവും വിസ്തൃതമായ രാജ്യം ചൈനയാണ്. ഒരുകാലത്ത് വിയറ്റ്നാമും കംബോഡിയയും ലാവോസും ബര്‍മ്മയും കൂടി ചൈനയുടെ ഭാഗമായിരുന്നു - പിന്നീട് കൈവിട്ടുപോയി. തിബറ്റും സിംജിയാംഗും ഒരിക്കലും ചൈനയുടെ നേരിട്ടുള്ള ഭരണത്തിലായിരുന്നില്ല. ഇപ്പോള്‍ ലഹള പൊട്ടിപ്പുറപ്പെട്ടത് മുസ്ളിങ്ങള്‍ അധിവസിക്കുന്ന സിംജിയാംഗിലാണ്. രണ്ടാംലോക മഹായുദ്ധത്തിന്റെ മറവില്‍ സിംജിയാംഗ് പ്രവിശ്യ പിടിച്ചെടുക്കുവാന്‍ ചിയാംഗ് കൈഷക് ഒരു ശ്രമം നടത്തിയപ്പോള്‍ അമേരിക്ക അതിനെ തടഞ്ഞു. 1949-ല്‍ അധികാരം പിടിച്ചെടുത്ത കമ്മ്യൂണിസ്റ്റു ഭരണാധികാരികളാണ് സിംജിയാംഗ് പട്ടാളത്തെ അയച്ച് കീഴടക്കിയത്. അതിനു മുമ്പ് സ്വയംഭരണത്തില്‍ കഴിഞ്ഞിരുന്ന ഒരു മുസ്ളിം പ്രദേശമായിരുന്നു സിംജിയാംഗ്. സിംജിയാംഗും തിബറ്റും കൂടിയാല്‍ ഇന്ത്യയുടെ മുക്കാല്‍ വലിപ്പം വരും. ഉഗര്‍ വംശജര്‍ ഒരു കോടി വരുമെന്ന് ചൈനയും അല്ല അവര്‍ രണ്ടുകോടിയിലധികമുണ്ടെന്ന് വംശീയ നേതാവ് റൂബിയ കബീറും അവകാശപ്പെടുന്നു. ഈ മാസം നടന്ന പ്രക്ഷോഭത്തില്‍ 200-ലധികം ഉഗര്‍ വംശജര്‍ വെടിയേറ്റു മരിച്ചുവെന്നാണ് സര്‍ക്കാര്‍ കണക്ക്. എന്നാല്‍, മരിച്ചവരുടെ സംഖ്യ വളരെ വലുതാണെന്നും മരിച്ചവരും കാണാതായവരുമായി 10000-ലധികംപേര്‍ വരുമെന്നും റൂബിയ പ്രസ്താവിച്ചിരിക്കുന്നു. ഏതായാലും ഉഗര്‍ വംശജര്‍ ചൈനീസ് മേല്‍ക്കോയ്മയെയും ഭരണകൂടത്തെയും വെല്ലുവിളിച്ചുകൊണ്ട് രക്തരൂഷിതമായ ഒരു പ്രക്ഷോഭത്തിനിറങ്ങിയിരിക്കുന്നുവെന്ന കാര്യത്തില്‍ സംശയമില്ല.
തിബറ്റിലെ പ്രക്ഷോഭം, ബെയ്ജിംഗ് ഒളിമ്പിക്സിനെ ഒട്ടുമല്ല നിറംകെടുത്തിയത്. തിബറ്റുകാര്‍ക്ക് സ്വയംഭരണം അനുവദിച്ചുകൊണ്ടുള്ള കരാര്‍ ചൈന ലംഘിച്ചപ്പോള്‍ 1957-ല്‍ ദലൈലാമ ഇന്ത്യയില്‍ അഭയം തേടി. ആ അഭയാര്‍ത്ഥിയെ നെഹ്റുവും ചീനാ പ്രധാനമന്ത്രി ചൌ എന്‍ ലായിയും ഒരുമിച്ചു പ്രേരിപ്പിച്ച് തിബറ്റിലേക്കയച്ചു. 1959-ല്‍ വീണ്ടും ആ ദലൈലാമ ചീനപ്പട്ടാളത്തെ പേടിച്ച് ജീവനും കൊണ്ടോടി ഇന്ത്യയിലേക്ക് - അങ്ങനെ തിബറ്റിന്റെ സ്വയംഭരണം ജലരേഖയാവുകയും തിബറ്റ് ചൈനയുടെ കോളനിയായി മാറുകയും ചെയ്തു. എല്ലാം ബലപ്രയോഗത്തിലൂടെ തിബറ്റും സിംജിയാംഗുംപോലെ പുകഞ്ഞുകൊണ്ടിരിക്കുന്നു.
സാമ്പത്തിക ഉദാരവത്കരണം ബെയ്ജിംഗ് ഭരണകൂടത്തെ ഒരു തകര്‍ച്ചയില്‍ നിന്ന് തത്കാലം രക്ഷപ്പെടുത്തിയെന്നത് ശരിയാണ്. ടിബറ്റിലെ ലാമമാര്‍ ഒറ്റപ്പെട്ട അശക്തരായ ഒരു സന്യാസിവര്ഗ്ഗമാണ്. എന്നാല്‍ സിംജിയാംഗിലെ ഉഗര്‍ മുസ്ളീങ്ങള്‍ അയല്പക്കത്ത് ശക്തരായ കുലബന്ധവും മതബന്ധവുമുള്ളവരാണ്. തലസ്ഥാനമായ ഉറുബിയിലെ പ്രക്ഷോഭവും വെടിവയ്പുമെല്ലാം പ്രതിവിപ്ളവകാരികളുടെ ഗൂഢാലോചനയുടെ ഫലം മാത്രമാണെന്ന പഴയ ചൈനീസ് പല്ലവി ചൈനാ സര്‍ക്കാര്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. ഈ ആവര്‍ത്തനംകൊണ്ട് പുറംലോകത്തിന്റെ കണ്ണില്‍ പൊടിയിടാന്‍ പറ്റുമോ? ഉണ്ണുവാനും ഉടുക്കുവാനും പ്രാര്‍ത്ഥിക്കുവാനും രസിക്കുവാനുള്ള അവകാശത്തെ മൌലികാവകാശമായി കണക്കാക്കുന്നത് ചൈന മാത്രമാണ്. ഇതൊന്നും അവകാശങ്ങളല്ല. മനുഷ്യ ശരീരത്തിന്റെ ആവശ്യങ്ങളാണ്. അഭിപ്രായ സ്വാതന്ത്യ്രം - സംഘടനാ സ്വാതന്ത്യ്രം, അവസര സമത്വം, വിദ്യാഭ്യാസ സ്വാതന്ത്യ്രം, മതസ്വാതന്ത്യ്രം തുടങ്ങിയവയാണ് മനുഷ്യന്റെ അവകാശങ്ങള്‍ - രാഷ്ട്രീയാവകാശങ്ങള്‍. ചൈനയില്‍ സാമ്പത്തിക സ്വാതന്ത്യ്രമുണ്ട് - പക്ഷേ, രാഷ്ട്രീയ സ്വാതന്ത്യ്രമില്ല. ഈ നിലപാടില്‍ കമ്മ്യൂണിസ്റ്റ് ചൈനയ്ക്ക് എത്രകാലം മുന്നോട്ടുപോകാനാവും?
ജനാധിപത്യത്തിനും സ്വയം ഭരണത്തിനും വേണ്ടിയുള്ള തിബറ്റിന്റെയും സിംജിയാംഗിലെയും പ്രക്ഷോഭങ്ങള്‍ വലിയ അപകട സൂചനകളാണ് ബെയ്ജിംഗ് ഭരണകൂടത്തിന് നല്‍കുന്നത്-എന്നാല്‍ അധികാരത്തിലെ പാര്‍ട്ടിയുടെ കടുംപിടിത്തം അയയുന്ന ലക്ഷണമൊന്നും കാണുന്നുമില്ല.
കടപ്പാട്: കേരള കൌമുദി
സാമ്പത്തിക ഉദാരവത്കരണം എന്ന കമ്മ്യൂണിസ്റ്റു വിരുദ്ധ ആശയം സ്വീകരിച്ചുകൊണ്ടാണ് ചൈനയുടെ സാമ്പത്തിക മുന്നേറ്റം. സാമ്പത്തിക സ്വാതന്ത്യ്രവും രാഷ്ട്രീയ സ്വാതന്ത്യ്രവും ഒരുപോലെ നിഷേധിച്ചു മുന്നേറിയ സോവിയറ്റ് യൂണിയന്റെ പതനം 1989-ല്‍ ആയിരുന്നു. എന്നാല്‍ അതിനും 6 വര്‍ഷം മുമ്പുതന്നെ ചൈനയുടെ ഉദാരവത്കരണത്തിന്റെ പിതാവായ ഡെംഗ്സിയാവോ പിംഗ് സാമ്പത്തിക ഉദാരവത്കരണം ചൈനയില്‍ ഉദ്ഘാടനം ചെയ്തുകഴിഞ്ഞിരുന്നു. 1976-ല്‍ മാവോസേതുംഗ് അന്തരിച്ചു. തുടര്‍ന്നുണ്ടായ അധികാര വടംവലിയില്‍ മാവോയുടെ പത്നിയുള്‍പ്പെടെയുള്ള യാഥാസ്ഥിതികരെ തോല്‍പ്പിച്ചാണ് പരിഷ്കരണ വാദികള്‍ അധികാരം പിടിച്ചെടുത്തത്. മാവോ ജീവിച്ചിരുന്ന കാലത്ത് ഇവര്‍ക്ക് തല പൊക്കുവാന്‍ കഴിഞ്ഞിരുന്നില്ല. ഉദാരവത്കരണംമൂലം ചൈനയ്ക്കുണ്ടായിക്കൊണ്ടിരിക്കുന്ന സാമ്പത്തിക വളര്‍ച്ച അഭൂതപൂര്‍വമാണ്.
സാമ്പത്തികരംഗത്ത് ഉദാരവത്കരണം കാരണം സമ്പത്ത് കുമിഞ്ഞുകൂടുമ്പോള്‍ ചൈനീസ് ഭരണകൂടത്തിന്റെ ആയുസ്സും കരുത്തും വര്‍ദ്ധിക്കുമെന്നുള്ള കാര്യത്തില്‍ സംശയമില്ല. 1989-ല്‍ സോവിയറ്റ് യൂണിയന് പ്രതിവിപ്ളവത്തില് തകര്‍ന്ന് ഛിന്നഭിന്നമായപ്പോള്‍ അതിന്റെ ശക്തമായ അലയൊലികള്‍ ചൈനയിലാകമാനം ആഞ്ഞടിച്ചു. ചൈനയിലുടനീളം പട്ടണങ്ങളില്‍ പ്രത്യേകിച്ചും വമ്പിച്ച പ്രക്ഷോഭങ്ങളും പ്രകടനങ്ങളും അരങ്ങേറി. എന്നാല്‍ തലസ്ഥാന നഗരിയായ ബെയ്ജിംഗിലെ രാജകീയ മൈതാനമായ ടിയാനന്മെന് ചതുഷ്ക്കോണത്തില് രക്തരൂഷിതമായ വിദ്യാര്‍ത്ഥി പ്രക്ഷോഭം മാത്രമാണ് പുറംലോകം അറിയുന്നത്. ടിയാനന്മെന് മൈതാനത്തു നടന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭത്തെ സര്‍ക്കാര്‍ ഉരുക്കുമുഷ്ടികൊണ്ട് അടിച്ചമര്‍ത്തി. 1300-ല്‍ അധികം വിദ്യാര്‍ത്ഥികളാണ് ആ മൈതാനത്ത് അന്ന് ടാങ്കിനും തോക്കിനുമിരയായത്. ചൈനയിലുടനീളം അനേകം പട്ടണങ്ങളില്‍ അക്രമാസക്തമായ പ്രകടനങ്ങള്‍ നടന്നു - അതെല്ലാം പുറംലോകമറിയാതെ തന്നെ അടിച്ചമര്‍ത്തി? ടിയാനന്മെന് സംഭവം മാത്രം ഉടനേ ലോകമറിഞ്ഞു - ലോകമനസ്സാക്ഷി ഞെട്ടിത്തരിച്ചു നിന്നു. സാമ്പത്തികാവകാശങ്ങള്‍ അനുവദിച്ചുകൊടുത്തത് ചൈനയെ സോവിയറ്റ് മാതൃകയിലുള്ള തകര്‍ച്ചയില്‍ നിന്ന് രക്ഷപ്പെടുത്തിയെന്നത് സത്യമാണ്. എന്നാല്‍, ചൈനയിലെ ജനങ്ങള്‍ക്ക് യാതൊരു രാഷ്ട്രീയാവകാശങ്ങളോ മൌലികാവകാശങ്ങളോ ലഭിച്ചിട്ടില്ലായെന്ന വസ്തുത ജനങ്ങളെപ്പോലെ തന്നെ അവിടത്തെ അധികാരികളെയും അലട്ടുക തന്നെ ചെയ്യുന്നു.
റഷ്യയും കാനഡയും കഴിഞ്ഞാല്‍ ലോകത്ത് ഏറ്റവും വിസ്തൃതമായ രാജ്യം ചൈനയാണ്. ഒരുകാലത്ത് വിയറ്റ്നാമും കംബോഡിയയും ലാവോസും ബര്‍മ്മയും കൂടി ചൈനയുടെ ഭാഗമായിരുന്നു - പിന്നീട് കൈവിട്ടുപോയി. തിബറ്റും സിംജിയാംഗും ഒരിക്കലും ചൈനയുടെ നേരിട്ടുള്ള ഭരണത്തിലായിരുന്നില്ല. ഇപ്പോള്‍ ലഹള പൊട്ടിപ്പുറപ്പെട്ടത് മുസ്ളിങ്ങള്‍ അധിവസിക്കുന്ന സിംജിയാംഗിലാണ്. രണ്ടാംലോക മഹായുദ്ധത്തിന്റെ മറവില്‍ സിംജിയാംഗ് പ്രവിശ്യ പിടിച്ചെടുക്കുവാന്‍ ചിയാംഗ് കൈഷക് ഒരു ശ്രമം നടത്തിയപ്പോള്‍ അമേരിക്ക അതിനെ തടഞ്ഞു. 1949-ല്‍ അധികാരം പിടിച്ചെടുത്ത കമ്മ്യൂണിസ്റ്റു ഭരണാധികാരികളാണ് സിംജിയാംഗ് പട്ടാളത്തെ അയച്ച് കീഴടക്കിയത്. അതിനു മുമ്പ് സ്വയംഭരണത്തില്‍ കഴിഞ്ഞിരുന്ന ഒരു മുസ്ളിം പ്രദേശമായിരുന്നു സിംജിയാംഗ്. സിംജിയാംഗും തിബറ്റും കൂടിയാല്‍ ഇന്ത്യയുടെ മുക്കാല്‍ വലിപ്പം വരും. ഉഗര്‍ വംശജര്‍ ഒരു കോടി വരുമെന്ന് ചൈനയും അല്ല അവര്‍ രണ്ടുകോടിയിലധികമുണ്ടെന്ന് വംശീയ നേതാവ് റൂബിയ കബീറും അവകാശപ്പെടുന്നു. ഈ മാസം നടന്ന പ്രക്ഷോഭത്തില്‍ 200-ലധികം ഉഗര്‍ വംശജര്‍ വെടിയേറ്റു മരിച്ചുവെന്നാണ് സര്‍ക്കാര്‍ കണക്ക്. എന്നാല്‍, മരിച്ചവരുടെ സംഖ്യ വളരെ വലുതാണെന്നും മരിച്ചവരും കാണാതായവരുമായി 10000-ലധികംപേര്‍ വരുമെന്നും റൂബിയ പ്രസ്താവിച്ചിരിക്കുന്നു. ഏതായാലും ഉഗര്‍ വംശജര്‍ ചൈനീസ് മേല്‍ക്കോയ്മയെയും ഭരണകൂടത്തെയും വെല്ലുവിളിച്ചുകൊണ്ട് രക്തരൂഷിതമായ ഒരു പ്രക്ഷോഭത്തിനിറങ്ങിയിരിക്കുന്നുവെന്ന കാര്യത്തില്‍ സംശയമില്ല.
തിബറ്റിലെ പ്രക്ഷോഭം, ബെയ്ജിംഗ് ഒളിമ്പിക്സിനെ ഒട്ടുമല്ല നിറംകെടുത്തിയത്. തിബറ്റുകാര്‍ക്ക് സ്വയംഭരണം അനുവദിച്ചുകൊണ്ടുള്ള കരാര്‍ ചൈന ലംഘിച്ചപ്പോള്‍ 1957-ല്‍ ദലൈലാമ ഇന്ത്യയില്‍ അഭയം തേടി. ആ അഭയാര്‍ത്ഥിയെ നെഹ്റുവും ചീനാ പ്രധാനമന്ത്രി ചൌ എന്‍ ലായിയും ഒരുമിച്ചു പ്രേരിപ്പിച്ച് തിബറ്റിലേക്കയച്ചു. 1959-ല്‍ വീണ്ടും ആ ദലൈലാമ ചീനപ്പട്ടാളത്തെ പേടിച്ച് ജീവനും കൊണ്ടോടി ഇന്ത്യയിലേക്ക് - അങ്ങനെ തിബറ്റിന്റെ സ്വയംഭരണം ജലരേഖയാവുകയും തിബറ്റ് ചൈനയുടെ കോളനിയായി മാറുകയും ചെയ്തു. എല്ലാം ബലപ്രയോഗത്തിലൂടെ തിബറ്റും സിംജിയാംഗുംപോലെ പുകഞ്ഞുകൊണ്ടിരിക്കുന്നു.
