കണ്‍നിറയെ കൈലാസം
ഉണ്ണി കെ. വാരിയര്‍
മഞ്ഞുകാറ്റ് വീശിയടിക്കുകയാണ്. അപ്പൂപ്പന്‍താടിക്കുഞ്ഞുങ്ങളെപ്പോലെ പാറി ത്തുടങ്ങിയ മഞ്ഞ് പെട്ടെന്നു തുരുതുരെ പെയ്‌തു. ഷുചോണ്‍ എന്ന ഈ മലയുടെ താഴെ തിബത്തുകാരുടെ പൂര്‍ണ്ണ ചന്ദ്രോത്സവം പൊടിപൊടിക്കുകയാ ണ്. കൈലാസത്തെ അടുത്തുകാണാമെന്ന മോഹംകൊണ്ടുമാത്രമാണ് മല കയറിയത്. രോമക്കുപ്പായങ്ങള്‍ക്കടിയിലേക്ക് തണുപ്പ് നുഴഞ്ഞു കയറുന്നതുപോ ലെ. ശ്വാസം കിട്ടാതെ പലരും കിതയ്ക്കുന്നു. കാറ്റിന് ശക്‌തികൂടുകയാണ്. രണ്ടു ദിവസമായി മഞ്ഞുതിരശ്ശീലയില്‍ മറഞ്ഞിരിക്കുന്ന കൈലാസം ഈ മഞ്ഞുമഴ യില്‍ പുറത്തുവരില്ലെന്നുറപ്പാണ്. തിരിച്ചിറങ്ങും മുന്‍പ് ഒന്നു കൂടെ തിരി ഞ്ഞു നോക്കി. പെട്ടെന്ന്, മഞ്ഞിന്റെ മേലാപ്പിനെ ഏതോ കാറ്റ് പറത്തിക്കൊണ്ടുപോകു മ്പോഴതാ കൈലാസം ഗാംഭീര്യത്തോടെ പുറത്തുവരുന്നു. കണ്ണെത്താ ദൂ രത്തോളം ഉയരത്തിലെക്ക് തലയുയര്‍ത്തിനില്‍ക്കുന്ന കൈലാസത്തിന്റെ വിശ്വരൂപമതാ വിളിപ്പാടകലെ. നിമിഷാര്‍ദ്ധം കൊണ്ട് ഒാടിയെത്തിയ മറ്റൊരു തിരശ്ശീല എല്ലാ കാഴ്ചകളെയും മറച്ചുകൊണ്ട് മഞ്ഞുമഴ പെയ്യിക്കു ന്നു. ??പോകുക, നിനക്കിത്രമാത്രമെന്ന്?? പറയുന്നതുപോലെ. മഴയ്ക്ക് ശ ക്‌തികൂടിക്കൂടി വന്നു.
യാത്ര തുടങ്ങുന്നതു നേപ്പാളില്‍ നിന്നാ ണ്. കാട്മണ്ഡുവിലെ മാറിയും
മറഞ്ഞും നില്‍ക്കുന്ന തണുപ്പിലിരുന്ന സഹായിക ളായ ഷേര്‍പ്പകള്‍ പറഞ്ഞു, ??ഒരിക്കലും പരിഭ്രമിക്കരുത്. തല ചുറ്റുന്നതുപോ ലെ തോന്നും, ശ്വാസം നിലയ്ക്കുന്നതുപോലെ തോന്നും. അതൊന്നും സാരമാക്കരു ത്. രണ്ടു ദിവസത്തിനകം ശരീരത്തിന് എല്ലാം പിടികിട്ടും. അതോടെ മനസും ശരീരവും ശാന്തമാകും. ??
