പാപം തീരാന്‍ കൂശ്മാണ്ഡിഹോമം
യാഗവും ഹോമവും ചെയ്യുന്നവരുടെ പാപപരിഹാരത്തിനും മനഃശുദ്ധിക്കുമായി മറ്റൊരു ഹോമം. ഇതു കൂശ്മാണ്ഡി ഹോമം. വള്ളുവനാടിന്റെ ആസ്ഥാനമായിരുന്ന പെരിന്തല്‍മണ്ണ അങ്ങാടിപ്പുറം ശ്രീശൈലം ഹാള്‍ ഇത്തരമൊരു ഹോമത്തിനു വേദിയായി. അഗ്നിഷ്ടോമ സോമയാഗത്തിന്റെ മുന്നോടിയായിട്ടാണ് അങ്ങാടിപ്പുറം ശ്രീശൈലം ഹാളില്‍ കൂശ്മാണ്ഡിഹോമം നടന്നത്. യാഗം ചെയ്യുന്നവരില്‍ പാപത്തിന്റെ അംശം ഉണ്ടാകാന്‍ പാടില്ല. അവര്‍ക്കു മനശ്ശുദ്ധിയും അത്യാവശ്യം. ഇതിനുള്ളതാണ് ഈ ഹോമം.യജുര്‍വേദത്തിലെ കൂശ്മാണ്ഡി എന്ന ഒാത്തിലെ മന്ത്രങ്ങള്‍ ഉപയോഗിച്ചു ചെയ്യുന്ന ഹോമമാണിത്.സോമയാഗ യജമാനന് വൈദികന് ചെറുമുക്ക് വല്ലഭന് നമ്പൂതിരി, പത്നി ഹേമ അന്തര്‍ജനം എന്നിവരുടെ സാന്നിധ്യത്തില്‍ ആച്യാര്യന്മാരായ തൈക്കാട്ട് വൈദികന് കേശവന് നമ്പൂതിരി, ചെറുമുക്ക് വൈദികന് വല്ലഭന് സോമയാജിപ്പാട്, ഭട്ടിപുത്തില്ലത്ത് രവി അക്കിത്തിരിപ്പാട്, കവപ്ര ശങ്കരനാരായണന് സോമയാജിപ്പാട്, പന്തല്‍ വൈദികന് ദാമോദരന്‍ നമ്പൂതിരി എന്നിവരാണ് ഹോമത്തിനു നേതൃത്വം നല്‍കിയത്.
ചൊവ്വാഴ്ച, ജൂൺ 21, 2005
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