സാമ്പത്തിക ഉദാരവത്കരണം ബെയ്ജിംഗ് ഭരണകൂടത്തെ ഒരു തകര്‍ച്ചയില്‍ നിന്ന് തത്കാലം രക്ഷപ്പെടുത്തിയെന്നത് ശരിയാണ്. ടിബറ്റിലെ ലാമമാര്‍ ഒറ്റപ്പെട്ട അശക്തരായ ഒരു സന്യാസിവര്ഗ്ഗമാണ്. എന്നാല്‍ സിംജിയാംഗിലെ ഉഗര്‍ മുസ്ളീങ്ങള്‍ അയല്പക്കത്ത് ശക്തരായ കുലബന്ധവും മതബന്ധവുമുള്ളവരാണ്. തലസ്ഥാനമായ ഉറുബിയിലെ പ്രക്ഷോഭവും വെടിവയ്പുമെല്ലാം പ്രതിവിപ്ളവകാരികളുടെ ഗൂഢാലോചനയുടെ ഫലം മാത്രമാണെന്ന പഴയ ചൈനീസ് പല്ലവി ചൈനാ സര്‍ക്കാര്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. ഈ ആവര്‍ത്തനംകൊണ്ട് പുറംലോകത്തിന്റെ കണ്ണില്‍ പൊടിയിടാന്‍ പറ്റുമോ? ഉണ്ണുവാനും ഉടുക്കുവാനും പ്രാര്‍ത്ഥിക്കുവാനും രസിക്കുവാനുള്ള അവകാശത്തെ മൌലികാവകാശമായി കണക്കാക്കുന്നത് ചൈന മാത്രമാണ്. ഇതൊന്നും അവകാശങ്ങളല്ല. മനുഷ്യ ശരീരത്തിന്റെ ആവശ്യങ്ങളാണ്. അഭിപ്രായ സ്വാതന്ത്യ്രം - സംഘടനാ സ്വാതന്ത്യ്രം, അവസര സമത്വം, വിദ്യാഭ്യാസ സ്വാതന്ത്യ്രം, മതസ്വാതന്ത്യ്രം തുടങ്ങിയവയാണ് മനുഷ്യന്റെ അവകാശങ്ങള്‍ - രാഷ്ട്രീയാവകാശങ്ങള്‍. ചൈനയില്‍ സാമ്പത്തിക സ്വാതന്ത്യ്രമുണ്ട് - പക്ഷേ, രാഷ്ട്രീയ സ്വാതന്ത്യ്രമില്ല. ഈ നിലപാടില്‍ കമ്മ്യൂണിസ്റ്റ് ചൈനയ്ക്ക് എത്രകാലം മുന്നോട്ടുപോകാനാവും?
ജനാധിപത്യത്തിനും സ്വയം ഭരണത്തിനും വേണ്ടിയുള്ള തിബറ്റിന്റെയും സിംജിയാംഗിലെയും പ്രക്ഷോഭങ്ങള്‍ വലിയ അപകട സൂചനകളാണ് ബെയ്ജിംഗ് ഭരണകൂടത്തിന് നല്‍കുന്നത്-എന്നാല്‍ അധികാരത്തിലെ പാര്‍ട്ടിയുടെ കടുംപിടിത്തം അയയുന്ന ലക്ഷണമൊന്നും കാണുന്നുമില്ല.
തിങ്കളാഴ്ച, മേയ് 25, 2009
യഥാര്‍ഥ നേതാവ് !
സ്വയം നയിക്കാനും സ്വന്തം ജീവിതത്തില്‍ മാറ്റം വരുത്താനും കഴിയുന്നവര്‍ക്കു മാത്രമേ മറ്റുള്ളവരെ നയിക്കാനും അവരുടെ ജീവിതത്തില്‍ എന്തെങ്കിലും മാറ്റം വരുത്താനും കഴിയുകയുള്ളൂ. നേതൃത്വത്തിന്റെ അടിസ്ഥാനം അധികാരമല്ല, സ്വയേഛയാണ്. മറ്റുള്ളവര്‍ അലക്കിത്തേച്ചുനല്കുന്ന വസ്ത്രമിട്ടു വെളുക്കെച്ചിരിച്ച് പട്ടിണിപ്പാവങ്ങളേയും ജനങ്ങളേയും പറ്റിക്കുന്നതല്ല നേതൃത്വഗുണം. കര്‍ത്തവ്യങ്ങളും കുറ്റങ്ങളും മറ്റുള്ളവരുടെ മേല്‍ അടിച്ചേല്‍പ്പിച്ചു നേതാവ് ചമയുന്നതും ശരിയല്ല. വാക്കും പ്രവൃത്തിയും തമ്മിലുള്ള പൊരുത്തക്കേട് അപകടകരമാണ്. ആദ്യം അവനവന്റെ തന്നെ നേതാവാകുക. എപ്പോഴും കര്‍മ്മ സന്നദ്ധരായിരിക്കുക എന്നതാണ് നേതാവിന്റെ പ്രധാന ഗുണം.
സൂനാമി വന്നപ്പോള്‍ ആന്‍ഡമാനിലെ പോര്‍ട്ട്ബ്ളെയര്‍ തുറമുഖത്ത് നാലു നില കപ്പലിനുള്ളിലായിരുന്നു ഞാനും കുടുംബവും. ആ പ്രതിസന്ധിയില്‍ ഒരു വാക്കുകൊണ്ടു പോലും രക്ഷയിലേക്ക് നയിക്കാന്‍ ആരുമുണ്ടായിരുന്നില്ല. അന്നേരം, നമുക്കും പുറത്തേക്കു പോകാം എന്നു പറഞ്ഞതു കേട്ട് എന്റെ ഒപ്പം വന്നവര്‍ ആ ദുരന്തത്തില്‍ നിന്നു രക്ഷപ്പെടുകയായിരുന്നു. നേതൃത്വ പരിശീലന ക്യാംപുകളുടെ കാലമാണിത്. എന്നാല്‍ പരിശീലനം സൃഷ്ടിക്കുന്നത് നേതാക്കളെയല്ല, ഗുമസ്തന്മാരെയാണ്.
പരിശീലിപ്പിക്കുന്നവരുടെ താല്പര്യങ്ങള്ക്കനുസരിച്ച ആ വഴിക്ക് കുട്ടികളെ വളച്ചൊടിക്കുന്നു എന്നതുകൊണ്ടാണിത് സംഭവിക്കുന്നത്. വിടരാന്‍ നില്ക്കുന്ന പൂമൊട്ടിനെ ബലം പ്രയോഗിച്ച് വിരിയിക്കുന്നതു പോലെയാണിത്. മറിച്ച് ശരിയായ പാതകള്‍ കാട്ടിക്കൊടുത്ത് പ്രചോദിപ്പിക്കുകയും സ്വയം ചിന്തിക്കാനുള്ള കഴിവ് കുട്ടികളില്‍ വളര്‍ത്തുകയും ചെയ്യുക എന്നതാണ് ശരിയായ രീതി. സ്വാഭാവികമായി ഒരു പൂമൊട്ട് വിരിയുന്നതു പോലെയാണിത്. അത്തരം പൂക്കള്‍ സമൂഹത്തിന് അര്‍പ്പിക്കാനുള്ളതാണ്. മറ്റുള്ളവരെപ്പോലെയാകാനല്ല, സ്വയം കണ്ടെത്തി ആ നിലയില്‍ തലയുയര്‍ത്തി നിന്നു മുന്നേറാനാണ് പരിശീലിക്കേണ്ടത്. അപ്പോഴാണ് യഥാര്‍ഥ നേതാവ് പിറക്കുന്നത്.
ജസ്റ്റിസ് തോട്ടത്തില്‍ ബി.രാധാകൃഷ്ണന്
(കടപ്പാട്:മലയാളമനോരമ)
സൂനാമി വന്നപ്പോള്‍ ആന്‍ഡമാനിലെ പോര്‍ട്ട്ബ്ളെയര്‍ തുറമുഖത്ത് നാലു നില കപ്പലിനുള്ളിലായിരുന്നു ഞാനും കുടുംബവും. ആ പ്രതിസന്ധിയില്‍ ഒരു വാക്കുകൊണ്ടു പോലും രക്ഷയിലേക്ക് നയിക്കാന്‍ ആരുമുണ്ടായിരുന്നില്ല. അന്നേരം, നമുക്കും പുറത്തേക്കു പോകാം എന്നു പറഞ്ഞതു കേട്ട് എന്റെ ഒപ്പം വന്നവര്‍ ആ ദുരന്തത്തില്‍ നിന്നു രക്ഷപ്പെടുകയായിരുന്നു. നേതൃത്വ പരിശീലന ക്യാംപുകളുടെ കാലമാണിത്. എന്നാല്‍ പരിശീലനം സൃഷ്ടിക്കുന്നത് നേതാക്കളെയല്ല, ഗുമസ്തന്മാരെയാണ്.
പരിശീലിപ്പിക്കുന്നവരുടെ താല്പര്യങ്ങള്ക്കനുസരിച്ച ആ വഴിക്ക് കുട്ടികളെ വളച്ചൊടിക്കുന്നു എന്നതുകൊണ്ടാണിത് സംഭവിക്കുന്നത്. വിടരാന്‍ നില്ക്കുന്ന പൂമൊട്ടിനെ ബലം പ്രയോഗിച്ച് വിരിയിക്കുന്നതു പോലെയാണിത്. മറിച്ച് ശരിയായ പാതകള്‍ കാട്ടിക്കൊടുത്ത് പ്രചോദിപ്പിക്കുകയും സ്വയം ചിന്തിക്കാനുള്ള കഴിവ് കുട്ടികളില്‍ വളര്‍ത്തുകയും ചെയ്യുക എന്നതാണ് ശരിയായ രീതി. സ്വാഭാവികമായി ഒരു പൂമൊട്ട് വിരിയുന്നതു പോലെയാണിത്. അത്തരം പൂക്കള്‍ സമൂഹത്തിന് അര്‍പ്പിക്കാനുള്ളതാണ്. മറ്റുള്ളവരെപ്പോലെയാകാനല്ല, സ്വയം കണ്ടെത്തി ആ നിലയില്‍ തലയുയര്‍ത്തി നിന്നു മുന്നേറാനാണ് പരിശീലിക്കേണ്ടത്. അപ്പോഴാണ് യഥാര്‍ഥ നേതാവ് പിറക്കുന്നത്.
ജസ്റ്റിസ് തോട്ടത്തില്‍ ബി.രാധാകൃഷ്ണന്
(കടപ്പാട്:മലയാളമനോരമ)
ശനിയാഴ്ച, മാർച്ച് 14, 2009
മര്യാദ നഷ്ടമാകുന്ന യുവത്വം !
(കടപ്പാട്: ജിഷ.ജി.നായര്‍, മലയാളമനോരമ കാമ്പസ് ലൈന്‍)
കൂട്ടുകുടുംബ വ്യവസ്ഥകളോടൊപ്പം ഇന്നത്തെ യുവത്വത്തിന്റെ സമൂഹത്തില്‍ നിന്നും മാഞ്ഞു പോകുന്നത് ഒരു വ്യക്തിക്ക് അത്യാവശ്യം ഉണ്ടായിരിക്കേണ്ട അടിസ്ഥാന ഗുണങ്ങളായ മര്യാദ, വിനയം മുതലായവ കൂടിയാണ്. അത്യാവശ്യം നുണയും കുശുമ്പും ഏഷണി പറച്ചിലും ചെറിയ ചെറിയ പാരവയ്പുകളും ഉണ്ടായിരുന്നുവെങ്കില്‍ കൂടി പഴയ കൂട്ടുകുടുംബത്തില്‍ യുവാക്കള്‍ സാമാന്യ മര്യാദകളും മറ്റുളളവരോട് എങ്ങനെ മാന്യമായി പെരുമാറണമെന്നും സ്വന്തം വീട്ടില്‍ നിന്നു പഠിച്ചു. അന്ന് യുവതലമുറയെ മര്യാദയുടെയും മര്യാദകേടിന്റെയും വഴിതെളിച്ചു നല്ല രീതിയില്‍ നയിക്കുവാന്‍ ഒരു മുത്തശ്ശിയുണ്ടായിരുന്നു.
ഇന്ന് മലയാളികള്‍ക്ക് നഷ്ടമാകുന്നത് ഇത്തരമൊരു മുത്തശ്ശിയെയാണ്; മുത്തശ്ശിക്കഥകളും ഗുണപാഠങ്ങളുമാണ്. നമ്മുടെ പുതുതലമുറ ആവശ്യത്തിലധികം പഠിപ്പുളളവരാണ്. ഒരു പക്ഷേ, തെന്നിന്ത്യയിലെ മറ്റൊരു സംസ്ഥാനത്തിനു അവകാശപ്പെടുവാനാകാത്ത വിധം നമ്മുടെ കുട്ടികള്‍ വിദ്യാസമ്പന്നരും സ്വന്തമായി ജോലി നോക്കുന്ന നിലയില്‍ സ്വാശ്രയരുമാണ്. പക്ഷേ. ചില നേട്ടങ്ങള്‍ ഉണ്ടാകുമ്പോള്‍ ചിലവ നഷ്ടപ്പെടുന്നു എന്ന പ്രകൃതിതത്വം കടമെടുത്താല്‍ നമുക്ക് നഷ്ടമാകുന്നത് മനുഷിക മൂല്യങ്ങള്‍ തന്നെയാണ്.
ഒരു സമൂഹത്തില്‍ മനോഹരമായി, ഫാഷനബിളായി വസ്ത്രം ധരിച്ച്, ഇംഗീഷ് മാത്രം സംസരിച്ച് പൊങ്ങച്ചം കാണിക്കുന്ന, തങ്ങള്‍ സമൂഹത്തിലെ ഉയര്‍ന്ന തലത്തിലുളളവര്‍ എന്ന് വിചാരിച്ച് അഭിനയിക്കുന്ന യുവത്വത്തിന്റെ ഒരു കൂട്ടം. ഒരു മനുഷ്യന് പാലിക്കേണ്ട മര്യാദപോലും പലപ്പോഴും ഇവര്‍ക്കറിയാതെ പോകുന്നു അല്ലെങ്കില്‍ ഇവര്കാണിക്കാതെ പോകുന്നു എന്നത് ഈ യുവത്വത്തിനിടയില്‍ ഇന്ന് പരക്കെ കാണുന്ന ഒരു പ്രവണത.
ഇവയില്‍ നിന്നും മാറി നടക്കുന്ന ഒറ്റപ്പെട്ട ചിലര്‍ ഇന്നും സാമാന്യ മര്യാദ കാത്തു സൂക്ഷിക്കുന്നുണ്ട്. അല്പം പ്രായക്കൂടുതലുളളവരെ പേരുചൊല്ലിവിളിക്കുക എന്ന നിസ്സാരസംഗതിയില് നിന്നു തുടങ്ങുന്നു മര്യാദകേടുകള്‍.
കൂട്ടുകുടുംബം അണുകുടുംബമായി മാറുമ്പോള്‍ മാതാപിതാക്കളും കുട്ടികളും തമ്മിലുളള ആശയവിനിമയം ഫലപ്രദമാകാതെയാവുന്നത് ഒരു കാരണമാവാം, നാടോടുന്നതിനൊപ്പം നടുവേ ഓടാന്‍ ശ്രമിക്കുന്ന ബദ്ധപ്പാടിനിടയില്‍ സ്വാര്‍ത്ഥതയും സാങ്കേതിക വിദ്യയും കൈമുതലാക്കുന്ന യുവതലമുറ അടിസ്ഥാന മൂല്യങ്ങള്‍ക്ക് അധികം ശ്രദ്ധപതിപ്പിക്കുന്നില്ല എന്നത് ഇനിയൊരു കാരണമാവാം. സ്നേഹം, മര്യാദ, ആത്മാര്‍ത്ഥത മുതലായവ നഷ്ടമാകുന്ന ലോകമാണിതെങ്കിലും ഒരുങ്ങി ചമഞ്ഞ് സുന്ദരിയായി സമൂഹത്തിലിറങ്ങിയാലും മാനുഷിക മര്യാദയ്ക്കും മൂല്യങ്ങള്‍ക്കും എളിമയ്ക്കും ലാളിത്യത്തിനുമെല്ലാം പൊതു ജനം വിലകല്പിക്കുമെന്ന് നമ്മുടെ യുവതലമുറ തിരിച്ചറിയേണ്ടതല്ലേ?
കൂട്ടുകുടുംബ വ്യവസ്ഥകളോടൊപ്പം ഇന്നത്തെ യുവത്വത്തിന്റെ സമൂഹത്തില്‍ നിന്നും മാഞ്ഞു പോകുന്നത് ഒരു വ്യക്തിക്ക് അത്യാവശ്യം ഉണ്ടായിരിക്കേണ്ട അടിസ്ഥാന ഗുണങ്ങളായ മര്യാദ, വിനയം മുതലായവ കൂടിയാണ്. അത്യാവശ്യം നുണയും കുശുമ്പും ഏഷണി പറച്ചിലും ചെറിയ ചെറിയ പാരവയ്പുകളും ഉണ്ടായിരുന്നുവെങ്കില്‍ കൂടി പഴയ കൂട്ടുകുടുംബത്തില്‍ യുവാക്കള്‍ സാമാന്യ മര്യാദകളും മറ്റുളളവരോട് എങ്ങനെ മാന്യമായി പെരുമാറണമെന്നും സ്വന്തം വീട്ടില്‍ നിന്നു പഠിച്ചു. അന്ന് യുവതലമുറയെ മര്യാദയുടെയും മര്യാദകേടിന്റെയും വഴിതെളിച്ചു നല്ല രീതിയില്‍ നയിക്കുവാന്‍ ഒരു മുത്തശ്ശിയുണ്ടായിരുന്നു.
ഇന്ന് മലയാളികള്‍ക്ക് നഷ്ടമാകുന്നത് ഇത്തരമൊരു മുത്തശ്ശിയെയാണ്; മുത്തശ്ശിക്കഥകളും ഗുണപാഠങ്ങളുമാണ്. നമ്മുടെ പുതുതലമുറ ആവശ്യത്തിലധികം പഠിപ്പുളളവരാണ്. ഒരു പക്ഷേ, തെന്നിന്ത്യയിലെ മറ്റൊരു സംസ്ഥാനത്തിനു അവകാശപ്പെടുവാനാകാത്ത വിധം നമ്മുടെ കുട്ടികള്‍ വിദ്യാസമ്പന്നരും സ്വന്തമായി ജോലി നോക്കുന്ന നിലയില്‍ സ്വാശ്രയരുമാണ്. പക്ഷേ. ചില നേട്ടങ്ങള്‍ ഉണ്ടാകുമ്പോള്‍ ചിലവ നഷ്ടപ്പെടുന്നു എന്ന പ്രകൃതിതത്വം കടമെടുത്താല്‍ നമുക്ക് നഷ്ടമാകുന്നത് മനുഷിക മൂല്യങ്ങള്‍ തന്നെയാണ്.
ഒരു സമൂഹത്തില്‍ മനോഹരമായി, ഫാഷനബിളായി വസ്ത്രം ധരിച്ച്, ഇംഗീഷ് മാത്രം സംസരിച്ച് പൊങ്ങച്ചം കാണിക്കുന്ന, തങ്ങള്‍ സമൂഹത്തിലെ ഉയര്‍ന്ന തലത്തിലുളളവര്‍ എന്ന് വിചാരിച്ച് അഭിനയിക്കുന്ന യുവത്വത്തിന്റെ ഒരു കൂട്ടം. ഒരു മനുഷ്യന് പാലിക്കേണ്ട മര്യാദപോലും പലപ്പോഴും ഇവര്‍ക്കറിയാതെ പോകുന്നു അല്ലെങ്കില്‍ ഇവര്കാണിക്കാതെ പോകുന്നു എന്നത് ഈ യുവത്വത്തിനിടയില്‍ ഇന്ന് പരക്കെ കാണുന്ന ഒരു പ്രവണത.