നേപ്പാളില്‍ നിന്നു ചൈനയുടെ അതിര്‍ത്തിയിലേ ക്ക് അഞ്ചുമണിക്കൂര്‍ വേണം. രണ്ടു മണിക്കൂര്‍ കഴിയുന്നതോടെ ടാറിട്ട റോഡു കള്‍ ഇല്ലാതാകും. ഇന്ദ്രാവതി നദിക്കരയിലൂടെ കാടു കയറിത്തുടങ്ങുമ്പോള്‍ ത ണുപ്പും കൂട്ടിന് വന്ന് തുടങ്ങും. വളഞ്ഞും തിരിഞ്ഞും കയറുമ്പോള്‍ നദി ആയി രക്കണക്കിന് അടി താഴേയക്കു പോകും. പാറ വെട്ടിയുണ്ടാക്കിയ റോഡില്‍ പല സ്ഥലത്തും മണ്ണിടിഞ്ഞതിന്റെ മുറിവുകള്‍ കാണാം. എതിരെയൊരു വാഹനം വ ന്നാല്‍ താഴ്‌വാരത്തോടെ ചേര്‍ത്ത് നിര്‍ത്തുന്ന ജീപ്പിലിരിക്കുന്നവരുടെ ഹൃദയമടി പ്പ് കൂടും. ടയര്‍ കല്ലുകളില്‍ കയറി ഇറങ്ങുകയാണ്. ഒരു കല്ല് താഴോട്ട് മറിഞ്ഞാല്‍ കളിപ്പന്തുപോലെ താഴോട്ട് വീഴാം. ഏതു കൊക്കയിലെക്കു പോയെ ന്നു നോക്കിയാല്‍പ്പോലും കാണില്ല. കൈലാസ സാനുക്കളില്‍ നിന്നു പാര്‍വതീ ദേവി അഴിച്ചിട്ട വെള്ളി അരഞ്ഞാണംപോലെ ഇന്ദ്രാവതി നദി എത്രയോ ആഴത്തില്‍ കിടക്കുന്നു. ജീവിതത്തിനും മരണത്തിനും ഇടയിലുള്ളത് ചെറിയ ചില കല്ലുകളും
ഭാഗ്യവും മാത്രമാണ്.
അതിര്‍ത്തിയില്‍ കാര്യമായ പരി ശോധനയില്ല. പക്ഷേ ചൈനീസ് പട്ടാളക്കാര്‍ക്ക് എന്തിനാണ് എല്ലാവരും കൂടി കെ ട്ടും ഭാണ്ഡവുമായി പോകുന്നതെന്ന് അറിയണം.
??ഞങ്ങള്‍ കൈലാസത്തിലേക്കാണ്. ??
??എവിടെയാണ് കൈലാസം. ??
ദൂരം വിവരിക്കുമ്പോള്‍ കേള്‍ക്കാന്‍ താല്‍ പര്യമേയില്ല.കമ്മ്യൂണിസ്റ്റ് ചൈനയുടെ ഭൂപടത്തില്‍ ഇപ്പോഴും കൈലാസമെന്ന തീര്‍ത്ഥാടന കേന്ദ്രത്തിനു വലിയ വിലയില്ല. അവര്‍ പിടിച്ചക്കിയ തിബത്തിലാണ് കൈലാസമെന്നത് അവരെ കൂടുതല്‍ അസ്വസ്ഥമാക്കുകയും ചെയ്യുന്നു. കാരണം, തിബത്തുകാരുടെ ആരാധനാ കേന്ദ്രം കൂടിയാണ് കൈലാസം. തിബത്തുമായി ബ ന്ധപ്പെട്ടതെല്ലാം ചൈന മറക്കാന്‍ ശ്രമിക്കുകയാണ്. അവര്‍ക്കിത് യുദ്ധത്തിലൂടെ പി ടിച്ചടക്കിയൊരു ഭൂമി മാത്രമാണ്.
ചൈനയില്‍ കയറുന്നതോടെ മരുഭൂമി തുടങ്ങുകയാണ്. മരങ്ങളും പുല്‍ക്കൊടികളുമില്ലാത്ത മരുഭൂമി. നോക്കെത്താ ദൂരത്ത് മലകള്‍ മാത്രം. പലതിലും മഞ്ഞിന്റെ മേലാപ്പുകള്‍. ഉച്ചവെയിലിനുപോ ലും തണുപ്പ്. ഇനി റോഡുകളില്ല. ന്യാലം എന്ന ക്യാംപുവരെ ചൈന അതിര്‍ത്തി യില്‍ നിന്നു മൂന്നുമണിക്കൂറോളം യാത്രവേണം. തണുപ്പുമായി പൊരുത്തപ്പെടാ നായി ഒരു രാവും പകലും ന്യാലത്തു താസമിക്കണം. അവിടെ എത്തുന്നതോടെ ത്തന്നെ മനസ്സിലാകും യാത്രയുടെ
കഠിനകാലം തുടങ്ങുകയാണെന്ന്.
