എഴുത്തിനിരുത്ത്
സുകുമാർ
പത്രമാപ്പീസുകളിലും എഴുത്തിനിരുത്ത്. ഒരുപാടൊരുപാട് പ്രലോഭനങ്ങൾ. എന്നിട്ടും ക്ഷേത്രമുറ്റങ്ങളിൽ കുറവില്ല. എല്ലാം ഈശ്വരാനുഗ്രഹം.
ഒരു പത്രസ്ഥാപനത്തിൽ തുഞ്ചത്താചാര്യന്റെ നേതൃത്വത്തിലാണ് വിദ്യാരംഭമെങ്കിൽ, മറ്റൊന്നിൽ മേൽപത്തൂർ ഭട്ടതിരിപ്പാടാണ് ആചാര്യർ. ഇനിയൊരിടത്ത് പൂന്താനം നമ്പൂതിരിയാണ് ഗുരുനാഥനെങ്കിൽ വേറൊരിടത്ത് പുത്തൻകാവ് മാത്തൻ തരകനാണ് കുട്ടികൾക്ക് ആദ്യാക്ഷരം എഴുതിക്കുന്നത്.
കുഞ്ചൻ നമ്പ്യാർ പലേടത്തും ചെന്ന് ഗേറ്റിങ്കൽ നിന്നു. ആർക്കും വേണ്ട. അദ്ദേഹം പുഞ്ചിരിയോടെ മണ്ടി.
ഇത് കണ്ടൂ, എഴുത്തച്ഛൻ. എഴുതിക്കൽ നിറുത്തി അദ്ദേഹം പിന്നാലെ നടന്ന് വിളിച്ചു : " ഹേ, കുഞ്ചാ! കുഞ്ചാ! നിൽക്കൂ അവിടെ. ഞാനും വരുന്നുണ്ട്." നമ്പ്യാരുണ്ടോ പിന്തിരിയുന്നു! പിന്നാലെ നടന്നു നടന്ന് ചെന്നപ്പോൾ അവിടെ കിള്ളിക്കുറുശ്ശിമംഗലത്തെ മുറ്റത്ത് ഒരു കാഴ്ച കണ്ട്, ആചാര്യൻ അന്ധാളിച്ചു നിന്നുപോയി.
അവിടെ ഒരു വികൃതിക്കുട്ടിയെക്കൊണ്ട് നമ്പ്യാർ പൂഴിയിൽ എഴുതിക്കുകയാണ്. "ഹരിഃശ്രീ ഗണപതയേ നമഃ"
കുട്ടി അതൊരിക്കലും നേരെ എഴുതുന്നില്ല. നമ്പ്യാർക്ക് അസഹ്യമായ കോപം-പറഞ്ഞുകൊടുത്തതുപോലെയല്ല വികൃതി എഴുതുന്നത്.
കുട്ടി എഴുതുന്നതിങ്ങനെ-
" ഹരിഃ ശ്രീ ഞാനേ നമഃ"
നമ്പ്യാർ മുഖമുയർത്തി ആ ചെവിക്ക് പിടിക്കാൻ ഭാവിക്കുമ്പോൾ ഗജാനനൻ ഇരുന്ന് ചിരിക്കുന്നു!
കടപ്പാട്: കേരളകൌമുദി ഓൻലൈൻ
ബുധനാഴ്ച, ഒക്ടോബർ 12, 2005
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