ഇവയില്‍ നിന്നും മാറി നടക്കുന്ന ഒറ്റപ്പെട്ട ചിലര്‍ ഇന്നും സാമാന്യ മര്യാദ കാത്തു സൂക്ഷിക്കുന്നുണ്ട്. അല്പം പ്രായക്കൂടുതലുളളവരെ പേരുചൊല്ലിവിളിക്കുക എന്ന നിസ്സാരസംഗതിയില് നിന്നു തുടങ്ങുന്നു മര്യാദകേടുകള്‍.
കൂട്ടുകുടുംബം അണുകുടുംബമായി മാറുമ്പോള്‍ മാതാപിതാക്കളും കുട്ടികളും തമ്മിലുളള ആശയവിനിമയം ഫലപ്രദമാകാതെയാവുന്നത് ഒരു കാരണമാവാം, നാടോടുന്നതിനൊപ്പം നടുവേ ഓടാന്‍ ശ്രമിക്കുന്ന ബദ്ധപ്പാടിനിടയില്‍ സ്വാര്‍ത്ഥതയും സാങ്കേതിക വിദ്യയും കൈമുതലാക്കുന്ന യുവതലമുറ അടിസ്ഥാന മൂല്യങ്ങള്‍ക്ക് അധികം ശ്രദ്ധപതിപ്പിക്കുന്നില്ല എന്നത് ഇനിയൊരു കാരണമാവാം. സ്നേഹം, മര്യാദ, ആത്മാര്‍ത്ഥത മുതലായവ നഷ്ടമാകുന്ന ലോകമാണിതെങ്കിലും ഒരുങ്ങി ചമഞ്ഞ് സുന്ദരിയായി സമൂഹത്തിലിറങ്ങിയാലും മാനുഷിക മര്യാദയ്ക്കും മൂല്യങ്ങള്‍ക്കും എളിമയ്ക്കും ലാളിത്യത്തിനുമെല്ലാം പൊതു ജനം വിലകല്പിക്കുമെന്ന് നമ്മുടെ യുവതലമുറ തിരിച്ചറിയേണ്ടതല്ലേ?
ശനിയാഴ്ച, ഫെബ്രുവരി 28, 2009
അമ്മയാവാന്‍ ഒരുങ്ങുക
(ഇന്ന് വിദ്യാഭ്യാസം നമ്മുടെ കേരളത്തിലെങ്കിലും സാര്‍വ്വത്രികമായെങ്കിലും പല വിഷയങ്ങളെ കുറിച്ചും അജ്ഞത നിലനില്‍ക്കുന്നതായി കാണാം. ഗര്‍ഭധാരണത്തെക്കുറിച്ചും പ്രസവത്തെക്കുറിച്ചും വ്യക്തമായ ഒരു ധാരണ ലഭിക്കുന്നതിന് ഉതകുന്നതാണ് മാതൃഭൂമി സ്ത്രീ പംക്തിയില്‍ സി.പി.ബിജു എഴുതിയ അമ്മയാവാന്‍ ഒരുങ്ങുക എന്ന ലേഖനം. ഒരു റഫറന്‍സിന് പ്രസ്തുത ലേഖനം ഇവിടെ കിടക്കട്ടെ. മാതൃഭൂമിയോടും സി.പി.ബിജുവിനോടും കടപ്പാട്.)
അമ്മയാവാന്‍ ഒരുങ്ങുക
--------------------------------
ജീവിതത്തിലെ ഏറ്റവും സവിശേഷതയാര്‍ന്ന കാലഘട്ടമാണ് ഗര്‍ഭകാലം. ആഹ്ലാദവും ആകുലതകളും ജാഗ്രതയും പരിഭ്രമവുമൊക്കെ നിറഞ്ഞ ജീവിത ഘട്ടം. കഴിഞ്ഞ തലമുറയിലുള്ളവര്‍ക്ക് മൂന്നോ നാലോ പ്രസവം സാധാരണമായിരുന്നു. അതിനു മുന്‍പത്തെ തലമുറയിലാകട്ടെ എട്ടോ പത്തോ പന്ത്രണ്ടോ പ്രസവിക്കുന്നതു പോലും ഒരു സംഭവമല്ലായിരുന്നു. ഗര്‍ഭധാരണവും പ്രസവവും കൂടുതല്‍ ശ്രദ്ധയും പരിചരണവും ആവശ്യമുള്ള, ഗൗരവമേറിയ കാര്യമാണ് എന്ന ബോധ്യം വന്നതോടെ ഗര്‍ഭകാല പരിചരണം കൂടുതല്‍ ശാസ്ത്രീയമായി ചിട്ടപ്പെടുത്താനും ക്രമീകരിക്കാനും തുടങ്ങി. ഒന്നോ രണ്ടോ തവണ മാത്രം പ്രസവിക്കുക എന്നത് പൊതുരീതിയായതോടെ ഗര്‍ഭം നേരത്തേ തന്നെ ആസൂത്രണം ചെയ്യാനും ആവശ്യമായ ക്രമീകരണങ്ങള്‍ എടുക്കാനും ഇപ്പോള്‍ മിക്കവരും ശ്രദ്ധിക്കാറുണ്ട്. അത്തരം പ്ലാനിങ്ങുകള്‍ ഗര്‍ഭത്തിന്റെയും പ്രസവത്തിന്റെയും കാര്യത്തില്‍ തികച്ചും ആവശ്യവുമാണ്.
വിവാഹ ശേഷം എത്രകാലം കഴിഞ്ഞു വേണം ഗര്‍ഭധാരണം എന്ന് യഥാസമയം തീരുമാനമെടുക്കണം. ഗര്‍ഭധാരണത്തിനു മുമ്പു തന്നെ അതിനു വേണ്ടി ശാരീരികമായും മാനസികമായും തയ്യാറെടുപ്പുകള്‍ നടത്തേണ്ടതാണ്. അമ്മയുടെ പ്രായം, പ്രസവശേഷം വിശ്രമത്തിന് സമയം കണ്ടെത്താനുള്ള സാഹചര്യങ്ങള്‍ എന്നിവയെല്ലാം കണ്ടറിഞ്ഞാവണം ഗര്‍ഭവും പ്രസവവും പ്ലാന്‍ ചെയ്യുന്നത്.
പ്രസവം എപ്പോള്‍
ഗര്‍ഭധാരണത്തിന്റെയും പ്രസവത്തിന്റെയും കാര്യത്തില്‍ അമ്മയുടെ പ്രായം വളരെ പ്രധാനമാണ്. 22 വയസ്സിനും 26 വയസ്സിനും ഇടയില്‍ ആദ്യ പ്രസവം നടക്കുന്നതാണ് ഏറ്റവും നല്ലത്. 30 വയസ്സുവരെ ആയാലും പലര്‍ക്കും പ്രശ്നങ്ങളൊന്നും ഉണ്ടാകാറില്ല. എന്നാല്‍ ആദ്യ പ്രസവം 30നു ശേഷമാകുന്നത് ചില വൈഷമ്യങ്ങള്‍ ഉണ്ടാക്കാറുണ്ട്. ഉന്നത വിദ്യാഭ്യാസം, ജോലി, തുടങ്ങി ഏറെ പ്രാധാന്യമുള്ള ജീവിത പ്രശ്നങ്ങളുമായി കഴിയുന്നവരാണ് നമ്മുടെ യുവതികളിലേറെയും. പലരുടെയും വിവാഹം നടക്കുന്നതു തന്നെ 26 ഓ 28ഓ വയസ്സു കഴിയുമ്പോഴാവും. അതുകൊണ്ടു തന്നെ 26 വയസ്സിനു മുമ്പു പ്രസവിക്കാന്‍ പലര്‍ക്കും കഴിയാതെ പോകാറുണ്ട്. എങ്കിലും ഇത് 30 വയസ്സിനപ്പുറത്തേക്കു നീളാതെ ശ്രദ്ധിക്കാനായാല്‍ നല്ലത്. അങ്ങനെ കഴിയാത്തവര്‍ പ്രസവത്തിനു മുമ്പു തന്നെ ഡോക്ടറെ കണ്ട് ആരോഗ്യ സാഹചര്യങ്ങള്‍ വിലയിരുത്തുകയും പ്രശ്നങ്ങളൊന്നുമില്ല എന്ന് ഉറപ്പുവരുത്തുകയും ചെയ്യുന്നത് നന്നായിരിക്കും.
21-22 വയസ്സിനു മുമ്പ് പ്രസവിക്കുന്നതും ആരോഗ്യകരമല്ല. ആര്‍ത്തവം തുടങ്ങി ഏതാനും മാസം കഴിയുന്നതോടെ ഗര്‍ഭധാരണ ശേഷി കൈവരുമെങ്കിലും പെണ്‍കുട്ടിയുടെ ശരീരവും മനസ്സും ഗര്ഭപ്രസവങ്ങള്ക്ക് ഒരുങ്ങിയിട്ടുണ്ടാവില്ല. സ്ത്രീ മാനസിക വളര്‍ച്ചയും പക്വതയും നേടിയ ശേഷം മാത്രം പ്രസവത്തിനൊരുങ്ങുന്നതാണ് നല്ലത്. അരക്കെട്ടിന്റെ വളര്‍ച്ച പൂര്‍ത്തിയായി യോനീ കവാടം ശരിയായ വികാസം നേടുന്നത് 21-22 വയസ്സോടെ മാത്രമാണ്. അതുകൊണ്ടാണ് 21-22 വയസ്സിനു ശേഷം മതി പ്രസവം എന്നു പറയുന്നത്. ശാരീരിക വളര്‍ച്ച പൂര്‍ത്തിയാകുന്നതിനു മുമ്പു പ്രസവിക്കുന്ന പെണ്‍കുട്ടികള്‍ക്ക് പിന്നീട് ആരോഗ്യ പ്രശ്നങ്ങളുണ്ടാകാനുമിടയുണ്ട്.
ഗര്‍ഭധാരണം എങ്ങനെ
അണ്ഡാഗമനത്തോടടുത്ത ദിവസം ലൈംഗിക ബന്ധത്തിലേര്പ്പെടുമ്പോളാണ് ഗര്‍ഭധാരണം നടക്കുന്നത്. വളര്‍ച്ച പൂര്‍ത്തിയായ അണ്ഡം അണ്ഡാശയത്തില്‍ നിന്ന് പുറത്തു വന്ന് ഫാലോപ്പിയന്‍ നാളിയിലെത്തുന്നതിനെയാണ് അണ്ഡാഗമനം അഥവാ ഓവുലേഷന് എന്നു പറയുന്നത്. 28 ദിവസത്തെ ക്രമമായ ആര്‍ത്തവചക്രമുള്ള സ്ത്രീകളില്‍ ആര്‍ത്തവാരംഭത്തിനു ശേഷം 14-ആം ദിവസമാണ് അണ്ഡാഗമനം. ലൈംഗിക ബന്ധത്തിന്റെ ഫലമായി എത്തുന്ന കോടിക്കണക്കിന് പുംബീജങ്ങളില്‍ ഒരെണ്ണം അണ്ഡവുമായി ചേര്‍ന്ന് ഭ്രൂണമായി മാറി വളര്‍ച്ച തുടരുന്ന പ്രക്രീയയാണ് ഗര്‍ഭധാരണം. ഓരോ സ് ഖലനത്തിലൂടെയും ഉള്ളിലെത്തുന്ന കോടിക്കണക്കിന് ബീജങ്ങളില്‍ ഒരെണ്ണം മാത്രമേ അണ്ഡവുമായി ചേരുകയുള്ളൂ. ഓവുലേഷനോടടുത്ത ദിവസങ്ങളില്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെടുമ്പോഴാണ് ഗര്‍ഭധാരണം നടക്കുന്നത്. അണ്ഡത്തിന് ഒരു ദിവസത്തെ ആയുസ്സേ ഉള്ളൂ. എന്നാല്‍ പുരുഷബീജത്തിന് മൂന്നു ദിവസം വരെ ആയുസ്സുണ്ട്. അതിനാല്‍ ഓവുലേഷനു തൊട്ടു മുമ്പുള്ള ദിവസങ്ങളില്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടാലും ബീജം ഉള്ളില്‍ തങ്ങി നിന്ന് അണ്ഡാഗമനം ഉണ്ടാകുമ്പോള്‍ അതിനോടു ചേര്‍ന്ന് ഗര്‍ഭധാരണം നടന്നു എന്നു വരാം. ഓവുലേഷന്റെ ദിവസം കൃത്യമായി മനസ്സിലാക്കാന്‍ പലപ്പോഴും അത്ര എളുപ്പമല്ല. അതു കൊണ്ടു തന്നെ ഗര്‍ഭധാരണം വളരെ കൃത്യമായി കണക്കാക്കാന്‍ വിഷമമാണ്.
ഗര്‍ഭ നിര്‍ണയം
പെണ്‍കുട്ടി രാവിലെ ഓക്കാനിക്കുന്നതു കാണുമ്പോള്‍, അവള് ഗര്‍ഭിണിയാണ് എന്നു തീരുമാനിക്കുന്നതാണ് സിനിമകളിലും മറ്റും കാണാറുള്ള പതിവു ദൃശ്യം. എന്നാല്‍ ഓക്കാനവും ഛര്‍ദിയും പോലുള്ള പ്രഭാതാസ്വസ്ഥതകളൊക്കെ തുടങ്ങുന്നത് ഗര്‍ഭം രണ്ടു മാസത്തോളം പിന്നിട്ട ശേഷം മാത്രമായിരിക്കും. പതിവായുള്ള ആര്‍ത്തവം മുടങ്ങുന്നതാണ് ഗര്‍ഭത്തിന്റെ ആദ്യ ലക്ഷണം. കൃത്യമായ ആര്‍ത്തവമുള്ളവര്‍ക്ക് ഇത് എളുപ്പം തിരിച്ചറിയാന്‍ കഴിയും. ആര്‍ത്തവം മുടങ്ങിയതായി കണ്ടാല്‍ എട്ടു പത്തു ദിവസത്തിനകം എച്ച്.സി.ജി. പരിശോധനയിലൂടെ ഗര്‍ഭധാരണം ഉറപ്പാക്കാവുന്നതാണ്. ഈ പരിശോധനക്കുള്ള കിറ്റ് മരുന്നുകടകളില്‍ വാങ്ങാന്‍ കിട്ടും. കിറ്റില്‍ ഒന്നോ രണ്ടോ തുള്ളി മൂത്രം ഇറ്റിച്ച് അഞ്ചു മിനിറ്റിനകം ഫലം അറിയാം.
സ്വയം പരിശോധിച്ച് ഗര്‍ഭനിര്‍ണയം നടത്തിക്കഴിഞ്ഞാലും അധികം വൈകാതെ ഒരു ഗൈനക്കോളജിസ്റ്റിനെ കണ്ട് പരിശോധനകള്‍ നടത്തി അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യാവസ്ഥകള്‍ ഉറപ്പാക്കേണ്ടതാണ്.
തുടര്‍ച്ചയായി രണ്ടു തവണ ആര്‍ത്തവം മുടങ്ങിയാല്‍ ഉടന്‍ വൈദ്യ പരിശോധന നടത്താനാണ് മുന്‍പ് നിര്‍ദേശിച്ചിരുന്നത്. എന്നാല്‍ ഗര്‍ഭധാരണത്തിനു ശ്രമിക്കുന്നവര്‍ പലപ്പോഴും അത്രയും കാത്തിരിക്കാറില്ല. ആദ്യ തവണ ആര്‍ത്തവം മുടങ്ങുമ്പോള്‍ തന്നെ മിക്കവരും പരിശോധനകള്‍ നടത്തി കാര്യം ഉറപ്പാക്കാറുണ്ട്. കഴിവതും നേരത്തെ ഇത് ഉറപ്പാക്കുന്നതു തന്നെയാണു നല്ലത്.
ഗര്‍ഭം എത്രകാലം
പത്തും തികഞ്ഞ് പ്രസവിക്കുന്നു എന്നാണല്ലോ പൊതുവെ പറയാറുള്ളത്. പത്തു മാസം അഥവാ നാല്പത് ആഴ്ചയാണ് ഗര്‍ഭകാലം എന്നാണ് സങ്കല്പം. അവസാനമായി ആര്‍ത്തവം വന്ന ദിവസം മുതലാണ് ഗര്‍ഭകാലം കണക്കാക്കാറുള്ളത്. എന്നാല്‍ ഈ ആര്‍ത്തവം മുതല്‍ അണ്ഡാഗമനം വരെയുള്ള 14 ദിവസം ഗര്ഭദിനങ്ങളല്ല. അവസാന ആര്‍ത്തവം കഴിഞ്ഞ് 14-ആം ദിവസം പുറത്തു വരുന്ന അണ്ഡവും ബീജവും ചേരുമ്പോഴാണല്ലോ ഗര്‍ഭധാരണം നടക്കുക. അണ്ഡ ബീജസംയോഗം മുതല്‍ പ്രസവിക്കുന്നതു വരെയുള്ള കാലയളവ് ഏകദേശം 266-270 ദിവസമാണ്.
പ്രസവം എന്ന്
അണ്ഡവും ബീജവുമായി ചേരുന്നത് എന്നായിരിക്കും എന്നു കൃത്യമായി കണ്ടെത്താന്‍ അത്ര എളുപ്പമല്ല. അതുകൊണ്ട് അവസാന ആര്‍ത്തവത്തിന്റെ തുടക്ക ദിവസത്തെ അടിസ്ഥാനമാക്കിയാണ് പ്രസവത്തീയതി കണക്കാക്കുന്നത്. അവസാന ആര്‍ത്തവത്തിന്റെ തുടക്കദിവസം മുതല്‍ നാല്പത് ആഴ്ച പൂര്‍ത്തിയാകുന്ന ദിവസം എന്നുപറയാം. ഇങ്ങനെ കണക്കാക്കുന്ന ദിവസത്തെ പ്രതീക്ഷിത പ്രസവദിനം എന്നാണു പറയുന്നത്. അവസാന ആര്‍ത്തവം തുടങ്ങിയ ദിവസത്തോട് ഒന്‍പതു കലണ്ടര്‍ മാസവും ഏഴു ദിവസവും കൂട്ടിയാണ് പ്രതീക്ഷിത പ്രസവ ദിനം കണക്കാക്കുന്നത്.
അവസാന ആര്‍ത്തവം തുടങ്ങിയത് ആഗസ്ത് 15-നാണ് എന്നു കരുതുക. അതിനോട് ഒമ്പതു കലണ്ടര്‍ മാസം ചേര്‍ക്കുമ്പോള്‍ മെയ് 15 എന്നു കിട്ടും. ഇതിനോട് ഏഴു ദിവസം കൂടി കൂട്ടിയാല്‍ മെയ് 22 ആയി. പ്രതീക്ഷിത പ്രസവ ദിനം മെയ് 22 എന്നു കിട്ടും. അവസാന ആര്‍ത്തവത്തിന്റെ അടിസ്ഥാനത്തില്‍ ഇങ്ങനെ പ്രതീക്ഷിത പ്രസവദിനം കണക്കാക്കാവുന്നതാണ്.