ന്യാല ത്തു നിന്നു സാഗ എന്ന ക്യാംപിലെക്കുള്ള യാത്ര കൈലാസയാത്രയുടെ ശക്‌തിപരി ശോധനയാണ്. വലിയ കല്ലുകള്‍ കൂട്ടിയിട്ട വഴികള്‍. അവയുടെ മുകളിലൂ ടെ വാഹനം ചാടി മറിഞ്ഞ് പോകുമ്പോള്‍ എങ്ങും പൊടിപടലം മാത്രം. ചില്ലു കള്‍ അടച്ച വാഹനത്തിലെ എ.സി.പോലും പ്രവര്‍ത്തിപ്പിക്കാനാകില്ല. പുറത്തെ കൊ ടും തണുപ്പിലും കാറ്റിലും വാഹനത്തിനകത്തിരുന്ന് ഉരുകണം. തിരകള്‍ നിറ ഞ്ഞൊരു കടലിലൂടെ പോകുന്ന വഞ്ചിപോലെ വാഹനം ആടി ഉലയും. എട്ടുമണി ക്കൂര്‍ ഇതുപോലെ ചാഞ്ചാടണം. ചൈനയിലെ ഡ്രൈവര്‍മാര്‍ക്ക് ആരോടും മമതയൊ ന്നുമില്ല. ജോലി തീര്‍ക്കുന്നതുപോലെ അവര്‍ വണ്ടി പറത്തിക്കൊണ്ടിരിക്കും. നിങ്ങള്‍ തെറിച്ച് പുറത്തുപോകാതെയിരുന്നാല്‍ ലക്ഷ്യസ്ഥാനത്ത് എത്താം. സാഗയിലെത്തിയ പ്പോള്‍ പലരെയും താങ്ങിപ്പിടിച്ചാണ് മുറികളിലേക്ക് കൊണ്ടുപോയത്. ചിലര്‍ ക്ക് ഒാക്സിജന്‍ മാസ്ക്കുകള്‍ നല്‍കി. എല്ലാവരുടെയും നെഞ്ചില്‍ ശ്വാസം കിട്ടാ നുള്ള വിമ്മിഷ്ടം കൂടുകൂട്ടിയിരുന്നു. സാഗ ഏകദേശം മാനസ സരസോളം തന്നെ ഉയരത്തിലാണ്. ഈ കടമ്പയില്‍ പിടിച്ചുനിന്നാല്‍ പിന്നീടുള്ള യാ ത്രകള്‍ പ്രശ്നമെയില്ലെന്ന് ഷേര്‍പ്പകള്‍ ഒാര്‍മ്മിപ്പിച്ചു. തണുപ്പിന്റെ സൂചിമുനകള്‍ തുളച്ചു കയറി. കണ്ണുകള്‍ മാത്രം പുറത്തുകാണിച്ച് പലരും ചൂടുവെള്ളം മൊ
ത്തിക്കുടിച്ച് ശ്വാസകോശത്തെ സ്വാന്ത്വനിപ്പിച്ചു. പലരുടെയും യാത്രകള്‍ ഇവി ടെ അവസാനിക്കുകയാണെന്നു തോന്നി. അത്രയേറെ അവശരായിരുന്നു പലരും. രാത്രി പത്തരയ്ക്ക് ശേഷവും പകല്‍വെളിച്ചമുണ്ടാകും. അതുകൊണ്ടുതന്നെ രാ വ് കടന്നുപോയിക്കൊണ്ടിരിക്കുന്നത് പലരും അറിഞ്ഞില്ല. ചൂടുള്ള സൂപ്പിനും ക ഞ്ഞിയ്ക്കും ഇത്രയേറെ സ്വാദുണ്ടെന്ന് മനസ്സിലായത് സമുദ്രനിരപ്പില്‍ നിന്ന് 4600 മീറ്റര്‍ ഉയരത്തിലെത്തിയപ്പോഴാണ്.
