മൂടിവച്ചുള്ള ഭരണം ഇനി നടക്കില്ല
വര്‍ക്കല രാധാകൃഷ്ണന് എം.പി
ഒരു റേഷന്‍ കാര്‍ഡ് അനുവദിച്ചുകിട്ടുന്നതിനുവരെ സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങി കാലുതേയുന്നവരാണ് നമ്മള്. അനുവദിച്ചു കിട്ടുന്നതോ പോട്ടെ, അത് സംബന്ധിച്ച നടപടികള്‍ എങ്ങനെയായി, എവിടം വരെയായി എന്നൊന്നു ചോദിച്ചാല്‍ ഉദ്യോഗസ്ഥര്‍ നിസ്സാരമായി കൈ മലര്‍ത്തും. ഹര്ജിക്കാരന് പാവപ്പെട്ടവനാണെങ്കില്‍ പറയുക വേണ്ട! ഒടുവില്‍ അതിനുള്ള ഉത്തരം നാട്ടിന്‍പുറങ്ങളില്‍ ഒരു ചൊല്ലായി മാറിയിട്ടുണ്ട്-"നടന്നുനടന്ന് കാലുതേഞ്ഞാലും സര്‍ക്കാര്‍ കാര്യങ്ങള്‍ മുറപോലെ." ഏതൊരു പൌരനും 'അറിയാനുള്ള അവകാശം' രാജ്യത്തെമ്പാടും ഒക്ടോബര്‍ 12-ാം തീയതി മുതല്‍ നിയമമായി നിലവില്‍ വന്നതോടെ ഇതിനൊരു സമൂലമാറ്റം വരികയാണ്. പക്ഷേ, സാക്ഷരതയിലും ബൌദ്ധികതയിലും മുന്നിട്ടുനില്ക്കുന്ന കേരളത്തില്‍ നിയമം ഫലപ്രദമായി നടപ്പാക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ മൌനം പാലിക്കുന്നത് പ്രതിഷേധാര്‍ഹമാണ്. അതവിടെ നില്ക്കട്ടെ, നിയമത്തെപ്പറ്റി പറയാം.
'അറിയാനുള്ള അവ കാശ നിയമം' Right to information act എന്ന പേരിലാണ് ഭരണ നടപടി കള്‍ അറിയാനുള്ള അവകാശം നിയമമായി നിലവില്‍ വന്നിരിക്കുന്നത്. പാര്‍ലമെന്ററി ജനാധിപത്യ വ്യവസ്ഥയില്‍ പൌരന്മാര്ക്ക് തങ്ങളുടെ ഭരണരംഗത്ത് നടക്കുന്ന വിവരങ്ങള്‍ അറിയാനുള്ള അവകാശം മൌലികമാണ്. ഭരണഘടനയിലെ 19-ാം വകുപ്പ് പ്രകാരം അത് അടിവരയിട്ട് പറഞ്ഞിട്ടുണ്ട്. ഗവണ്മെന്റ് തീരുമാനങ്ങള്‍ പലതും എടുത്തിരുന്നത് ഇതേവരെ അതീവ രഹസ്യമായി അണിയറയിലാണ്. ഉദ്യോഗസ്ഥ മേധാവിത്വത്തിന് അത് രഹസ്യമായിട്ടേ നടക്കാവൂ എന്ന നിര്‍ബന്ധ ബുദ്ധിയുമുണ്ട്. നിജസ്ഥിതികള്‍ ഒന്നും പുറത്തുവിടില്ല. ആയുസിന്റെ നല്ലൊരുഭാഗം ചെലവഴിച്ചാലും സാധാരണ പൌരന് സര്‍ക്കാര്‍ നടപടികള്‍ ലഭ്യമായിരുന്നില്ല. ഒരു ഹര്‍ജി നല്കിയാല് മറുപടി കിട്ടുക സാദ്ധ്യമായിരുന്നില്ല. ഇങ്ങനെ വിവരങ്ങള്‍ മറച്ചുപിടിക്കുന്നതുമൂലമാണ് കൊടിയ അഴിമതികള്‍ നടക്കുന്നത്. അറിയാനുള്ള അവകാശം നിയമമായതോടെ ഇനി അത് നടപ്പില്ല.
എല്ലാം സുതാര്യമായിരിക്കണം. വില്ലേജ് ഓഫീസു മുതല്‍ ഹജൂര്‍ കച്ചേരിവരെ നടക്കുന്ന നടപടിക്രമങ്ങളും നിയമങ്ങളും ഏതൊരു സാധാരണക്കാരനും അറിയണം. ആരുടെയും ഓശാരമല്ല, അതവന്റെ അവകാശമാണ്. ആ അവകാശമാണ് അറിയാ നുള്ള അവകാശ നിയമം ഉറപ്പുവരുത്തുന്നത്.