തടിയും തൂക്കവും
ഗര്ഭധാരണത്തിനൊരുങ്ങുമ്പോള്ത്തന്നെ ഭാവിമാതാവിന്റെ ആരോഗ്യകാര്യങ്ങള്‍ ഉറപ്പാക്കേണ്ടതാണ്. ഉയരത്തിന് ആനുപാതികമായ തൂക്കം ഉണ്ടെന്നും വിളര്‍ച്ച പോലുള്ള പ്രശ്നങ്ങളൊന്നുമില്ല എന്നും ഉറപ്പു വരുത്തണം. പ്രസവത്തിനു മുമ്പ് പൊണ്ണത്തടിയുള്ള സ്ത്രീകള്‍ ഇപ്പോള്‍ നമ്മുടെ നാട്ടില്‍ അത്രയധികമില്ല. എന്നാല്‍ ഇത്തരക്കാരുടെ എണ്ണം കൂടി വരികയാണ്. മുമ്പ് ഗര്‍ഭിണികളില്‍ വിളര്ച്ചവ്യാപകമായിരുന്നു. ഇപ്പോള്‍ സ്ത്രീകളില്‍ വിളര്‍ച്ചയുടെ തോതില്‍ ഗണ്യമായ കുറവു കാണുന്നുണ്ട്.
ഗര്‍ഭകാലത്ത് ശരിയായ ഭക്ഷണവും വിശ്രമവും മതിയായ വ്യായാമവും വേണം. ഗര്‍ഭസ്ഥശിശുവിന്റെ വളര്‍ച്ചയ്ക്കനുസരിച്ച് അമ്മയുടെ തടിയും തൂക്കവും കൂടി വരും. ഗര്‍ഭകാലത്തു നടത്തുന്ന ഓരോ പരിശോധനയിലും ഗര്‍ഭിണിയുടെ തൂക്കം കൃത്യമായി രേഖപ്പെടുത്തി സൂക്ഷിക്കേണ്ടതാണ്. ഗര്‍ഭം പൂര്‍ത്തിയാവുമ്പോഴേക്ക് 10-12 കിലോ വരെ തൂക്കം കൂടേണ്ടതാണ്. ഇതില്‍ ആദ്യത്തെ മൂന്നു മാസം തൂക്കം കൂടുന്നത് അത്ര പ്രകടമായിരിക്കില്ല. ഈ കാലത്ത് ഗര്‍ഭസ്ഥശിശുവിന്റെ ശാരീരിക വളര്‍ച്ച സാവധാനത്തിലായിരിക്കും. അതുകൊണ്ടാണ് ഗര്‍ഭിണിക്ക് പ്രകടമായ തൂക്കക്കൂടുതല്‍ അനുഭവപ്പെടാത്തത്. മൂന്നാം മാസം മുതല്‍ ഓരോആഴ്ചയും ഗര്‍ഭിണിയുടെ ശരീര ഭാരം 200 മുതല്‍ 400 വരെ ഗ്രാം വീതം കൂടിക്കൊണ്ടിരിക്കും. ഗര്‍ഭകാലത്ത് 8-9 കിലോയെങ്കിലും തൂക്കം കൂടാത്ത ഗര്‍ഭിണികളുടെ കുഞ്ഞുങ്ങള്‍ക്ക് തൂക്കക്കുറവുണ്ടാകാന്‍ സാധ്യത കൂടുതലാണ്.
പരിശോധനകള്‍ എപ്പോള്‍
ഗര്ഭനിര്ണയത്തിനുളള പരിശോധന സ്വയം നടത്തിയാലും ആദ്യ മാസത്തില്‍ തന്നെ ഒരു ഗൈനക്കോളജിസ്റ്റിനെ കണ്ട് പരിശോധനകള്‍ നടത്തുന്നതാണു നല്ലത്. ഗര്‍ഭധാരണം ഉറപ്പാക്കിയല്ലോ, ഇനി പതുക്കെ മതി പരിശോധന എന്നു തീരുമാനിക്കുന്നത് ആരോഗ്യകരമല്ല. മറ്റു പ്രശ്നങ്ങള്‍ ഒന്നുമില്ലാത്തവര്‍ മാസത്തിലൊരിക്കല്‍ ഡോക്ടറെ കണ്ട് പരിശോധനകള്‍ നടത്തണം. ഏഴുമാസം വരെ ഇങ്ങനെ, മാസത്തിലൊരിക്കല്‍ ഡോക്ടറെ കാണണം. തുടര്‍ന്ന്, എട്ട് ഒമ്പത് മാസങ്ങളില്‍ രണ്ടാഴ്ചയിലൊരിക്കല്‍ ഡോക്ടറെ സന്ദര്‍ശിക്കണം. അവസാനമാസത്തില്‍ ആഴ്ചയിലൊരിക്കല്‍ ഡോക്ടറെ സന്ദര്‍ശിക്കേണ്ടതാണ്.
മറ്റെന്തെങ്കിലും പ്രശ്നങ്ങളുള്ളവര്‍ക്ക് ഈ ക്രമം മതിയാവില്ല. അവര്‍ പ്രശ്നത്തിന്റെ സ്വഭാവത്തിനനുസരിച്ച്് ഡോക്ടറുടെ നിര്‍ദേശപ്രകാരം കൂടുതല്‍ തവണ പരിശോധനകള്‍ നടത്തേണ്ടി വരും. ഗര്‍ഭധാരണത്തിനു മുമ്പു തന്നെ പ്രമേഹം, പ്രഷര്‍, അപസ്മാരം തുടങ്ങി എന്തെങ്കിലും പ്രശ്നങ്ങളുള്ളവര്‍ നേരത്തെ ഡോക്ടറെ കണ്ട് ഉപദേശം തേടിയ ശേഷം മാത്രം ഗര്ഭധാരണത്തിനൊരുങ്ങുന്നതാണു നല്ലത്.
വ്യായാമും വിശ്രമവും
ഗര്‍ഭകാലത്ത് വേണ്ടത്ര വിശ്രമവും വ്യായമവും ഉറപ്പാക്കേണ്ടതാണ്. ഏറ്റവും പ്രധാനം തികഞ്ഞ മനസ്സുഖത്തോടെ കഴിയുക എന്നതു തന്നെ. സ്ട്രെസ്സും ടെന്‍ഷനും കര്‍ശനമായി ഒഴിവാക്കേണ്ട വേളയാണ് ഗര്‍ഭകാലം. ഗര്ഭകാലമാണല്ലോ എന്നു കരുതി എല്ലാ ജോലികളില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കുന്നത് നല്ലതല്ല. വീട്ടിലെ അത്യാവശ്യം ജോലികളൊക്കെ ഗര്‍ഭിണിക്കു ചെയ്യാവുന്നതാണ്. ഡോക്ടറുടെ നിര്‍ദേശപ്രകാരം വ്യായാമങ്ങള്‍ ചെയ്യുന്നതും നല്ലത്. ഗര്‍ഭിണികള്‍ക്കായി ചിട്ടപ്പെടുത്തിയിട്ടുള്ള വ്യായാമക്രമങ്ങളുണ്ട്. വീട്ടു ജോലികളും മറ്റും ചെയ്യുന്നവര്‍ക്ക് പ്രത്യേക വ്യായാമം വേണ്ടിവരില്ല. വ്യായാമം ചെയ്യണം എന്നുള്ളവര്‍ ഡോക്ടറുടെ ഉപദേശം തേടുന്നത് നന്നായിരിക്കും.
ഗര്‍ഭകാലത്ത് വേണ്ടത്ര ഉറങ്ങാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ഗര്‍ഭത്തിന്റെ ആദ്യമാസങ്ങളില്‍ എട്ടുമണിക്കൂര്‍ ഉറങ്ങണം. അഞ്ചാറു മാസമാകുന്നതോടെ ഉറക്കും അല്പം വര്‍ധിപ്പിക്കണം. ആറു മാസം പിന്നിട്ടാല്‍ രാത്രിയിലെ എട്ടു മണിക്കൂര്‍ ഉറക്കത്തിനു പുറമേ പകല്‍ രണ്ടു മണിക്കൂര്‍ ഉറങ്ങുകയോ തികഞ്ഞ വിശ്രമം എടുക്കുകയോ വേണം.
ഭക്ഷണം ചിട്ടയോടെ
ഗര്‍ഭംധരിക്കാന്‍ തീരുമാനിക്കുമ്പോള്‍ മുതല്‍ ഭക്ഷണകാര്യത്തില്‍ ശ്രദ്ധയും ചിട്ടയും പിലര്ത്തേണ്ടതാണ്. പാല്, പഴവര്‍ഗങ്ങള്‍, പച്ചക്കറികള്‍, പയറുവര്‍ഗങ്ങള്‍, മത്സ്യം തുടങ്ങിയവയൊക്കെ ധാരാളം കഴിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. ഗര്‍ഭിണികള്‍ മറ്റുള്ളവരെക്കാള്‍ 300 കിലോ കലോറി അധിക ഊര്‍ജത്തിനു വേണ്ട ഭക്ഷണ പാനീയങ്ങള്‍ നിത്യവും കഴിക്കണമെന്നാണ് നിര്‍ദേശിക്കാറുള്ളത്. കൃത്രിമ ഭക്ഷണങ്ങളും ഹീനഭക്ഷണങ്ങളും പമാവധി ഒഴിവാക്കുന്നതാണു നല്ലത്. നല്ല പാല് നിത്യവും കഴിക്കേണ്ടതാണ്. വായ്ക്ക് രുചിയില്ല, കഴിക്കാന്‍ തോന്നുന്നില്ല എന്നൊക്കെ പറഞ്ഞ് പല ഗര്‍ഭിണികളും ഭക്ഷണങ്ങള്‍ ഒഴിവാക്കാറുണ്ട്. ഇത് അപകടകരമായ പ്രവണതയാണ്. സ്വന്തം ആരോഗ്യത്തിനു വേണ്ടി മാത്രമല്ല ജനിക്കാന്‍ പോകുന്ന ഓമനക്കുഞ്ഞിനു വേണ്ടിക്കൂടിയാണ് ഭക്ഷിക്കുന്നത് എന്ന ധാരണയോടെ മികച്ച ഭക്ഷണം വേണ്ടത്ര കഴിക്കാന്‍ ഗര്‍ഭിണികള്‍ ശ്രദ്ധിക്കണം.
ഗര്‍ഭകാല പരിചരണം
ആധുനിക വൈദ്യശാസ്ത്രം ഗര്‍ഭകാലത്തെ മൂന്ന് ഘട്ടങ്ങളായാണ് തിരിക്കുന്നത്. മൂന്നു മാസം വീതമുള്ള മൂന്ന് ത്രൈമാസ ഘട്ടങ്ങള്‍. എന്നാല്‍ ശാസ്ത്രം പുരോഗമിച്ചതോടെ ഗര്‍ഭസ്ഥശിശുവിന്റെ വളര്‍ച്ച, ഗര്‍ഭിണിക്കുവേണ്ട പരിചരണം എന്നിവയെയൊക്കെ ആഴ്ചക്കണക്കില്‍ കൂടുതല്‍ വിശദമായി പറയാമെന്നായി. എന്നാല്‍ സാധാരണയായി മിക്കവരും ഗര്‍ഭത്തെക്കുറിച്ചു പറയാറുള്ളത് മാസക്കണക്കിലാണ്. മൂന്നു മാസം പിന്നിട്ടാല്‍ ആദ്യഘട്ടമായി എന്നും അഞ്ചാം മാസത്തോടെ വയറ് വലുതായി ഗര്‍ഭം പ്രത്യക്ഷമായിത്തുടങ്ങുമെന്നും ഏഴുമാസമാകുമ്പോഴേക്ക് കുഞ്ഞിന്റെ ചലനങ്ങള്‍ പുറമേനിന്ന് അറിയായറാകുമെന്നുമൊക്കെയുള്ള നാട്ടുധാരണകള് ഇങ്ങനെ മാസക്കണക്കിലുള്ളതാണല്ലോ.
അമ്മയാവാന്‍ ഒരുങ്ങുക
--------------------------------
ജീവിതത്തിലെ ഏറ്റവും സവിശേഷതയാര്‍ന്ന കാലഘട്ടമാണ് ഗര്‍ഭകാലം. ആഹ്ലാദവും ആകുലതകളും ജാഗ്രതയും പരിഭ്രമവുമൊക്കെ നിറഞ്ഞ ജീവിത ഘട്ടം. കഴിഞ്ഞ തലമുറയിലുള്ളവര്‍ക്ക് മൂന്നോ നാലോ പ്രസവം സാധാരണമായിരുന്നു. അതിനു മുന്‍പത്തെ തലമുറയിലാകട്ടെ എട്ടോ പത്തോ പന്ത്രണ്ടോ പ്രസവിക്കുന്നതു പോലും ഒരു സംഭവമല്ലായിരുന്നു. ഗര്‍ഭധാരണവും പ്രസവവും കൂടുതല്‍ ശ്രദ്ധയും പരിചരണവും ആവശ്യമുള്ള, ഗൗരവമേറിയ കാര്യമാണ് എന്ന ബോധ്യം വന്നതോടെ ഗര്‍ഭകാല പരിചരണം കൂടുതല്‍ ശാസ്ത്രീയമായി ചിട്ടപ്പെടുത്താനും ക്രമീകരിക്കാനും തുടങ്ങി. ഒന്നോ രണ്ടോ തവണ മാത്രം പ്രസവിക്കുക എന്നത് പൊതുരീതിയായതോടെ ഗര്‍ഭം നേരത്തേ തന്നെ ആസൂത്രണം ചെയ്യാനും ആവശ്യമായ ക്രമീകരണങ്ങള്‍ എടുക്കാനും ഇപ്പോള്‍ മിക്കവരും ശ്രദ്ധിക്കാറുണ്ട്. അത്തരം പ്ലാനിങ്ങുകള്‍ ഗര്‍ഭത്തിന്റെയും പ്രസവത്തിന്റെയും കാര്യത്തില്‍ തികച്ചും ആവശ്യവുമാണ്.
വിവാഹ ശേഷം എത്രകാലം കഴിഞ്ഞു വേണം ഗര്‍ഭധാരണം എന്ന് യഥാസമയം തീരുമാനമെടുക്കണം. ഗര്‍ഭധാരണത്തിനു മുമ്പു തന്നെ അതിനു വേണ്ടി ശാരീരികമായും മാനസികമായും തയ്യാറെടുപ്പുകള്‍ നടത്തേണ്ടതാണ്. അമ്മയുടെ പ്രായം, പ്രസവശേഷം വിശ്രമത്തിന് സമയം കണ്ടെത്താനുള്ള സാഹചര്യങ്ങള്‍ എന്നിവയെല്ലാം കണ്ടറിഞ്ഞാവണം ഗര്‍ഭവും പ്രസവവും പ്ലാന്‍ ചെയ്യുന്നത്.
പ്രസവം എപ്പോള്‍
ഗര്‍ഭധാരണത്തിന്റെയും പ്രസവത്തിന്റെയും കാര്യത്തില്‍ അമ്മയുടെ പ്രായം വളരെ പ്രധാനമാണ്. 22 വയസ്സിനും 26 വയസ്സിനും ഇടയില്‍ ആദ്യ പ്രസവം നടക്കുന്നതാണ് ഏറ്റവും നല്ലത്. 30 വയസ്സുവരെ ആയാലും പലര്‍ക്കും പ്രശ്നങ്ങളൊന്നും ഉണ്ടാകാറില്ല. എന്നാല്‍ ആദ്യ പ്രസവം 30നു ശേഷമാകുന്നത് ചില വൈഷമ്യങ്ങള്‍ ഉണ്ടാക്കാറുണ്ട്. ഉന്നത വിദ്യാഭ്യാസം, ജോലി, തുടങ്ങി ഏറെ പ്രാധാന്യമുള്ള ജീവിത പ്രശ്നങ്ങളുമായി കഴിയുന്നവരാണ് നമ്മുടെ യുവതികളിലേറെയും. പലരുടെയും വിവാഹം നടക്കുന്നതു തന്നെ 26 ഓ 28ഓ വയസ്സു കഴിയുമ്പോഴാവും. അതുകൊണ്ടു തന്നെ 26 വയസ്സിനു മുമ്പു പ്രസവിക്കാന്‍ പലര്‍ക്കും കഴിയാതെ പോകാറുണ്ട്. എങ്കിലും ഇത് 30 വയസ്സിനപ്പുറത്തേക്കു നീളാതെ ശ്രദ്ധിക്കാനായാല്‍ നല്ലത്. അങ്ങനെ കഴിയാത്തവര്‍ പ്രസവത്തിനു മുമ്പു തന്നെ ഡോക്ടറെ കണ്ട് ആരോഗ്യ സാഹചര്യങ്ങള്‍ വിലയിരുത്തുകയും പ്രശ്നങ്ങളൊന്നുമില്ല എന്ന് ഉറപ്പുവരുത്തുകയും ചെയ്യുന്നത് നന്നായിരിക്കും.
21-22 വയസ്സിനു മുമ്പ് പ്രസവിക്കുന്നതും ആരോഗ്യകരമല്ല. ആര്‍ത്തവം തുടങ്ങി ഏതാനും മാസം കഴിയുന്നതോടെ ഗര്‍ഭധാരണ ശേഷി കൈവരുമെങ്കിലും പെണ്‍കുട്ടിയുടെ ശരീരവും മനസ്സും ഗര്ഭപ്രസവങ്ങള്ക്ക് ഒരുങ്ങിയിട്ടുണ്ടാവില്ല. സ്ത്രീ മാനസിക വളര്‍ച്ചയും പക്വതയും നേടിയ ശേഷം മാത്രം പ്രസവത്തിനൊരുങ്ങുന്നതാണ് നല്ലത്. അരക്കെട്ടിന്റെ വളര്‍ച്ച പൂര്‍ത്തിയായി യോനീ കവാടം ശരിയായ വികാസം നേടുന്നത് 21-22 വയസ്സോടെ മാത്രമാണ്. അതുകൊണ്ടാണ് 21-22 വയസ്സിനു ശേഷം മതി പ്രസവം എന്നു പറയുന്നത്. ശാരീരിക വളര്‍ച്ച പൂര്‍ത്തിയാകുന്നതിനു മുമ്പു പ്രസവിക്കുന്ന പെണ്‍കുട്ടികള്‍ക്ക് പിന്നീട് ആരോഗ്യ പ്രശ്നങ്ങളുണ്ടാകാനുമിടയുണ്ട്.