നേരം പുലരുമ്പോള്‍ പലരും പുറ ത്ത് വരാന്തയിലെത്തിയുരുന്നു. പരിസരത്തെ കുന്നുകളില്‍ മഞ്ഞ് വീണത് കാണാം. ഇന്നലെ വൈകുന്നേരം പോലും അവിടെ മഞ്ഞില്ലായിരുന്നു. അസുഖമായി കിട ന്ന പലരും ഊര്‍ജ്ജം സംഭരിച്ചിരുന്നു. ശ്വാസം കഴിക്കാവുന്ന അവസ്ഥയിലാ യിരുന്നു പലരും. അടുത്ത ക്യാമ്പ് പരിയാംങ്ങിലാണ്. ഇതിലേറെ തണുപ്പും ഉയരക്കൂടുതലുമുള്ള സ്ഥലം.
സാഗ കഴിയുന്നതോടെ കല്ലുറോഡുകള്‍ ഇ ല്ലാതാകും. പലയിടത്തും പൊടിമണ്ണ് വാരിയിട്ട് പട്ടാളം റോഡുണ്ടാക്കുന്നുണ്ട്. പരിയാംങ്ങിലേക്ക് ഇനിയും എട്ടുമണിക്കൂര്‍ യാത്രയുണ്ട്. മണിക്കൂറുകള്‍ സ ഞ്ചരിച്ചാല്‍ രണ്ടോ മൂന്നോ വീടുള്ള ഗ്രാമങ്ങള്‍ കാണാം. ആടിനെയും കുതിരിയെ യും യാക്കിനെയും മേച്ച് നടക്കുന്ന ഇടയന്മാരാണ് എല്ലാവരും. അഴുക്കുപിടി ച്ച വേഷവുമായി അവര്‍ വാഹനങ്ങളുടെ അടുത്ത് വന്നു കൈനീട്ടി. പൊതു
ജീവി ത ധാരയില്‍ നിന്ന് നൂറുകണക്കിന് കിലോമീറ്ററുകള്‍ അകന്ന് ഒറ്റപ്പെട്ടുപോ യവര്‍. കൂട്ടിനു മരത്തണല്‍പോലുമില്ലാതെ ഉപേക്ഷിപ്പിക്കപ്പെട്ടവര്‍. ഈ യാത്രയോ ടെ എല്ലാവരും കാലാവസ്ഥയുമായി പൊരുത്തപ്പെടും. പരിയാംങ്ങിലെത്തു മ്പോള്‍ തണുപ്പ് വീണ്ടും കൂടി. പക്ഷെ ആര്‍ക്കും അസുഖമില്ലായിരുന്നു. എല്ലാവരും ദീര്‍ഘശ്വാസത്തോടെ ശ്വാസം പിടിക്കാന്‍ പഠിച്ചു കഴിഞ്ഞിരുന്നു.
എട്ടുമണി ക്കൂര്‍ കൂടി യാത്ര ചെയ്‌താല്‍ മാനസസരോവറായി. കാട്മണ്ഡുവില്‍ നിന്നുപോ ന്നിട്ട് മൂന്നു രാത്രികള്‍ കഴിഞ്ഞിരിക്കുന്നു. ഇത് നാലാം പകലാണ്. ഏകദേശം 22 മണിക്കൂര്‍ യാത്രയും കഴിഞ്ഞു. കൈലാസമടുക്കുന്തോറും ചൈനീസ് പട്ടാളം വീണ്ടും വീണ്ടും പരിശോധിച്ചു. പലയിടത്തും ചെക്ക് പോസ്റ്റുകളില്‍ പ്രത്യേ ക നിരീക്ഷണ സംവിധാനം. അവിടെ ഫൊട്ടൊ എടുത്തുവെന്ന് പറഞ്ഞ് എല്ലാവരു ടെയും പാസ്പോര്‍ട്ടുകള്‍ പിടിച്ചെടുത്തു. ??ആരും കൈലാസം കാണില്ല. നിങ്ങള്‍ ഫിലിം അവര്‍ക്ക് കൊടുക്കണം. ?? ചൈനീസ് ഗൈഡ് പരിഭ്രമിച്ച് ഒാടിനടന്നു. കിട്ടിയ ഫിലിം റോളുകളില്‍ പട്ടാളം ശാന്തരായി.