ജനാധിപത്യ വ്യവസ്ഥയില്‍ ഒന്നും മറച്ചുവയ്ക്കേണ്ടതില്ല. രാജ്യസുരക്ഷയെ ബാധിക്കുന്നതോ, കുറ്റാന്വേഷണ വിവരങ്ങളോ പൌരന് ഉടനടി അറിയണമെന്നില്ല. എന്നാല്‍, അവസാന തീരുമാനം എടുക്കുമ്പോള്‍ അത് വന്നവഴി വ്യക്തമായി അറിയാന്‍ അവന് അവകാശമുണ്ട്.
അപേക്ഷ കൊടുക്കാതെ തന്നെ ജനങ്ങളെ അറിയിക്കേണ്ട കടമ ഏതൊരു ജനാധിപത്യ ഗവണ്മെന്റിനുമുണ്ട്. നമ്മുടെ രാജ്യത്തെ ജനങ്ങള്‍ക്ക് മാത്രം അതിനുള്ള അവകാശം നിഷേധിക്കപ്പെടരുത്. പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ ഈറ്റില്ലം എന്ന് അവകാശപ്പെടുന്ന ബ്രിട്ടന് നാലുവര്‍ഷംമുമ്പ് ഈ നിയമം പാസാക്കിയിരുന്നു. നമ്മുടെ ഭരണഘടനയിലും ഈ അവകാശം വ്യവസ്ഥ ചെയ്തിട്ടുണ്ട്. പക്ഷേ, അതിനെ അടിസ്ഥാനമാക്കിയുള്ള നിയമ നിര്‍മ്മാണം നാളിതുവരെ നടത്തിയിട്ടില്ല. ഉദ്യോഗ നിയമനങ്ങള്‍, വൈദ്യുതി കണക്ഷന്, ടെലിഫോണ്‍ കണക്ഷന് തുടങ്ങി നിത്യജീവിതത്തെ ബാധിക്കുന്ന ഏതൊരു കാര്യവും സുതാര്യമായിരിക്കണം. ഏതൊരാളും അറിഞ്ഞിരിക്കണം. അണിയറയില്‍ പൂഴ്ത്തിവച്ച് അഴിമതിക്ക് വഴിയൊരുക്കരുത്. ഇതിനൊരു പരിഹാരം കാണാന്‍ വേണ്ടിത്തന്നെയാണ് അറിയാനുള്ള അവകാശ നിയമം നിര്‍മ്മിച്ചിരിക്കുന്നത്. എന്നതുകൊണ്ട്, അഴിമതി പാടേ തുടച്ചുനീക്കാമെന്ന് ഞങ്ങള്‍ക്ക് അഭിപ്രായമില്ല. ഒരു പരിധിവരെയെങ്കിലും ഒഴിവാക്കാം.
ഒരു പൌരനെ പിടിച്ച് ലോക്കപ്പിലിട്ട് ഉരുട്ടിക്കൊല്ലുന്ന രാജ്യമാണ് നമ്മുടേത്. ഒരാളെ അറസ്റ്റ് ചെയ്താല്‍ 48 മണിക്കൂറിനുള്ളില്‍ അറസ്റ്റിന്റെയും അറസ്റ്റ് ചെയ്ത ആളിന്റെയും ചെയ്യപ്പെട്ട ആളിന്റെയും വിശദ വിവരങ്ങള്‍ വെളിപ്പെടുത്തിയിരിക്കണം. ഏത് സ്റ്റേഷനിലാണോ അറസ്റ്റ് നടന്നത്, ആ സ്റ്റേഷനിലെ ഉദ്യോഗസ്ഥന് അത് അതറിയിക്കാന്‍ ബാദ്ധ്യസ്ഥനാണ്. മൂടിവയ്ക്കാന്‍ പാടില്ല. വിവരം അറിയാന്‍ ഹേബിയസ് കോര്‍പസ് പെറ്റിഷനുമായി കോടതി കയറിയിറങ്ങാന്‍ ഹര്ജിക്കാരന് ഇടവരുത്തരുത്. അങ്ങനെയൊരു പെറ്റിഷന്‍ കൂടാതെ യഥാര്‍ത്ഥ കാര്യങ്ങളറിയാന്‍ നമുക്ക് കഴിയണം. അതിനാണ് 'അറിയാനുള്ള അവകാശ നിയമം' ഉണ്ടാക്കിയിരിക്കുന്നത്. അടിയന്തരാവസ്ഥയിലെ രാജന് സംഭവങ്ങള്‍ പോലു ള്ളവ ഇനി ഉണ്ടാകരുത്. ഉരുട്ടിക്കൊല്ലരുത്. ഇത് ജനാധിപത്യ രാജ്യമാണ്. അതിനെ നേര്‍വഴിക്ക് കൊണ്ടുപോകാനാണ് ഈ നിയമം.