ഗര്‍ഭധാരണം എങ്ങനെ
അണ്ഡാഗമനത്തോടടുത്ത ദിവസം ലൈംഗിക ബന്ധത്തിലേര്പ്പെടുമ്പോളാണ് ഗര്‍ഭധാരണം നടക്കുന്നത്. വളര്‍ച്ച പൂര്‍ത്തിയായ അണ്ഡം അണ്ഡാശയത്തില്‍ നിന്ന് പുറത്തു വന്ന് ഫാലോപ്പിയന്‍ നാളിയിലെത്തുന്നതിനെയാണ് അണ്ഡാഗമനം അഥവാ ഓവുലേഷന് എന്നു പറയുന്നത്. 28 ദിവസത്തെ ക്രമമായ ആര്‍ത്തവചക്രമുള്ള സ്ത്രീകളില്‍ ആര്‍ത്തവാരംഭത്തിനു ശേഷം 14-ആം ദിവസമാണ് അണ്ഡാഗമനം. ലൈംഗിക ബന്ധത്തിന്റെ ഫലമായി എത്തുന്ന കോടിക്കണക്കിന് പുംബീജങ്ങളില്‍ ഒരെണ്ണം അണ്ഡവുമായി ചേര്‍ന്ന് ഭ്രൂണമായി മാറി വളര്‍ച്ച തുടരുന്ന പ്രക്രീയയാണ് ഗര്‍ഭധാരണം. ഓരോ സ് ഖലനത്തിലൂടെയും ഉള്ളിലെത്തുന്ന കോടിക്കണക്കിന് ബീജങ്ങളില്‍ ഒരെണ്ണം മാത്രമേ അണ്ഡവുമായി ചേരുകയുള്ളൂ. ഓവുലേഷനോടടുത്ത ദിവസങ്ങളില്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെടുമ്പോഴാണ് ഗര്‍ഭധാരണം നടക്കുന്നത്. അണ്ഡത്തിന് ഒരു ദിവസത്തെ ആയുസ്സേ ഉള്ളൂ. എന്നാല്‍ പുരുഷബീജത്തിന് മൂന്നു ദിവസം വരെ ആയുസ്സുണ്ട്. അതിനാല്‍ ഓവുലേഷനു തൊട്ടു മുമ്പുള്ള ദിവസങ്ങളില്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടാലും ബീജം ഉള്ളില്‍ തങ്ങി നിന്ന് അണ്ഡാഗമനം ഉണ്ടാകുമ്പോള്‍ അതിനോടു ചേര്‍ന്ന് ഗര്‍ഭധാരണം നടന്നു എന്നു വരാം. ഓവുലേഷന്റെ ദിവസം കൃത്യമായി മനസ്സിലാക്കാന്‍ പലപ്പോഴും അത്ര എളുപ്പമല്ല. അതു കൊണ്ടു തന്നെ ഗര്‍ഭധാരണം വളരെ കൃത്യമായി കണക്കാക്കാന്‍ വിഷമമാണ്.
ഗര്‍ഭ നിര്‍ണയം
പെണ്‍കുട്ടി രാവിലെ ഓക്കാനിക്കുന്നതു കാണുമ്പോള്‍, അവള് ഗര്‍ഭിണിയാണ് എന്നു തീരുമാനിക്കുന്നതാണ് സിനിമകളിലും മറ്റും കാണാറുള്ള പതിവു ദൃശ്യം. എന്നാല്‍ ഓക്കാനവും ഛര്‍ദിയും പോലുള്ള പ്രഭാതാസ്വസ്ഥതകളൊക്കെ തുടങ്ങുന്നത് ഗര്‍ഭം രണ്ടു മാസത്തോളം പിന്നിട്ട ശേഷം മാത്രമായിരിക്കും. പതിവായുള്ള ആര്‍ത്തവം മുടങ്ങുന്നതാണ് ഗര്‍ഭത്തിന്റെ ആദ്യ ലക്ഷണം. കൃത്യമായ ആര്‍ത്തവമുള്ളവര്‍ക്ക് ഇത് എളുപ്പം തിരിച്ചറിയാന്‍ കഴിയും. ആര്‍ത്തവം മുടങ്ങിയതായി കണ്ടാല്‍ എട്ടു പത്തു ദിവസത്തിനകം എച്ച്.സി.ജി. പരിശോധനയിലൂടെ ഗര്‍ഭധാരണം ഉറപ്പാക്കാവുന്നതാണ്. ഈ പരിശോധനക്കുള്ള കിറ്റ് മരുന്നുകടകളില്‍ വാങ്ങാന്‍ കിട്ടും. കിറ്റില്‍ ഒന്നോ രണ്ടോ തുള്ളി മൂത്രം ഇറ്റിച്ച് അഞ്ചു മിനിറ്റിനകം ഫലം അറിയാം.
സ്വയം പരിശോധിച്ച് ഗര്‍ഭനിര്‍ണയം നടത്തിക്കഴിഞ്ഞാലും അധികം വൈകാതെ ഒരു ഗൈനക്കോളജിസ്റ്റിനെ കണ്ട് പരിശോധനകള്‍ നടത്തി അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യാവസ്ഥകള്‍ ഉറപ്പാക്കേണ്ടതാണ്.
തുടര്‍ച്ചയായി രണ്ടു തവണ ആര്‍ത്തവം മുടങ്ങിയാല്‍ ഉടന്‍ വൈദ്യ പരിശോധന നടത്താനാണ് മുന്‍പ് നിര്‍ദേശിച്ചിരുന്നത്. എന്നാല്‍ ഗര്‍ഭധാരണത്തിനു ശ്രമിക്കുന്നവര്‍ പലപ്പോഴും അത്രയും കാത്തിരിക്കാറില്ല. ആദ്യ തവണ ആര്‍ത്തവം മുടങ്ങുമ്പോള്‍ തന്നെ മിക്കവരും പരിശോധനകള്‍ നടത്തി കാര്യം ഉറപ്പാക്കാറുണ്ട്. കഴിവതും നേരത്തെ ഇത് ഉറപ്പാക്കുന്നതു തന്നെയാണു നല്ലത്.
ഗര്‍ഭം എത്രകാലം
പത്തും തികഞ്ഞ് പ്രസവിക്കുന്നു എന്നാണല്ലോ പൊതുവെ പറയാറുള്ളത്. പത്തു മാസം അഥവാ നാല്പത് ആഴ്ചയാണ് ഗര്‍ഭകാലം എന്നാണ് സങ്കല്പം. അവസാനമായി ആര്‍ത്തവം വന്ന ദിവസം മുതലാണ് ഗര്‍ഭകാലം കണക്കാക്കാറുള്ളത്. എന്നാല്‍ ഈ ആര്‍ത്തവം മുതല്‍ അണ്ഡാഗമനം വരെയുള്ള 14 ദിവസം ഗര്ഭദിനങ്ങളല്ല. അവസാന ആര്‍ത്തവം കഴിഞ്ഞ് 14-ആം ദിവസം പുറത്തു വരുന്ന അണ്ഡവും ബീജവും ചേരുമ്പോഴാണല്ലോ ഗര്‍ഭധാരണം നടക്കുക. അണ്ഡ ബീജസംയോഗം മുതല്‍ പ്രസവിക്കുന്നതു വരെയുള്ള കാലയളവ് ഏകദേശം 266-270 ദിവസമാണ്.
പ്രസവം എന്ന്
അണ്ഡവും ബീജവുമായി ചേരുന്നത് എന്നായിരിക്കും എന്നു കൃത്യമായി കണ്ടെത്താന്‍ അത്ര എളുപ്പമല്ല. അതുകൊണ്ട് അവസാന ആര്‍ത്തവത്തിന്റെ തുടക്ക ദിവസത്തെ അടിസ്ഥാനമാക്കിയാണ് പ്രസവത്തീയതി കണക്കാക്കുന്നത്. അവസാന ആര്‍ത്തവത്തിന്റെ തുടക്കദിവസം മുതല്‍ നാല്പത് ആഴ്ച പൂര്‍ത്തിയാകുന്ന ദിവസം എന്നുപറയാം. ഇങ്ങനെ കണക്കാക്കുന്ന ദിവസത്തെ പ്രതീക്ഷിത പ്രസവദിനം എന്നാണു പറയുന്നത്. അവസാന ആര്‍ത്തവം തുടങ്ങിയ ദിവസത്തോട് ഒന്‍പതു കലണ്ടര്‍ മാസവും ഏഴു ദിവസവും കൂട്ടിയാണ് പ്രതീക്ഷിത പ്രസവ ദിനം കണക്കാക്കുന്നത്.
അവസാന ആര്‍ത്തവം തുടങ്ങിയത് ആഗസ്ത് 15-നാണ് എന്നു കരുതുക. അതിനോട് ഒമ്പതു കലണ്ടര്‍ മാസം ചേര്‍ക്കുമ്പോള്‍ മെയ് 15 എന്നു കിട്ടും. ഇതിനോട് ഏഴു ദിവസം കൂടി കൂട്ടിയാല്‍ മെയ് 22 ആയി. പ്രതീക്ഷിത പ്രസവ ദിനം മെയ് 22 എന്നു കിട്ടും. അവസാന ആര്‍ത്തവത്തിന്റെ അടിസ്ഥാനത്തില്‍ ഇങ്ങനെ പ്രതീക്ഷിത പ്രസവദിനം കണക്കാക്കാവുന്നതാണ്.
തടിയും തൂക്കവും
ഗര്ഭധാരണത്തിനൊരുങ്ങുമ്പോള്ത്തന്നെ ഭാവിമാതാവിന്റെ ആരോഗ്യകാര്യങ്ങള്‍ ഉറപ്പാക്കേണ്ടതാണ്. ഉയരത്തിന് ആനുപാതികമായ തൂക്കം ഉണ്ടെന്നും വിളര്‍ച്ച പോലുള്ള പ്രശ്നങ്ങളൊന്നുമില്ല എന്നും ഉറപ്പു വരുത്തണം. പ്രസവത്തിനു മുമ്പ് പൊണ്ണത്തടിയുള്ള സ്ത്രീകള്‍ ഇപ്പോള്‍ നമ്മുടെ നാട്ടില്‍ അത്രയധികമില്ല. എന്നാല്‍ ഇത്തരക്കാരുടെ എണ്ണം കൂടി വരികയാണ്. മുമ്പ് ഗര്‍ഭിണികളില്‍ വിളര്ച്ചവ്യാപകമായിരുന്നു. ഇപ്പോള്‍ സ്ത്രീകളില്‍ വിളര്‍ച്ചയുടെ തോതില്‍ ഗണ്യമായ കുറവു കാണുന്നുണ്ട്.
ഗര്‍ഭകാലത്ത് ശരിയായ ഭക്ഷണവും വിശ്രമവും മതിയായ വ്യായാമവും വേണം. ഗര്‍ഭസ്ഥശിശുവിന്റെ വളര്‍ച്ചയ്ക്കനുസരിച്ച് അമ്മയുടെ തടിയും തൂക്കവും കൂടി വരും. ഗര്‍ഭകാലത്തു നടത്തുന്ന ഓരോ പരിശോധനയിലും ഗര്‍ഭിണിയുടെ തൂക്കം കൃത്യമായി രേഖപ്പെടുത്തി സൂക്ഷിക്കേണ്ടതാണ്. ഗര്‍ഭം പൂര്‍ത്തിയാവുമ്പോഴേക്ക് 10-12 കിലോ വരെ തൂക്കം കൂടേണ്ടതാണ്. ഇതില്‍ ആദ്യത്തെ മൂന്നു മാസം തൂക്കം കൂടുന്നത് അത്ര പ്രകടമായിരിക്കില്ല. ഈ കാലത്ത് ഗര്‍ഭസ്ഥശിശുവിന്റെ ശാരീരിക വളര്‍ച്ച സാവധാനത്തിലായിരിക്കും. അതുകൊണ്ടാണ് ഗര്‍ഭിണിക്ക് പ്രകടമായ തൂക്കക്കൂടുതല്‍ അനുഭവപ്പെടാത്തത്. മൂന്നാം മാസം മുതല്‍ ഓരോആഴ്ചയും ഗര്‍ഭിണിയുടെ ശരീര ഭാരം 200 മുതല്‍ 400 വരെ ഗ്രാം വീതം കൂടിക്കൊണ്ടിരിക്കും. ഗര്‍ഭകാലത്ത് 8-9 കിലോയെങ്കിലും തൂക്കം കൂടാത്ത ഗര്‍ഭിണികളുടെ കുഞ്ഞുങ്ങള്‍ക്ക് തൂക്കക്കുറവുണ്ടാകാന്‍ സാധ്യത കൂടുതലാണ്.
പരിശോധനകള്‍ എപ്പോള്‍
ഗര്ഭനിര്ണയത്തിനുളള പരിശോധന സ്വയം നടത്തിയാലും ആദ്യ മാസത്തില്‍ തന്നെ ഒരു ഗൈനക്കോളജിസ്റ്റിനെ കണ്ട് പരിശോധനകള്‍ നടത്തുന്നതാണു നല്ലത്. ഗര്‍ഭധാരണം ഉറപ്പാക്കിയല്ലോ, ഇനി പതുക്കെ മതി പരിശോധന എന്നു തീരുമാനിക്കുന്നത് ആരോഗ്യകരമല്ല. മറ്റു പ്രശ്നങ്ങള്‍ ഒന്നുമില്ലാത്തവര്‍ മാസത്തിലൊരിക്കല്‍ ഡോക്ടറെ കണ്ട് പരിശോധനകള്‍ നടത്തണം. ഏഴുമാസം വരെ ഇങ്ങനെ, മാസത്തിലൊരിക്കല്‍ ഡോക്ടറെ കാണണം. തുടര്‍ന്ന്, എട്ട് ഒമ്പത് മാസങ്ങളില്‍ രണ്ടാഴ്ചയിലൊരിക്കല്‍ ഡോക്ടറെ സന്ദര്‍ശിക്കണം. അവസാനമാസത്തില്‍ ആഴ്ചയിലൊരിക്കല്‍ ഡോക്ടറെ സന്ദര്‍ശിക്കേണ്ടതാണ്.
മറ്റെന്തെങ്കിലും പ്രശ്നങ്ങളുള്ളവര്‍ക്ക് ഈ ക്രമം മതിയാവില്ല. അവര്‍ പ്രശ്നത്തിന്റെ സ്വഭാവത്തിനനുസരിച്ച്് ഡോക്ടറുടെ നിര്‍ദേശപ്രകാരം കൂടുതല്‍ തവണ പരിശോധനകള്‍ നടത്തേണ്ടി വരും. ഗര്‍ഭധാരണത്തിനു മുമ്പു തന്നെ പ്രമേഹം, പ്രഷര്‍, അപസ്മാരം തുടങ്ങി എന്തെങ്കിലും പ്രശ്നങ്ങളുള്ളവര്‍ നേരത്തെ ഡോക്ടറെ കണ്ട് ഉപദേശം തേടിയ ശേഷം മാത്രം ഗര്ഭധാരണത്തിനൊരുങ്ങുന്നതാണു നല്ലത്.
വ്യായാമും വിശ്രമവും
ഗര്‍ഭകാലത്ത് വേണ്ടത്ര വിശ്രമവും വ്യായമവും ഉറപ്പാക്കേണ്ടതാണ്. ഏറ്റവും പ്രധാനം തികഞ്ഞ മനസ്സുഖത്തോടെ കഴിയുക എന്നതു തന്നെ. സ്ട്രെസ്സും ടെന്‍ഷനും കര്‍ശനമായി ഒഴിവാക്കേണ്ട വേളയാണ് ഗര്‍ഭകാലം. ഗര്ഭകാലമാണല്ലോ എന്നു കരുതി എല്ലാ ജോലികളില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കുന്നത് നല്ലതല്ല. വീട്ടിലെ അത്യാവശ്യം ജോലികളൊക്കെ ഗര്‍ഭിണിക്കു ചെയ്യാവുന്നതാണ്. ഡോക്ടറുടെ നിര്‍ദേശപ്രകാരം വ്യായാമങ്ങള്‍ ചെയ്യുന്നതും നല്ലത്. ഗര്‍ഭിണികള്‍ക്കായി ചിട്ടപ്പെടുത്തിയിട്ടുള്ള വ്യായാമക്രമങ്ങളുണ്ട്. വീട്ടു ജോലികളും മറ്റും ചെയ്യുന്നവര്‍ക്ക് പ്രത്യേക വ്യായാമം വേണ്ടിവരില്ല. വ്യായാമം ചെയ്യണം എന്നുള്ളവര്‍ ഡോക്ടറുടെ ഉപദേശം തേടുന്നത് നന്നായിരിക്കും.
ഗര്‍ഭകാലത്ത് വേണ്ടത്ര ഉറങ്ങാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ഗര്‍ഭത്തിന്റെ ആദ്യമാസങ്ങളില്‍ എട്ടുമണിക്കൂര്‍ ഉറങ്ങണം. അഞ്ചാറു മാസമാകുന്നതോടെ ഉറക്കും അല്പം വര്‍ധിപ്പിക്കണം. ആറു മാസം പിന്നിട്ടാല്‍ രാത്രിയിലെ എട്ടു മണിക്കൂര്‍ ഉറക്കത്തിനു പുറമേ പകല്‍ രണ്ടു മണിക്കൂര്‍ ഉറങ്ങുകയോ തികഞ്ഞ വിശ്രമം എടുക്കുകയോ വേണം.
ഭക്ഷണം ചിട്ടയോടെ
ഗര്‍ഭംധരിക്കാന്‍ തീരുമാനിക്കുമ്പോള്‍ മുതല്‍ ഭക്ഷണകാര്യത്തില്‍ ശ്രദ്ധയും ചിട്ടയും പിലര്ത്തേണ്ടതാണ്. പാല്, പഴവര്‍ഗങ്ങള്‍, പച്ചക്കറികള്‍, പയറുവര്‍ഗങ്ങള്‍, മത്സ്യം തുടങ്ങിയവയൊക്കെ ധാരാളം കഴിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. ഗര്‍ഭിണികള്‍ മറ്റുള്ളവരെക്കാള്‍ 300 കിലോ കലോറി അധിക ഊര്‍ജത്തിനു വേണ്ട ഭക്ഷണ പാനീയങ്ങള്‍ നിത്യവും കഴിക്കണമെന്നാണ് നിര്‍ദേശിക്കാറുള്ളത്. കൃത്രിമ ഭക്ഷണങ്ങളും ഹീനഭക്ഷണങ്ങളും പമാവധി ഒഴിവാക്കുന്നതാണു നല്ലത്. നല്ല പാല് നിത്യവും കഴിക്കേണ്ടതാണ്. വായ്ക്ക് രുചിയില്ല, കഴിക്കാന്‍ തോന്നുന്നില്ല എന്നൊക്കെ പറഞ്ഞ് പല ഗര്‍ഭിണികളും ഭക്ഷണങ്ങള്‍ ഒഴിവാക്കാറുണ്ട്. ഇത് അപകടകരമായ പ്രവണതയാണ്. സ്വന്തം ആരോഗ്യത്തിനു വേണ്ടി മാത്രമല്ല ജനിക്കാന്‍ പോകുന്ന ഓമനക്കുഞ്ഞിനു വേണ്ടിക്കൂടിയാണ് ഭക്ഷിക്കുന്നത് എന്ന ധാരണയോടെ മികച്ച ഭക്ഷണം വേണ്ടത്ര കഴിക്കാന്‍ ഗര്‍ഭിണികള്‍ ശ്രദ്ധിക്കണം.