വിഷ്ണു തടാകത്തി ന്റെ കരയിലൂടെ പോകുമ്പോള്‍ ഗൈഡ് പറഞ്ഞു, ??കൈലാസം എത്താന്‍ ഇനി രണ്ടോ മൂന്നോ മണിക്കൂര്‍ മതി. വാഹനങ്ങള്‍ പൊടിയുടെ പ്രളയത്തില്‍ മുങ്ങിയതും ചാ ടി മറിഞ്ഞതും കുലുങ്ങിയതും മിക്കവരും
അറിഞ്ഞില്ല. പലയിടത്തും മണല്‍ക്കാ റ്റില്‍ വഴികള്‍ അടഞ്ഞിരിക്കുന്നു. ഒരിടത്ത് ഷേര്‍പ്പകള്‍ എല്ലാവരും കൂടി മണല്‍ മാറ്റി വാഹനങ്ങള്‍ തള്ളിക്കയറ്റി. തണുപ്പിലും കാറ്റിലും പണിയെടുക്കാന്‍ അവരു ടെ ദേഹം അവര്‍ക്ക് അനുമതി കൊടുത്തിട്ടുണ്ട്. സമയം മൂന്നുമണി കഴിഞ്ഞിരി ക്കും. വാഹനം ചെറിയൊരു കുന്നുകയറി നിരപ്പിലേക്ക് നിന്നു. ഒന്നൊന്നായി പറന്നു വരുന്ന വാഹനങ്ങളില്‍നിന്ന് പലരും ഇറങ്ങിയത് മുഖത്ത് സൂര്യനുദി ച്ചതുപോലെയാണ്. വലതുഭാഗത്തായി കൈലാസം നിറകാഴ്ചയായി നില്‍ക്കുന്നു. താഴെ നീലപ്പട്ടുവരിച്ചതുപോലെ മാനസ സരോവര്‍. പലരും മണ്ണില്‍ നമസ് ക്കരിച്ചു. ഇത് കൈലാസത്തിന്റെ വിശ്വരൂപമാണ്. നടുവില്‍ കറുത്ത രേഖയായി സ്വര്‍ഗ്ഗത്തിലെക്കുള്ള പടവുകള്‍. മൂന്നുമുഖങ്ങളും വ്യക്‌തമായി കാ ണാവുന്ന തരത്തില്‍ മേഘങ്ങള്‍ മാറിനില്‍ക്കുകയാണ്. അടിഭാഗത്ത് ശിവലിംഗംപോ ലെ മഞ്ഞിന്റെ ഇരിപ്പിടം. പരിസരത്തെ മലകളില്‍ നിന്നെല്ലാം മാറി തല ഉയര്‍ ത്തി ഗാംഭീര്യത്തോടെ കൈലാസം നില്‍ക്കുന്നു. ഡ്രൈവര്‍മാര്‍ പറഞ്ഞു, ??നിങ്ങള്‍ക്ക് ഭാഗ്യമുണ്ട്. ഇവിടെയെത്തിയാല്‍ കൈലാസം കാണുകയെന്നത് അപൂര്‍വമാണ്. ?? ഈ യാത്രയില്‍ കൈലാസം കാണാവുന്ന ആദ്യ സ്ഥലമാണിത്.