ഗര്‍ഭകാല പരിചരണം
ആധുനിക വൈദ്യശാസ്ത്രം ഗര്‍ഭകാലത്തെ മൂന്ന് ഘട്ടങ്ങളായാണ് തിരിക്കുന്നത്. മൂന്നു മാസം വീതമുള്ള മൂന്ന് ത്രൈമാസ ഘട്ടങ്ങള്‍. എന്നാല്‍ ശാസ്ത്രം പുരോഗമിച്ചതോടെ ഗര്‍ഭസ്ഥശിശുവിന്റെ വളര്‍ച്ച, ഗര്‍ഭിണിക്കുവേണ്ട പരിചരണം എന്നിവയെയൊക്കെ ആഴ്ചക്കണക്കില്‍ കൂടുതല്‍ വിശദമായി പറയാമെന്നായി. എന്നാല്‍ സാധാരണയായി മിക്കവരും ഗര്‍ഭത്തെക്കുറിച്ചു പറയാറുള്ളത് മാസക്കണക്കിലാണ്. മൂന്നു മാസം പിന്നിട്ടാല്‍ ആദ്യഘട്ടമായി എന്നും അഞ്ചാം മാസത്തോടെ വയറ് വലുതായി ഗര്‍ഭം പ്രത്യക്ഷമായിത്തുടങ്ങുമെന്നും ഏഴുമാസമാകുമ്പോഴേക്ക് കുഞ്ഞിന്റെ ചലനങ്ങള്‍ പുറമേനിന്ന് അറിയായറാകുമെന്നുമൊക്കെയുള്ള നാട്ടുധാരണകള് ഇങ്ങനെ മാസക്കണക്കിലുള്ളതാണല്ലോ.
വ്യാഴാഴ്ച, ഫെബ്രുവരി 26, 2009
കഥ രമണനെങ്കില് സദാനന്ദന് കെടാത്ത ആവേശം
(കടപ്പാട്: മാതൃഭൂമി)
കാനനച്ഛായയിലാടുമേയ്ക്കാനായി രമണന്റെ കൂടെപ്പോകാന്‍ വെമ്പുന്ന ചന്ദ്രികയുടെ പ്രണയം ഈണത്തില്‍ പാടിയ ശേഷം കെടാമംഗലം ഒന്നു നിര്‍ത്തും. ഹാര്‍മോണിയത്തിലൂടെ പ്രണയത്തിന്റെ ഒരു തൊട്ടുതലോടല്‍ കടന്നുപോകും. സില്‍ക്ക് ജുബയുടെ കൈ ഒന്ന് മേലോട്ടുവലിച്ച് അദ്ദേഹം തുടരും.
നിന്നെയൊരിക്കല്‍ ഞാന്‍
കൊണ്ടുപോകാം
ഇന്നുവേണ്ടിന്നുവേണ്ടോമലാളേ....
രമണന്റെ കഥകേട്ട് സദസ്സ് എല്ലാം മറന്നിരിക്കും. 'രമണനാ'യിരുന്നു കെടാമംഗലത്തിന്റെ മാസ്റ്റര്‍പീസ്. 3602 വേദികളില്‍ ഈ രംഗങ്ങള്‍ പാടിയും പറഞ്ഞും കെടാമംഗലം ജൈത്രയാത്ര നടത്തിയത് ആസ്വാദകരുടെ ആവേശം അലകടലാക്കിയാണ്. ഹാര്‍മോണിയവും ക്ലാരിനറ്റും തബലയും തീര്‍ത്ത പശ്ചാത്തലസംഗീതത്തിന്റെ ശ്രുതിമാധുര്യത്തില്‍ സദസ്സിന്റെ നിശ്ശബ്ദതയും കീറിമുറിച്ച് കെടാമംഗലം വേദിയില്‍ ജ്വലിച്ചുകയറുകയായിരുന്നു പതിവ്.
60 വര്‍ഷം മുമ്പാണ് അദ്ദേഹം ചങ്ങമ്പുഴയുടെ 'രമണന്' എന്ന ആരണ്യകാവ്യം അവതരിപ്പിച്ചു തുടങ്ങിയത്. അസുഖബാധിതനാകുന്ന 2007വരെ അദ്ദേഹത്തിന്റെ സൂപ്പര്‍ഹിറ്റും ഇതായിരുന്നു. 1937ല്‍ ചങ്ങമ്പുഴ രചിച്ച കാവ്യപുസ്തകത്തിന്റെ വിറ്റുവരവ് വര്‍ദ്ധിച്ചത് കഥാപ്രസംഗവേദിയില്‍ ഇത് അവതരിപ്പിച്ചതോടെയാണെന്ന് കെടാമംഗലം പറയുമായിരുന്നു. രമണന് കേട്ടുമതിവരാത്തവര് കെടാമംഗലത്തിന്റെ വിവിധ വേദികളില്‍ എത്തിയിരുന്നതും കൗതുകമായിരുന്നു. അദ്ദേഹത്തിന്റെ സ്വതസിദ്ധമായ പാട്ടും പറച്ചിലും അംഗവിക്ഷേപങ്ങളും പ്രണയച്ചുവയുള്ള വര്‍ത്തമാനങ്ങളും ഹാസ്യാത്മകതകയും ഒക്കെ കേരളത്തിലാകമാനം ഒരുകാലഘട്ടത്തില്‍ വന്‍ ആരാധനാവൃന്ദത്തെ സൃഷ്ടിച്ചിരുന്നു. പ്രണയത്തിന്റെ ഭാവസ്പര്‍ശങ്ങള്‍ രമണനിലൂടെ വരച്ചു കാട്ടിയതോടൊപ്പം അവഗണിക്കപ്പെട്ടവരുടെ രോഷപ്രകടനവും ഇതിലൂടെ ജനമനസ്സുകളിലെത്തിച്ചു. സാമൂഹികവ്യവസ്ഥയിലെ അസമത്വങ്ങള്ക്കുനേരെയും അദ്ദേഹം വിരല്‍ചൂണ്ടി.
കഥാപ്രസംഗവേദിയില്‍ നിത്യഹരിതനായകനായിരുന്ന കെടാമംഗലം, കാല്‍നൂറ്റാണ്ടോളം മലയാളചലച്ചിത്ര രംഗത്തിന്റെ വിവിധ മേഖലകളില്‍ സജീവ സാന്നിധ്യമായിരുന്നു.
മലയാള സിനിമയിലെ നിത്യഹരിതനായകന് പ്രേംനസീറിനോടൊപ്പം 'മരുമകളി'ല്‍ അഭിനയിച്ച കെടാമംഗലം, മധു നായകനായിരുന്ന 'ഹൃദയം ഒരു ക്ഷേത്രം' വരെ നാല്പത് ചിത്രങ്ങളില്‍ വേഷമിട്ടു. ഒട്ടേറെ സിനിമകള്‍ക്ക് തിരക്കഥയും സംഭാഷണവുമെഴുതി. ഏതാണ്ട് നൂറോളം സിനിമാഗാനങ്ങളുടെ രചയിതാവുകൂടിയാണ് സദാനന്ദന്.
'മരുമകള്‍' പ്രേംനസീറിന്റെയും സദാനന്ദന്റെയും ആദ്യ ചിത്രമായിരുന്നു. ചിത്രത്തില്‍ നസീര്‍ നായകനും കെടാമംഗലം വില്ലനുമായിരുന്നു. പോള്‍ കല്ലുങ്കലായിരുന്നു ചിത്രത്തിന്റെ നിര്‍മാതാവ്. ഇതിലെ ചില ഹാസ്യരംഗങ്ങള്‍ എഴുതിയതും സദാനന്ദനായിരുന്നു. 'തസ്കരവീരനാ’യിരുന്നു രണ്ടാമത്തെ ചിത്രം. പക്ഷിരാജാ പ്രൊഡക്ഷന്‍സിന്റെ 'മലൈകള്ളന്' എന്ന തമിഴ് ചിത്രം കെടാമംഗലം മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തുകയായിരുന്നു. രാഗിണി ആദ്യമായി നായികയായി വേഷമിട്ടത് ഇതിലാണ്. ആദ്യം ചിത്രത്തിലെ നായകവേഷമാണ് പക്ഷിരാജ സ്റ്റുഡിയോ ഉടമ ശ്രീരാമലു കെടാമംഗലത്തിന് വാഗ്ദാനംചെയ്തിരുന്നത്. പിന്നീട് സത്യനെ നായകനാക്കി. നായികയുടെ അച്ഛന്റെ വേഷത്തിലാണ് കെടാമംഗലം രംഗത്തെത്തിയത്. 'ദേവലോക'ത്തില്‍ നസീര്‍ നായകനും കെടാമംഗലം ഉപനായകനുമായിരുന്നു.
'ഗുരുവായൂരപ്പന്' എന്ന പേരില്‍ ഇറങ്ങിയ രണ്ട് സിനിമകളിലും കെടാമംഗലം അഭിനയിച്ചിട്ടുണ്ട്. ആദ്യം ഇറങ്ങിയ ചിത്രം കെടാമംഗലം തിരക്കഥയെഴുതിയതാണ്. മെരിലാന്റ് നിര്‍മ്മിച്ച 'ഗുരുവായൂരപ്പനി'ല്‍ കെടാമംഗലം കഥപറയുന്ന രീതിയിലാണ് സിനിമ.
'അംബ അംബിക അംബാലിക'യില്‍ വില്ലടിച്ചാന്‍ പാട്ടുകാരന്റെ വേഷമാണ് സദാനന്ദന്േറത്. 'ഒരു ഞെട്ടില്‍ മൂന്ന് പൂക്കള്‍' എന്ന സിനിമയില്‍ കെടാമംഗലം നായകനായി വേഷമിട്ടെങ്കിലും റിലീസായില്ല. സ്വാമി അയ്യപ്പന്, അരപ്പവന്‍ തുടങ്ങിയ സിനിമകളും പ്രധാനമാണ്.
12 തിരക്കഥകള്‍ എഴുതി. മധു ഡബിള്‍ റോളില്‍ അഭിനയിച്ച വിപ്ലവകാരി, പ്രതികാരം എന്നിവ ഇതില്‍പ്പെടും. 'അരപ്പവന്‍' എന്ന സിനിമ നഷ്ടത്തിലായെങ്കിലും രാമന് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച സത്യന് ജനഹൃദയങ്ങളില്‍ ഇടംനേടി.അരപ്പവനിലൂടെ സാധാരണക്കാരുടെ കഥ സിനിമയിലെത്തിക്കാന്‍ തനിക്ക് കഴിഞ്ഞതായി കെടാമംഗലം പറയുമായിരുന്നു. ചിത്രത്തിന്റെ ഔട്ട്ഡോര്‍ ജോലികള്‍ ജന്മനാടായ കെടാമംഗലത്തുതന്നെയായിരുന്നു.
തമിഴിലും കെടാമംഗലത്തിന്റെ ഒരു സൂപ്പര്ഹിറ്റുണ്ട്. തീയറ്ററുകളില്‍ ബോക്സ്ഓഫീസ് വിജയം നേടി തുടര്‍ച്ചയായി 150 ദിവസം ഓടിയ 'കൈരാശി', കെടാമംഗലം എഴുതിയതാണ്. തമിഴില്‍ ജമിനി ഗണേശനും ബി. സരോജാദേവിയുമായിരുന്നു നായികാനായകന്മാര്. ഹിന്ദിയില്‍ ഇത് 'ജൂല' എന്ന പേരിലിറക്കിയപ്പോള് സുനില്‍ ദത്തും വൈജയന്തിമാലയും പ്രാണുമൊക്കെ അഭിനയിച്ചു.
കെടാമംഗലം ഗാനരചന നടത്തിയിട്ടുള്ള ചിത്രങ്ങളില്‍ കൂടുതലും പാടിയിട്ടുള്ളത് പി.ബി. ശ്രീനിവാസനാണ്. യേശുദാസ്, പി. ലീല, എസ്. ജാനകി എന്നിവരും കെടാമംഗലത്തിന്റെ ഗാനങ്ങള്‍ പാടിയിട്ടുണ്ട്. അരപ്പവനിലെ 'വാടിക്കരിയുന്ന പൂവേ നിന്റെ വാസന തീരുകയല്ലേ' എന്ന ഗാനം അക്കാലത്ത് മലയാളികളുടെ ചുണ്ടുകളില്‍ നിറഞ്ഞുനിന്നിരുന്നു.
ചലച്ചിത്രരംഗത്തുനിന്ന് കെടാമംഗലം സ്വയം പിന്മാറുകയായിരുന്നു. കഥപറച്ചിലിനോടായിരുന്നു അന്നും എന്നും സദാനന്ദന് കമ്പം. അഭിനയിച്ചാലും പണം കിട്ടാന്‍ പിറകെ നടക്കണം എന്ന് അദ്ദേഹം ഒരഭിമുഖത്തില്‍ പറഞ്ഞിരുന്നു. കഥാപ്രസംഗത്തിന് തീയതി കൊടുത്താല്‍ കൃത്യമായി എത്തിച്ചേരണമെന്ന് വന്നപ്പോള്‍ രണ്ടും ഒന്നിച്ചുകൊണ്ടുപോകാന്‍ കെടാമംഗലത്തിന് കഴിയാതെവന്നു.
കെ.പി.എ.സി. കേരളത്തിലെ നാടകരംഗത്ത് സജീവമാകുംമുമ്പേ കെടാമംഗലം കൃഷ്ണാനന്ദ സംഗീതസഭ എന്ന നാടക ട്രൂപ്പ് ഉണ്ടാക്കിയിരുന്നു. 'സന്ദേശം' ആയിരുന്നു ആദ്യം നാടകം. ഗുരു ഗോപിനാഥിന്റെ കീഴില്‍ നൃത്തം അഭ്യസിച്ച സദാനന്ദന്, അതിനുശേഷമാണ് നാടകത്തിലിറങ്ങിയത്. സ്വദേശം, സമാഗമം, സ്വര്‍ഗ്ഗരാജ്യം മുതലായ നാടകങ്ങള്‍ ഒട്ടേറെ വേദി പിന്നിട്ടതാണ്. ആലപ്പുഴ മേദിനിയും കെടാമംഗലവും ചേര്‍ന്നാണ് അവതരണഗാനം ആലപിച്ചിരുന്നത്.
കഥാപ്രസംഗത്തോടൊപ്പം നാടകവും സിനിമയുമായി ബന്ധപ്പെട്ടുനിന്നപ്പോള് ആ രംഗത്തെ ഒട്ടേറെപ്പേരുമായി സൗഹൃദം പുലര്‍ത്താനും ഈ വലിയ കലാകാരന് കഴിഞ്ഞിട്ടുണ്ട്. സത്യന്, നസീര്‍, സെബാസ്റ്റ്യന്‍ ജോസഫ്, സെബാസ്റ്റ്യന്‍ കുഞ്ഞുകുഞ്ഞുഭാഗവതര്‍, വൈക്കം മണി, അക്ബര്‍ ശങ്കരപിള്ള, തിക്കുറിശ്ശരി, ജി.കെ.പിള്ള, കൊട്ടാരക്കര ശ്രീധരന് നായര്‍,.... അഭിനയലോകത്തെ അതികായന്മാരുമായി അടുത്ത ബന്ധം കെടാമംഗലത്തിനുണ്ടായിരുന്നു.
സിനിമയുടെ തിരക്കിനിടയില്‍ മദ്രാസില്വച്ചായി സദാനന്ദന്റെ വിവാഹം. സിനിമാനടി ശാന്തിയുടെ സഹോദരി പൊന്നമ്മയാണ് ഭാര്യ. ഏറ്റുമാനൂര്‍ സ്വദേശിയായ ഇവരുടെ ആലോചന കൊണ്ടുവന്നത് എസ്.പി. പിള്ളയായിരുന്നു. കല്യാണത്തിന് സത്യനും നസീറുമൊക്കെ പങ്കെടുത്തിരുന്നു.
1944 ജനവരി 18ന് 19-മത്തെ വയസ്സില്‍ പൊന്നുരുന്നിയില്‍ ചങ്ങമ്പുഴയുടെ 'വാഴക്കുല' എന്ന കഥ അവതരിപ്പിച്ച് കഥാപ്രസംഗരംഗത്ത് കാലൂന്നിയ കെടാമംഗലം 2007 മെയ് 7ന് വൈപ്പിന്കരയിലെ അണിയില്‍ ക്ഷേത്രത്തിലാണ് അവസാനമായി 'വ്യാസന്റെ ചിരി' എന്ന കഥ പറഞ്ഞത്. രോഗബാധിതനായ ശേഷം 2008 ഫിബ്രവരിയില്‍ പറവൂര്‍ അംബേദ്ക്കര്‍ പാര്‍ക്കില്‍ ക്ഷണിക്കപ്പെട്ട സദസ്സിനു മുന്നില്‍ 25 മിനിറ്റോളം കഥാപ്രസംഗം അവതരിപ്പിക്കുകയുമുണ്ടായി. കാഥികനായിരുന്നപ്പോള്ത്തന്നെ നാല്പതിലേറെ സിനിമകളിലും ഒട്ടേറെ നാടകങ്ങളിലും അഭിനയിച്ചിട്ടുണ്ട്.
'മരുമകള്‍' എന്ന സിനിമയില്‍ പ്രേംനസീറിനോടൊപ്പം അഭിനയിച്ചായിരുന്നു തുടക്കം. കെടാമംഗലം കഥയും സംഭാഷണവും എഴുതിയ ജമിനി ഗണേശന് അഭിനയിച്ച 'കൈരാശി' എന്ന സിനിമ തമിഴ്നാട്ടില്‍ 150 ദിവസം തുടര്‍ച്ചയായി ഓടിയ സൂപ്പര്‍ ഹിറ്റായിരുന്നു. സുനില്‍ദത്തും വൈജയന്തിമാലയും അഭിനയിച്ച് ഹിന്ദിയില്‍ 'ജുല' എന്ന പേരിലും ഇതിന്റെ പതിപ്പ് ഇറങ്ങിയിരുന്നു.
വടക്കന്‍ പറവൂരിനടുത്ത് കെടാമംഗലത്ത് മനയത്ത് അയ്യപ്പന്റെയും പാര്‍വ്വതിയുടെയും മകനായി 1923ല്‍ ഉത്രട്ടാതി നക്ഷത്രത്തിലാണ് ജനനം. നന്ത്യാട്ടുകുന്നം എസ്എന്‍വി സംസ്കൃത സ്കൂളില്‍ ഡോ. പി.ആര്. ശാസ്ത്രിയുടെ ശിക്ഷണത്തില്‍ സംസ്കൃതശാസ്ത്രപഠനം നടത്തി. ആജീവനാന്തം കമ്മ്യൂണിസ്റ്റ് സഹയാത്രികനായിരുന്നു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍ന്നപ്പോള്‍ കെടാമംഗലം സിപിഐയില്‍ നിന്നു.
കേരള സംഗീതനാടക അക്കാദമി ഫെല്ലോഷിപ്പ്, കൊച്ചി ദേവസ്വം ബോര്‍ഡിന്റെ 'കലാരത്നനം', സാഹിത്യ ദീപികയുടെ 'കലാതിലകം', കലാപ്രവീണ്‍, കുവൈറ്റ് മലയാളി അസോസിയേഷന്റെ 'കല', കെ.എസ്. ഉണ്ണിത്താന് സ്മാരക അവാര്‍ഡ്, കേസരി അവാര്‍ഡ്, ബോധിനി അവാര്‍ഡ്, കാഥികരത്നനം പുരസ്കാരം, കാമ്പിശ്ശേരി പുരസ്കാരം തുടങ്ങി 250 ഓളം കീര്‍ത്തിമുദ്രകളും പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്.
ഗുരുവായൂര്‍ ദേവസ്വംകമ്മിറ്റി അംഗം, പുരോഗമന കഥാപ്രസംഗ കലാസംഘടന സംസ്ഥാന പ്രസിഡന്റ്, കഥാപ്രസംഗ അക്കാദമി ചെയര്മാന്, യുവകലാസാഹിതി സംസ്ഥാന രക്ഷാധികാരി, കേരള സര്‍വ്വകലാശാലാ (കഥാപ്രസംഗം പാര്‍ട്ട്ടൈം കോഴ്സ്) വിസിറ്റിംഗ് പ്രൊഫസര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
കാനനച്ഛായയിലാടുമേയ്ക്കാനായി രമണന്റെ കൂടെപ്പോകാന്‍ വെമ്പുന്ന ചന്ദ്രികയുടെ പ്രണയം ഈണത്തില്‍ പാടിയ ശേഷം കെടാമംഗലം ഒന്നു നിര്‍ത്തും. ഹാര്‍മോണിയത്തിലൂടെ പ്രണയത്തിന്റെ ഒരു തൊട്ടുതലോടല്‍ കടന്നുപോകും. സില്‍ക്ക് ജുബയുടെ കൈ ഒന്ന് മേലോട്ടുവലിച്ച് അദ്ദേഹം തുടരും.
നിന്നെയൊരിക്കല്‍ ഞാന്‍
കൊണ്ടുപോകാം
ഇന്നുവേണ്ടിന്നുവേണ്ടോമലാളേ....
രമണന്റെ കഥകേട്ട് സദസ്സ് എല്ലാം മറന്നിരിക്കും. 'രമണനാ'യിരുന്നു കെടാമംഗലത്തിന്റെ മാസ്റ്റര്‍പീസ്. 3602 വേദികളില്‍ ഈ രംഗങ്ങള്‍ പാടിയും പറഞ്ഞും കെടാമംഗലം ജൈത്രയാത്ര നടത്തിയത് ആസ്വാദകരുടെ ആവേശം അലകടലാക്കിയാണ്. ഹാര്‍മോണിയവും ക്ലാരിനറ്റും തബലയും തീര്‍ത്ത പശ്ചാത്തലസംഗീതത്തിന്റെ ശ്രുതിമാധുര്യത്തില്‍ സദസ്സിന്റെ നിശ്ശബ്ദതയും കീറിമുറിച്ച് കെടാമംഗലം വേദിയില്‍ ജ്വലിച്ചുകയറുകയായിരുന്നു പതിവ്.
60 വര്‍ഷം മുമ്പാണ് അദ്ദേഹം ചങ്ങമ്പുഴയുടെ 'രമണന്' എന്ന ആരണ്യകാവ്യം അവതരിപ്പിച്ചു തുടങ്ങിയത്. അസുഖബാധിതനാകുന്ന 2007വരെ അദ്ദേഹത്തിന്റെ സൂപ്പര്‍ഹിറ്റും ഇതായിരുന്നു. 1937ല്‍ ചങ്ങമ്പുഴ രചിച്ച കാവ്യപുസ്തകത്തിന്റെ വിറ്റുവരവ് വര്‍ദ്ധിച്ചത് കഥാപ്രസംഗവേദിയില്‍ ഇത് അവതരിപ്പിച്ചതോടെയാണെന്ന് കെടാമംഗലം പറയുമായിരുന്നു. രമണന് കേട്ടുമതിവരാത്തവര് കെടാമംഗലത്തിന്റെ വിവിധ വേദികളില്‍ എത്തിയിരുന്നതും കൗതുകമായിരുന്നു. അദ്ദേഹത്തിന്റെ സ്വതസിദ്ധമായ പാട്ടും പറച്ചിലും അംഗവിക്ഷേപങ്ങളും പ്രണയച്ചുവയുള്ള വര്‍ത്തമാനങ്ങളും ഹാസ്യാത്മകതകയും ഒക്കെ കേരളത്തിലാകമാനം ഒരുകാലഘട്ടത്തില്‍ വന്‍ ആരാധനാവൃന്ദത്തെ സൃഷ്ടിച്ചിരുന്നു. പ്രണയത്തിന്റെ ഭാവസ്പര്‍ശങ്ങള്‍ രമണനിലൂടെ വരച്ചു കാട്ടിയതോടൊപ്പം അവഗണിക്കപ്പെട്ടവരുടെ രോഷപ്രകടനവും ഇതിലൂടെ ജനമനസ്സുകളിലെത്തിച്ചു. സാമൂഹികവ്യവസ്ഥയിലെ അസമത്വങ്ങള്ക്കുനേരെയും അദ്ദേഹം വിരല്‍ചൂണ്ടി.
കഥാപ്രസംഗവേദിയില്‍ നിത്യഹരിതനായകനായിരുന്ന കെടാമംഗലം, കാല്‍നൂറ്റാണ്ടോളം മലയാളചലച്ചിത്ര രംഗത്തിന്റെ വിവിധ മേഖലകളില്‍ സജീവ സാന്നിധ്യമായിരുന്നു.
മലയാള സിനിമയിലെ നിത്യഹരിതനായകന് പ്രേംനസീറിനോടൊപ്പം 'മരുമകളി'ല്‍ അഭിനയിച്ച കെടാമംഗലം, മധു നായകനായിരുന്ന 'ഹൃദയം ഒരു ക്ഷേത്രം' വരെ നാല്പത് ചിത്രങ്ങളില്‍ വേഷമിട്ടു. ഒട്ടേറെ സിനിമകള്‍ക്ക് തിരക്കഥയും സംഭാഷണവുമെഴുതി. ഏതാണ്ട് നൂറോളം സിനിമാഗാനങ്ങളുടെ രചയിതാവുകൂടിയാണ് സദാനന്ദന്.
'മരുമകള്‍' പ്രേംനസീറിന്റെയും സദാനന്ദന്റെയും ആദ്യ ചിത്രമായിരുന്നു. ചിത്രത്തില്‍ നസീര്‍ നായകനും കെടാമംഗലം വില്ലനുമായിരുന്നു. പോള്‍ കല്ലുങ്കലായിരുന്നു ചിത്രത്തിന്റെ നിര്‍മാതാവ്. ഇതിലെ ചില ഹാസ്യരംഗങ്ങള്‍ എഴുതിയതും സദാനന്ദനായിരുന്നു. 'തസ്കരവീരനാ’യിരുന്നു രണ്ടാമത്തെ ചിത്രം. പക്ഷിരാജാ പ്രൊഡക്ഷന്‍സിന്റെ 'മലൈകള്ളന്' എന്ന തമിഴ് ചിത്രം കെടാമംഗലം മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തുകയായിരുന്നു. രാഗിണി ആദ്യമായി നായികയായി വേഷമിട്ടത് ഇതിലാണ്. ആദ്യം ചിത്രത്തിലെ നായകവേഷമാണ് പക്ഷിരാജ സ്റ്റുഡിയോ ഉടമ ശ്രീരാമലു കെടാമംഗലത്തിന് വാഗ്ദാനംചെയ്തിരുന്നത്. പിന്നീട് സത്യനെ നായകനാക്കി. നായികയുടെ അച്ഛന്റെ വേഷത്തിലാണ് കെടാമംഗലം രംഗത്തെത്തിയത്. 'ദേവലോക'ത്തില്‍ നസീര്‍ നായകനും കെടാമംഗലം ഉപനായകനുമായിരുന്നു.
'ഗുരുവായൂരപ്പന്' എന്ന പേരില്‍ ഇറങ്ങിയ രണ്ട് സിനിമകളിലും കെടാമംഗലം അഭിനയിച്ചിട്ടുണ്ട്. ആദ്യം ഇറങ്ങിയ ചിത്രം കെടാമംഗലം തിരക്കഥയെഴുതിയതാണ്. മെരിലാന്റ് നിര്‍മ്മിച്ച 'ഗുരുവായൂരപ്പനി'ല്‍ കെടാമംഗലം കഥപറയുന്ന രീതിയിലാണ് സിനിമ.
'അംബ അംബിക അംബാലിക'യില്‍ വില്ലടിച്ചാന്‍ പാട്ടുകാരന്റെ വേഷമാണ് സദാനന്ദന്േറത്. 'ഒരു ഞെട്ടില്‍ മൂന്ന് പൂക്കള്‍' എന്ന സിനിമയില്‍ കെടാമംഗലം നായകനായി വേഷമിട്ടെങ്കിലും റിലീസായില്ല. സ്വാമി അയ്യപ്പന്, അരപ്പവന്‍ തുടങ്ങിയ സിനിമകളും പ്രധാനമാണ്.
12 തിരക്കഥകള്‍ എഴുതി. മധു ഡബിള്‍ റോളില്‍ അഭിനയിച്ച വിപ്ലവകാരി, പ്രതികാരം എന്നിവ ഇതില്‍പ്പെടും. 'അരപ്പവന്‍' എന്ന സിനിമ നഷ്ടത്തിലായെങ്കിലും രാമന് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച സത്യന് ജനഹൃദയങ്ങളില്‍ ഇടംനേടി.അരപ്പവനിലൂടെ സാധാരണക്കാരുടെ കഥ സിനിമയിലെത്തിക്കാന്‍ തനിക്ക് കഴിഞ്ഞതായി കെടാമംഗലം പറയുമായിരുന്നു. ചിത്രത്തിന്റെ ഔട്ട്ഡോര്‍ ജോലികള്‍ ജന്മനാടായ കെടാമംഗലത്തുതന്നെയായിരുന്നു.
തമിഴിലും കെടാമംഗലത്തിന്റെ ഒരു സൂപ്പര്ഹിറ്റുണ്ട്. തീയറ്ററുകളില്‍ ബോക്സ്ഓഫീസ് വിജയം നേടി തുടര്‍ച്ചയായി 150 ദിവസം ഓടിയ 'കൈരാശി', കെടാമംഗലം എഴുതിയതാണ്. തമിഴില്‍ ജമിനി ഗണേശനും ബി. സരോജാദേവിയുമായിരുന്നു നായികാനായകന്മാര്. ഹിന്ദിയില്‍ ഇത് 'ജൂല' എന്ന പേരിലിറക്കിയപ്പോള് സുനില്‍ ദത്തും വൈജയന്തിമാലയും പ്രാണുമൊക്കെ അഭിനയിച്ചു.
കെടാമംഗലം ഗാനരചന നടത്തിയിട്ടുള്ള ചിത്രങ്ങളില്‍ കൂടുതലും പാടിയിട്ടുള്ളത് പി.ബി. ശ്രീനിവാസനാണ്. യേശുദാസ്, പി. ലീല, എസ്. ജാനകി എന്നിവരും കെടാമംഗലത്തിന്റെ ഗാനങ്ങള്‍ പാടിയിട്ടുണ്ട്. അരപ്പവനിലെ 'വാടിക്കരിയുന്ന പൂവേ നിന്റെ വാസന തീരുകയല്ലേ' എന്ന ഗാനം അക്കാലത്ത് മലയാളികളുടെ ചുണ്ടുകളില്‍ നിറഞ്ഞുനിന്നിരുന്നു.
ചലച്ചിത്രരംഗത്തുനിന്ന് കെടാമംഗലം സ്വയം പിന്മാറുകയായിരുന്നു. കഥപറച്ചിലിനോടായിരുന്നു അന്നും എന്നും സദാനന്ദന് കമ്പം. അഭിനയിച്ചാലും പണം കിട്ടാന്‍ പിറകെ നടക്കണം എന്ന് അദ്ദേഹം ഒരഭിമുഖത്തില്‍ പറഞ്ഞിരുന്നു. കഥാപ്രസംഗത്തിന് തീയതി കൊടുത്താല്‍ കൃത്യമായി എത്തിച്ചേരണമെന്ന് വന്നപ്പോള്‍ രണ്ടും ഒന്നിച്ചുകൊണ്ടുപോകാന്‍ കെടാമംഗലത്തിന് കഴിയാതെവന്നു.
കെ.പി.എ.സി. കേരളത്തിലെ നാടകരംഗത്ത് സജീവമാകുംമുമ്പേ കെടാമംഗലം കൃഷ്ണാനന്ദ സംഗീതസഭ എന്ന നാടക ട്രൂപ്പ് ഉണ്ടാക്കിയിരുന്നു. 'സന്ദേശം' ആയിരുന്നു ആദ്യം നാടകം. ഗുരു ഗോപിനാഥിന്റെ കീഴില്‍ നൃത്തം അഭ്യസിച്ച സദാനന്ദന്, അതിനുശേഷമാണ് നാടകത്തിലിറങ്ങിയത്. സ്വദേശം, സമാഗമം, സ്വര്‍ഗ്ഗരാജ്യം മുതലായ നാടകങ്ങള്‍ ഒട്ടേറെ വേദി പിന്നിട്ടതാണ്. ആലപ്പുഴ മേദിനിയും കെടാമംഗലവും ചേര്‍ന്നാണ് അവതരണഗാനം ആലപിച്ചിരുന്നത്.
കഥാപ്രസംഗത്തോടൊപ്പം നാടകവും സിനിമയുമായി ബന്ധപ്പെട്ടുനിന്നപ്പോള് ആ രംഗത്തെ ഒട്ടേറെപ്പേരുമായി സൗഹൃദം പുലര്‍ത്താനും ഈ വലിയ കലാകാരന് കഴിഞ്ഞിട്ടുണ്ട്. സത്യന്, നസീര്‍, സെബാസ്റ്റ്യന്‍ ജോസഫ്, സെബാസ്റ്റ്യന്‍ കുഞ്ഞുകുഞ്ഞുഭാഗവതര്‍, വൈക്കം മണി, അക്ബര്‍ ശങ്കരപിള്ള, തിക്കുറിശ്ശരി, ജി.കെ.പിള്ള, കൊട്ടാരക്കര ശ്രീധരന് നായര്‍,.... അഭിനയലോകത്തെ അതികായന്മാരുമായി അടുത്ത ബന്ധം കെടാമംഗലത്തിനുണ്ടായിരുന്നു.
സിനിമയുടെ തിരക്കിനിടയില്‍ മദ്രാസില്വച്ചായി സദാനന്ദന്റെ വിവാഹം. സിനിമാനടി ശാന്തിയുടെ സഹോദരി പൊന്നമ്മയാണ് ഭാര്യ. ഏറ്റുമാനൂര്‍ സ്വദേശിയായ ഇവരുടെ ആലോചന കൊണ്ടുവന്നത് എസ്.പി. പിള്ളയായിരുന്നു. കല്യാണത്തിന് സത്യനും നസീറുമൊക്കെ പങ്കെടുത്തിരുന്നു.
1944 ജനവരി 18ന് 19-മത്തെ വയസ്സില്‍ പൊന്നുരുന്നിയില്‍ ചങ്ങമ്പുഴയുടെ 'വാഴക്കുല' എന്ന കഥ അവതരിപ്പിച്ച് കഥാപ്രസംഗരംഗത്ത് കാലൂന്നിയ കെടാമംഗലം 2007 മെയ് 7ന് വൈപ്പിന്കരയിലെ അണിയില്‍ ക്ഷേത്രത്തിലാണ് അവസാനമായി 'വ്യാസന്റെ ചിരി' എന്ന കഥ പറഞ്ഞത്. രോഗബാധിതനായ ശേഷം 2008 ഫിബ്രവരിയില്‍ പറവൂര്‍ അംബേദ്ക്കര്‍ പാര്‍ക്കില്‍ ക്ഷണിക്കപ്പെട്ട സദസ്സിനു മുന്നില്‍ 25 മിനിറ്റോളം കഥാപ്രസംഗം അവതരിപ്പിക്കുകയുമുണ്ടായി. കാഥികനായിരുന്നപ്പോള്ത്തന്നെ നാല്പതിലേറെ സിനിമകളിലും ഒട്ടേറെ നാടകങ്ങളിലും അഭിനയിച്ചിട്ടുണ്ട്.
'മരുമകള്‍' എന്ന സിനിമയില്‍ പ്രേംനസീറിനോടൊപ്പം അഭിനയിച്ചായിരുന്നു തുടക്കം. കെടാമംഗലം കഥയും സംഭാഷണവും എഴുതിയ ജമിനി ഗണേശന് അഭിനയിച്ച 'കൈരാശി' എന്ന സിനിമ തമിഴ്നാട്ടില്‍ 150 ദിവസം തുടര്‍ച്ചയായി ഓടിയ സൂപ്പര്‍ ഹിറ്റായിരുന്നു. സുനില്‍ദത്തും വൈജയന്തിമാലയും അഭിനയിച്ച് ഹിന്ദിയില്‍ 'ജുല' എന്ന പേരിലും ഇതിന്റെ പതിപ്പ് ഇറങ്ങിയിരുന്നു.
വടക്കന്‍ പറവൂരിനടുത്ത് കെടാമംഗലത്ത് മനയത്ത് അയ്യപ്പന്റെയും പാര്‍വ്വതിയുടെയും മകനായി 1923ല്‍ ഉത്രട്ടാതി നക്ഷത്രത്തിലാണ് ജനനം. നന്ത്യാട്ടുകുന്നം എസ്എന്‍വി സംസ്കൃത സ്കൂളില്‍ ഡോ. പി.ആര്. ശാസ്ത്രിയുടെ ശിക്ഷണത്തില്‍ സംസ്കൃതശാസ്ത്രപഠനം നടത്തി. ആജീവനാന്തം കമ്മ്യൂണിസ്റ്റ് സഹയാത്രികനായിരുന്നു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍ന്നപ്പോള്‍ കെടാമംഗലം സിപിഐയില്‍ നിന്നു.