മാനസ സരോവ റിന്റെ തീരത്തുകൂടെ വാഹനം പതുക്കെ കടന്നുപോയി. നീലയുടെ വിവിധ
വക ഭേദങ്ങളില്‍ കടലുപോലെ മാനസ സരോവര്‍ കിടക്കുന്നു. എട്ട് ഇതളുള്ള താമ രപോലെ കിടക്കുന്ന മാനസസരോവറിന്റെ ചുറ്റളവ് 88 കി.മിയാണ്. പരമാവ ധി ആഴം 70 മീറ്റര്‍. ബുദ്ധമത വിശ്വാസപ്രകാരം ബുദ്ധന്‍ മാനസസരോവരില്‍ താ മരയില്‍ ഇരിക്കുന്നുണ്ടാകുമത്രെ. ചുറ്റും 501 താമരയിലായി ശിഷ്യരും. ഒാ രോ വശത്തെത്തുമ്പോഴും സരോവരത്തിന് ഒാരോ നിറമാണ്. ചിലയിടത്ത് ക റുപ്പ്, ചിലയിടത്ത് നീല കലര്‍ന്ന പച്ച, ചിലയിടത്ത് പല വിധ നീലങ്ങള്‍. നോക്കിയാല്‍ കാണാത്ത അത്ര ദൂരം സരോവരത്തിന്റെ പരവതാനി കാണാം. തീരത്തേ ക്ക് ചെറിയ തിരകള്‍ വന്നുകൊണ്ടേയിരിക്കും. അവയില്‍ കിടന്ന് ചാഞ്ചാടി നൂറു കണക്കിന് ജലപ്പക്ഷികളും. ചിലത് അരയന്നങ്ങളാണത്രെ. തടാകത്തി ന് മുകളിലൂടെ വരുന്ന കാറ്റിന് തണുപ്പിന്റെ മേലാപ്പുണ്ട്. അതുപുതപ്പിച്ചാ ണ് ഒാരോ കാറ്റും മടങ്ങുന്നത്. സരോവറിന് തൊട്ടടുത്ത് മറ്റൊരു ഭീകര തടാകമുണ്ട്. രാക്ഷസതടാകം. രാവണന്‍ കുളിച്ചതോടെയാണ് ഈ തടാകം വിഷമയമാറിയതെന്ന് കഥയുണ്ട്. എന്തായാലും ഇതില്‍ പക്ഷികളോ ജീവികളോ ഇല്ല.
തടാക തീരത്ത് ടെന്റു കള്‍ ഉയര്‍ന്നു തുടങ്ങി. രാത്രി എട്ടുമണിയായിട്ടും സൂര്യന്‍ തിരിച്ചുപോയിട്ടി ല്ല. മഞ്ഞുകാറ്റില്‍ ടെന്റുകള്‍ ആടിയുലഞ്ഞു. തടാകത്തീരത്ത്
തണുപ്പ് പൂജ്യത്തില്‍ നിന്ന് വളരെ താഴെപ്പോയിരിക്കുന്നു. ടെന്റുകളിലെ ചെറിയ ദ്വാരങ്ങള്‍ വഴി തണുപ്പിന്റെ സൂചിമുനകള്‍ ടെന്റിലേക്ക് കടന്നുവന്നു. ഇന്ന് പൌര്‍ണ്ണമിയാണ്. മാ നസസരോവരത്തില്‍ വെളിച്ചമുറങ്ങാത്ത രാത്രി. പത്തുമണിയായിട്ടും സൂര്യവെളി ച്ചം ചുമപ്പുരാശിയുമായി ചന്ദ്രനെ കാത്തുനില്‍ക്കുകയാണ്. ചുറ്റും മഞ്ഞുമലക ളില്‍ ചുമപ്പിന്റെയും മഞ്ഞയുടെയും രാശി തിളങ്ങുന്നു. മാനം മുഴുവന്‍ നീലയു ടെ പശ്ചാത്തലത്തില്‍ വര്‍ണ്ണങ്ങളുടെ പൂരം. ചന്ദ്രനുദിച്ചയര്‍ന്നതോ ടെ സരോവരം വെള്ളിത്താലം പോലെയായി. കടുത്ത തണുപ്പിലും എല്ലാം മറ ന്ന് നിന്നുപോകുന്ന കാഴ്ച. മഞ്ഞുമലകള്‍ക്കിപ്പോള്‍ ഇളം വെളുപ്പുനിറമാണ്. എങ്ങും നിലാവിന്റെ നേര്‍ത്ത വെളിച്ചം മാത്രം.