കേരള സംഗീതനാടക അക്കാദമി ഫെല്ലോഷിപ്പ്, കൊച്ചി ദേവസ്വം ബോര്‍ഡിന്റെ 'കലാരത്നനം', സാഹിത്യ ദീപികയുടെ 'കലാതിലകം', കലാപ്രവീണ്‍, കുവൈറ്റ് മലയാളി അസോസിയേഷന്റെ 'കല', കെ.എസ്. ഉണ്ണിത്താന് സ്മാരക അവാര്‍ഡ്, കേസരി അവാര്‍ഡ്, ബോധിനി അവാര്‍ഡ്, കാഥികരത്നനം പുരസ്കാരം, കാമ്പിശ്ശേരി പുരസ്കാരം തുടങ്ങി 250 ഓളം കീര്‍ത്തിമുദ്രകളും പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്.
ഗുരുവായൂര്‍ ദേവസ്വംകമ്മിറ്റി അംഗം, പുരോഗമന കഥാപ്രസംഗ കലാസംഘടന സംസ്ഥാന പ്രസിഡന്റ്, കഥാപ്രസംഗ അക്കാദമി ചെയര്മാന്, യുവകലാസാഹിതി സംസ്ഥാന രക്ഷാധികാരി, കേരള സര്‍വ്വകലാശാലാ (കഥാപ്രസംഗം പാര്‍ട്ട്ടൈം കോഴ്സ്) വിസിറ്റിംഗ് പ്രൊഫസര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
ബുധനാഴ്ച, ഫെബ്രുവരി 25, 2009
തര്‍ക്കത്തിലെ ലിംഗഭേദം
(കടപ്പാട്: മാതൃഭൂമി സ്ത്രീ സ്റ്റോറി)
എന്തിനെക്കുറിച്ചും തര്‍ക്കിക്കാന്‍ മനുഷ്യര്‍ക്കൊരു ജന്മവാസനയുണ്ട്. സഹജമായ ഈ വാസന സ്ത്രീകള്‍ക്ക് കൂടുതലാണെന്നാണ് പൊതുവിശ്വാസം. ഒരു കലഹത്തില്‍ പ്രശ്നം പറഞ്ഞുതീര്‍ക്കാന്‍ സ്ത്രീകളിഷ്ടപ്പെടുമ്പോള് വല്ലഭന് മൗനമാണ് പ്രിയം. യഥാര്‍ത്ഥത്തില്‍ ലിംഗഭേദം തര്ക്കസാമര്ത്ഥ്യത്തില് സ്വാധീനം ചെലുത്തുന്നുണ്ടോ? ഉണ്ടെന്നാണ് വിവാഹജീവിതത്തിലെ സമ്മര്‍ദങ്ങളെക്കുറിച്ച് പഠനം നടത്തിയ അമേരിക്കന്‍ മനശ്ശാസ്ത്ര വിദഗ്ദര്‍ ചൂണ്ടിക്കാണിക്കുന്നത്. ഭാര്യാഭര്ത്താക്കന്മാര് തമ്മിലേറ്റുമുട്ടിയാല് വൈകാരികമായതിനെ വളര്‍ത്തിക്കൊണ്ടുവരാന്‍ സ്ത്രീകള്‍ക്ക് പ്രവണതയുണ്ടെന്ന് ''സൈക്കോ സോമാറ്റിക്ക് മെഡിസിനി''ല്‍ പ്രസിദ്ധീകരിച്ച എലൈന്സി എക്കറ്റിന്റെ ലേകനത്തില്‍ പറയുന്നു.
തര്‍ക്കങ്ങളില്‍ നിന്ന് തന്ത്രപരമായി പിന്മാറുന്ന സ്വഭാവം പുരുഷന്മാര് കാണിക്കുമ്പോള്‍ ഒരു പ്രശ്നമുണ്ടാകുമ്പോള്‍ അത് പൊക്കിക്കൊണ്ടുവന്ന് പറഞ്ഞുതീര്‍ക്കാനും തങ്ങളുടെ ഭാഗം ശരിയെന്ന് സ്ഥാപിക്കാനുമാണ് ശ്രമിക്കുകയുമാണ് സ്ത്രീകള്‍ ശ്രമിക്കുക. നിശ്ശബ്ദതയെ ശരണം പ്രാപിക്കുന്ന ഭര്‍ത്താവും തന്റെ ഭാഗം മാത്രം ശരിയെന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുന്ന ഭാര്യയും തങ്ങള്‍ക്കിടയിലെ ബന്ധം വഷളാക്കാന്‍ മാത്രമേ സഹായിക്കൂ.
ജോണ്‍ ഗ്രേയുടെ 'പുരുഷന്മാര് ചൊവ്വയില്‍ നിന്ന്, സ്ത്രീകള്‍ ശുക്രനില്‍ നിന്ന്' ('Men are from Mars, Women are from Venus') എന്ന പുസ്തകത്തില്‍ ആണുങ്ങളുടെ പിന്‍വാങ്ങല്‍ പ്രവണതയെക്കുറിച്ച് ഭംഗിയായി വിവരിക്കുന്നുണ്ട്. ഒരു ഏറ്റുമുട്ടല്‍ ഒഴിവാക്കാന്‍ ചൊവ്വക്കാര്‍ ഗുഹകളില്‍ അഭയം തേടുമെന്നും പിന്നീടവര്‍ പുറത്തിറങ്ങുകയേ ഇല്ലെന്നും അദ്ദേഹം പറയുന്നു. കാര്യങ്ങള്‍ പറഞ്ഞുതീര്ക്കാത്തിടത്തോളം അത് കീറാമുട്ടിയായിത്തന്നെ കിടക്കും. ഏറ്റുമുട്ടലിനേയും തര്‍ക്കങ്ങളേയും ഭയക്കുന്ന ഇവര്‍ അതു സംബന്ധിച്ച ഏതൊരു ചര്‍ച്ചയും ഇഷ്ടപ്പെടുന്നില്ല.
''ഞാന്‍ തര്‍ക്കത്തില്‍ ജയിക്കില്ല, പറയാനേറെയുണ്ടെങ്കിലും എനിക്കത് പറഞ്ഞു ഫലിപ്പിക്കാനാവില്ല.. ഭാര്യയോട് തര്‍ക്കിച്ച് ജയിക്കാനുമാവില്ല'', ഇതാണ് ഇത്തരക്കാരായ മിക്ക ഭര്ത്താക്കന്മാരുടേയും നിലപാട്.
ഒരു പ്രശ്നത്തെക്കുറിച്ച് കലഹമാരംഭിക്കുന്ന ദമ്പതിമാര്‍ അഞ്ചു മിനിറ്റ് കഴിയുമ്പോഴേക്കും തര്‍ക്കം തങ്ങളുടേതായ രീതിയില്‍ മുന്നോട്ട് കൊണ്ടുപോവുകയും കാര്യം വഷളാക്കുകയും ചെയ്യുമെന്ന് ഗ്രേ പറയുന്നു. സ്ത്രീകള്‍ ഒരു വിഷയം അവതരിപ്പിക്കുകയും അതെപ്പറ്റി വളഞ്ഞ രീതിയില്‍ ചോദ്യങ്ങളും വാദമുഖങ്ങളുമുന്നയിച്ച് മുന്നോട്ട് കൊണ്ടുപോവുകയും ചെയ്യുന്നു. എല്ലാക്കാര്യത്തിലും അംഗീകാരം ആഗ്രഹിക്കുന്ന പുരുഷന് ഇതില്‍ ഒരു നിരാകരണധ്വനി കേള്‍ക്കുന്നു. വെല്ലുവിളിക്കപ്പെട്ടതായി തോന്നുന്ന പുരുഷന് തന്റെ ഭാഗത്തെ ശരി കണ്ടെത്താനുള്ള ശ്രമത്തില്‍ ഇണയ്ക്ക് വേണ്ട പരിഗണനയും സ്നേഹവും നല്കാന് മറക്കുന്നു. സ്നേഹവും പരിഗണനയും നിഷേധിക്കപ്പെടുന്നത് സ്ത്രീയെ കൂടുതല്‍ മുറിവേല്‍പ്പിക്കുന്നു. ഇത് അവളുടെ സ്വരത്തില്‍ കൂടുതല്‍ നിരാശയും നിരാകരണവും ചേര്‍ക്കുന്നു. ഈ വിഷമവൃത്തത്തില്‍ ഇണകളിരുവരും തങ്ങള്‍ പറഞ്ഞ കാര്യത്തെയല്ല, അവതരിപ്പിച്ച രീതിയെയാണ് പങ്കാളി എതിര്‍ത്തതെന്ന് തിരിച്ചറിയാതാവുകയും ചെയ്യുന്നു.
സ്ത്രീയുടെ വികാരത്തെ പുരുഷന് വ്രണപ്പെടുത്തുമ്പോഴും തിരിച്ച് പുരുഷനെ സ്ത്രീ അംഗീകരിക്കാതിരിക്കുമ്പോഴുമാണ് കലഹങ്ങള്‍ വഷളാകുന്നത്. സ്ത്രീകളപ്പോള്‍ ഇച്ഛാഭംഗം പ്രകടിപ്പിക്കുകയും പുരുഷന്മാര് പ്രതിരോധം രക്ഷാകവചമാക്കുകയും ചെയ്യും.
ഏറെക്കാലത്തെ തന്റെ അനുഭവം വെച്ച് പുരുഷന്മാര്ക്ക് പിന്‍വാങ്ങല്‍ പ്രവണത കൂടുതലാണെന്ന് കേരളത്തിലെ ഒരു മാര്യേജ് കൗണ്‍സിലര്‍ പറയുന്നു. തര്‍ക്കിച്ച് ഭാര്യ പ്രശ്നം പരിഹരിക്കാന്‍ ശ്രമിക്കുമ്പോള്‍ ഭര്‍ത്താവ് ഒഴിഞ്ഞുമാറി നിന്ന് പ്രശ്നമില്ലാതാക്കാന്‍ ശ്രമിക്കും. ഞാനിടപെടില്ലെന്ന പുരുഷന്റെ വാശി കാര്യം കുളമാക്കാന്‍ മാത്രമേ സഹായിക്കൂ. സ്വന്തം ഭാഗം മാത്രം ശരിയാണെന്ന് ഭര്‍ത്താവ് വിചാരീക്കുന്നതെന്നും തനിക്ക് പറയാനുള്ളതൊന്നും അങ്ങേര് കേള്‍ക്കുന്നില്ലെന്നും സ്ത്രീ പരാതിപ്പെടുന്നു.
എന്തിനെക്കുറിച്ചും തര്‍ക്കിക്കാന്‍ മനുഷ്യര്‍ക്കൊരു ജന്മവാസനയുണ്ട്. സഹജമായ ഈ വാസന സ്ത്രീകള്‍ക്ക് കൂടുതലാണെന്നാണ് പൊതുവിശ്വാസം. ഒരു കലഹത്തില്‍ പ്രശ്നം പറഞ്ഞുതീര്‍ക്കാന്‍ സ്ത്രീകളിഷ്ടപ്പെടുമ്പോള് വല്ലഭന് മൗനമാണ് പ്രിയം. യഥാര്‍ത്ഥത്തില്‍ ലിംഗഭേദം തര്ക്കസാമര്ത്ഥ്യത്തില് സ്വാധീനം ചെലുത്തുന്നുണ്ടോ? ഉണ്ടെന്നാണ് വിവാഹജീവിതത്തിലെ സമ്മര്‍ദങ്ങളെക്കുറിച്ച് പഠനം നടത്തിയ അമേരിക്കന്‍ മനശ്ശാസ്ത്ര വിദഗ്ദര്‍ ചൂണ്ടിക്കാണിക്കുന്നത്. ഭാര്യാഭര്ത്താക്കന്മാര് തമ്മിലേറ്റുമുട്ടിയാല് വൈകാരികമായതിനെ വളര്‍ത്തിക്കൊണ്ടുവരാന്‍ സ്ത്രീകള്‍ക്ക് പ്രവണതയുണ്ടെന്ന് ''സൈക്കോ സോമാറ്റിക്ക് മെഡിസിനി''ല്‍ പ്രസിദ്ധീകരിച്ച എലൈന്സി എക്കറ്റിന്റെ ലേകനത്തില്‍ പറയുന്നു.
തര്‍ക്കങ്ങളില്‍ നിന്ന് തന്ത്രപരമായി പിന്മാറുന്ന സ്വഭാവം പുരുഷന്മാര് കാണിക്കുമ്പോള്‍ ഒരു പ്രശ്നമുണ്ടാകുമ്പോള്‍ അത് പൊക്കിക്കൊണ്ടുവന്ന് പറഞ്ഞുതീര്‍ക്കാനും തങ്ങളുടെ ഭാഗം ശരിയെന്ന് സ്ഥാപിക്കാനുമാണ് ശ്രമിക്കുകയുമാണ് സ്ത്രീകള്‍ ശ്രമിക്കുക. നിശ്ശബ്ദതയെ ശരണം പ്രാപിക്കുന്ന ഭര്‍ത്താവും തന്റെ ഭാഗം മാത്രം ശരിയെന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുന്ന ഭാര്യയും തങ്ങള്‍ക്കിടയിലെ ബന്ധം വഷളാക്കാന്‍ മാത്രമേ സഹായിക്കൂ.
ജോണ്‍ ഗ്രേയുടെ 'പുരുഷന്മാര് ചൊവ്വയില്‍ നിന്ന്, സ്ത്രീകള്‍ ശുക്രനില്‍ നിന്ന്' ('Men are from Mars, Women are from Venus') എന്ന പുസ്തകത്തില്‍ ആണുങ്ങളുടെ പിന്‍വാങ്ങല്‍ പ്രവണതയെക്കുറിച്ച് ഭംഗിയായി വിവരിക്കുന്നുണ്ട്. ഒരു ഏറ്റുമുട്ടല്‍ ഒഴിവാക്കാന്‍ ചൊവ്വക്കാര്‍ ഗുഹകളില്‍ അഭയം തേടുമെന്നും പിന്നീടവര്‍ പുറത്തിറങ്ങുകയേ ഇല്ലെന്നും അദ്ദേഹം പറയുന്നു. കാര്യങ്ങള്‍ പറഞ്ഞുതീര്ക്കാത്തിടത്തോളം അത് കീറാമുട്ടിയായിത്തന്നെ കിടക്കും. ഏറ്റുമുട്ടലിനേയും തര്‍ക്കങ്ങളേയും ഭയക്കുന്ന ഇവര്‍ അതു സംബന്ധിച്ച ഏതൊരു ചര്‍ച്ചയും ഇഷ്ടപ്പെടുന്നില്ല.
''ഞാന്‍ തര്‍ക്കത്തില്‍ ജയിക്കില്ല, പറയാനേറെയുണ്ടെങ്കിലും എനിക്കത് പറഞ്ഞു ഫലിപ്പിക്കാനാവില്ല.. ഭാര്യയോട് തര്‍ക്കിച്ച് ജയിക്കാനുമാവില്ല'', ഇതാണ് ഇത്തരക്കാരായ മിക്ക ഭര്ത്താക്കന്മാരുടേയും നിലപാട്.
ഒരു പ്രശ്നത്തെക്കുറിച്ച് കലഹമാരംഭിക്കുന്ന ദമ്പതിമാര്‍ അഞ്ചു മിനിറ്റ് കഴിയുമ്പോഴേക്കും തര്‍ക്കം തങ്ങളുടേതായ രീതിയില്‍ മുന്നോട്ട് കൊണ്ടുപോവുകയും കാര്യം വഷളാക്കുകയും ചെയ്യുമെന്ന് ഗ്രേ പറയുന്നു. സ്ത്രീകള്‍ ഒരു വിഷയം അവതരിപ്പിക്കുകയും അതെപ്പറ്റി വളഞ്ഞ രീതിയില്‍ ചോദ്യങ്ങളും വാദമുഖങ്ങളുമുന്നയിച്ച് മുന്നോട്ട് കൊണ്ടുപോവുകയും ചെയ്യുന്നു. എല്ലാക്കാര്യത്തിലും അംഗീകാരം ആഗ്രഹിക്കുന്ന പുരുഷന് ഇതില്‍ ഒരു നിരാകരണധ്വനി കേള്‍ക്കുന്നു. വെല്ലുവിളിക്കപ്പെട്ടതായി തോന്നുന്ന പുരുഷന് തന്റെ ഭാഗത്തെ ശരി കണ്ടെത്താനുള്ള ശ്രമത്തില്‍ ഇണയ്ക്ക് വേണ്ട പരിഗണനയും സ്നേഹവും നല്കാന് മറക്കുന്നു. സ്നേഹവും പരിഗണനയും നിഷേധിക്കപ്പെടുന്നത് സ്ത്രീയെ കൂടുതല്‍ മുറിവേല്‍പ്പിക്കുന്നു. ഇത് അവളുടെ സ്വരത്തില്‍ കൂടുതല്‍ നിരാശയും നിരാകരണവും ചേര്‍ക്കുന്നു. ഈ വിഷമവൃത്തത്തില്‍ ഇണകളിരുവരും തങ്ങള്‍ പറഞ്ഞ കാര്യത്തെയല്ല, അവതരിപ്പിച്ച രീതിയെയാണ് പങ്കാളി എതിര്‍ത്തതെന്ന് തിരിച്ചറിയാതാവുകയും ചെയ്യുന്നു.
സ്ത്രീയുടെ വികാരത്തെ പുരുഷന് വ്രണപ്പെടുത്തുമ്പോഴും തിരിച്ച് പുരുഷനെ സ്ത്രീ അംഗീകരിക്കാതിരിക്കുമ്പോഴുമാണ് കലഹങ്ങള്‍ വഷളാകുന്നത്. സ്ത്രീകളപ്പോള്‍ ഇച്ഛാഭംഗം പ്രകടിപ്പിക്കുകയും പുരുഷന്മാര് പ്രതിരോധം രക്ഷാകവചമാക്കുകയും ചെയ്യും.
ഏറെക്കാലത്തെ തന്റെ അനുഭവം വെച്ച് പുരുഷന്മാര്ക്ക് പിന്‍വാങ്ങല്‍ പ്രവണത കൂടുതലാണെന്ന് കേരളത്തിലെ ഒരു മാര്യേജ് കൗണ്‍സിലര്‍ പറയുന്നു. തര്‍ക്കിച്ച് ഭാര്യ പ്രശ്നം പരിഹരിക്കാന്‍ ശ്രമിക്കുമ്പോള്‍ ഭര്‍ത്താവ് ഒഴിഞ്ഞുമാറി നിന്ന് പ്രശ്നമില്ലാതാക്കാന്‍ ശ്രമിക്കും. ഞാനിടപെടില്ലെന്ന പുരുഷന്റെ വാശി കാര്യം കുളമാക്കാന്‍ മാത്രമേ സഹായിക്കൂ. സ്വന്തം ഭാഗം മാത്രം ശരിയാണെന്ന് ഭര്‍ത്താവ് വിചാരീക്കുന്നതെന്നും തനിക്ക് പറയാനുള്ളതൊന്നും അങ്ങേര് കേള്‍ക്കുന്നില്ലെന്നും സ്ത്രീ പരാതിപ്പെടുന്നു.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)