മാനസ സരോവറിലെ സൂര്യോ ദയത്തിന്റെ നിറം സ്വര്‍ണ്ണത്തിന്റേതാണ്. ആദ്യ കിരണം കൈലാസത്തില്‍ വീഴുന്നതോടെ മാനത്ത് സ്വര്‍ണ്ണരാശി പടരും. കൈലാസത്തിന്റെ ഒരു മുഖമപ്പോള്‍ സ്വര്‍ണ്ണം പൂശി യതുപോലെ കാണാം. പതുക്കെ പതുക്കെ മാനം മുഴുവന്‍ സ്വര്‍ണ്ണമുരുക്കിയൊഴി ക്കും. അതിന്റെ പ്രതിഫലനം സരോവരത്തിലെ കണ്ണീര്‍വെള്ളത്തില്‍ കാണാം. ഈ വര്‍ ണ്ണരാശിയിലാണ് ചന്ദ്രബിംബം ഇളം ചുവപ്പായി സരോവരത്തിന്റെ തിരകളില്‍ മു ങ്ങിപ്പോകുന്നത്. അപ്പോഴേക്കും കൈലാസം എല്ലാം ഗാംഭീര്യവും കാണിച്ച്
തല ഉ യര്‍ത്തി നില്‍പ്പുണ്ടായിരുന്നു. പലരും നമസ്ക്കരിച്ചു. കൊടും തണുപ്പില്‍ മാന സ സരോവറില്‍ മുങ്ങി നിവരുമ്പോള്‍ തണുപ്പ് ദേഹത്തെ മുഴുവന്‍ വരിഞ്ഞുമുറു ക്കുകുയായിരുന്നു. ദേശാടന പക്ഷികള്‍ സരോവരത്തിലേക്ക് പറന്നിറങ്ങിത്തുടങ്ങി. വെളിച്ചത്തിനു മിഴിവ് കൂടവെ കൈലാസം പതുക്കെ മഞ്ഞുതിരശ്ശീലയിലേക്ക് പോയി. ഇപ്പോള്‍ അവിടെ തൂവെള്ള നിറം മാത്രം. ആയിരക്കണക്കിനു പക്ഷികള്‍ കൂട്ടത്തോടെ പറന്നിറങ്ങുന്നതിന്റെ സംഗീതം തടാകത്തീരത്തു നിറയുകയാണ്. സൂ ഋയനുപോലും തണുക്കുന്നുണ്ടെന്ന് തോന്നുന്നു. കാരണം വെയിലിനുപോലും തണു പ്പാണ്. തീരത്തുകൂടി വാഹനം മടക്കയാത്ര തുടങ്ങി. മാസനസരോവറിന്റെ ഒാ ളങ്ങള്‍ തിരയിലേക്ക് വന്നു യാത്ര പറയുന്നു. യാത്രയില്‍ ഒാര്‍ക്കേണ്ടത് നേപ്പാളു കാരുടെ മൊഴിയാണ്
- നിങ്ങള്‍ വിചാരിക്കുമ്പോള്‍ ഇവിടെ വരാനാകില്ല. അദ്ദേഹം വിളിക്കുമ്പോഴാണ് വരുന്നത് - സരോവരവും കൈലാസവും പതുക്കെ കണ്ണില്‍നിന്നു മറയുകയാണ്. പിറകില്‍ മഞ്ഞിന്റെ മേലാപ്പുമാത്രം.
ശനിയാഴ്‌ച, ജൂൺ 18, 2005
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
2 അഭിപ്രായങ്ങൾ:
great yatra... you are realy a blessed person.. kindy add your contact details like e-mail id or mobile number.
കോടി കോടി പുണ്യം ചെയ്ത ആളാണ് അങ്ങ് .കൈലാസനാഥന്‍റെ തിരുഗേഹദര്‍ശന പുണ്യം അതൊരു മഹാഭാഗ്യമാണ്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