മന്ത്രിസഭ ഒരു തീരുമാനം എടുത്തുകഴിഞ്ഞാല്‍ അതിന്റെ വിവരങ്ങളുടെ നിജസ്ഥിതി അറിയാനും നമുക്ക് അവകാശമുണ്ട്. നമ്മുടെ രാജ്യത്ത് 'ഒഫിഷ്യല്‍ സീക്രറ്റ് ആക്ട്' എന്നൊരു നിയമമുണ്ട്. അത് അറിയാനുള്ള അവകാശ നിയമത്തിന്റെ നടത്തിപ്പിന് തടസ്സമാകാന്‍ പാടില്ല. അക്കാര്യം ഞാന്‍ പ്രത്യേകം എടുത്തുപറയുകയാണ്. ഈ ഔദ്യോഗിക രഹസ്യനിയമം ബ്രിട്ടീഷുകാര്‍ ഉണ്ടാക്കിവച്ചതാണ്. പ്രസ്തുത നിയമം എത്രയുംപെട്ടെന്ന് റദ്ദാക്കണമെന്ന് ഞാന്‍ അടങ്ങുന്ന കമ്മിറ്റി ശുപാര്‍ശ ചെയ്തിട്ടുണ്ട്. രാജ്യസുരക്ഷയോ, രാജ്യങ്ങള്‍ തമ്മില്‍ നടത്തുന്ന കാര്യങ്ങളോ ശത്രുക്കള്‍ അറിയാതെ സൂക്ഷിക്കണമെങ്കില്‍, പകരം വേറൊരു നിയമം ഉണ്ടാക്കിയാല്‍ പോരേ? നിയമ ഭേദഗതി ഉണ്ടാക്കിയാലും മതി.
രാജ്യത്തിന്റെ നയതന്ത്രകാര്യങ്ങള്ക്കും രാജ്യസുരക്ഷാകാര്യങ്ങള്ക്കും വേണ്ടിമാത്രം ക്രമപ്പെടുത്തിക്കൊണ്ടുവേണം ഔദ്യോഗിക രഹസ്യ നിയമം ഭേദഗതി ചെയ്യേണ്ടത് എന്ന് ഞാന്‍ പ്രത്യേകം എടുത്തുപറയുകയാണ്.
അറിയാനുള്ള അവകാശ നിയമം കൂടുതല്‍ സുതാര്യവും ജനകീയവുമാക്കാന്‍ ഓരോ സംസ്ഥാന ഗവണ്മെന്റും ശുഷ്കാന്തിയോടെ ചില നടപടികള്‍ സ്വീകരിക്കണം. ഗവണ്മെന്റ് നടപടികള്‍ എല്ലാം വെബ്സൈറ്റില്‍ ആക്കുകയും ഇന്റര്‍നെറ്റ് വഴി എവിടെയും ആര്‍ക്കും ലഭ്യമാക്കുകയും ചെയ്യണം. ഈ നിയമം നടപ്പാക്കുമ്പോള്‍ രണ്ടുമൂന്ന് കാര്യങ്ങളില്‍ അതീവ ശ്രദ്ധ പുലര്‍ത്തിയിരിക്കണം.
അറിയാനുള്ള അവകാശ നിയമപ്രകാരം ഇനി കേന്ദ്ര ഇന്‍ഫര്‍മേഷന്‍ കമ്മിഷനും സംസ്ഥാന ഇന്‍ഫര്‍മേഷന്‍ കമ്മിഷനും നിലവില്‍വരും. മേറ്റ്ല്ലാ സംസ്ഥാനങ്ങളിലും ഇത് നിലവില്‍ വന്നുകഴിഞ്ഞു. ഇത് ബ്യൂറോക്രസിയുടെ കൈയില്‍ അകപ്പെടരുത്. ഇതിന്റെ ചീഫ് ഇന്‍ഫര്‍മേഷന്‍ കമ്മിഷണര്‍ക്ക് ചീഫ് ഇലക്ഷന് കമ്മിഷന്റെ പദവിയാണ് നല്‍കിയിട്ടുള്ളത്. കേന്ദ്രത്തില്‍ പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവും ഒരു കാബിനറ്റ് മന്ത്രിയുമടങ്ങുന്ന സമിതിയാണ് ചീഫ് ഇന്‍ഫര്‍മേഷന്‍ കമ്മിഷണറെ നിശ്ചയിക്കുന്നത്. അവര്‍ നല്കുന്ന ശുപാര്ശയിന്മേല് പ്രസിഡന്റ് നിയമനം നടത്തും. സംസ്ഥാനത്തിന്റേത്, മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും ഒരു കാബിനറ്റ് മന്ത്രിയും അടങ്ങുന്ന സമിതിയായിരിക്കും. ഈ സമിതി നല്കുന്ന ശുപാര്ശയിന്മേല് ഗവര്‍ണറായിരിക്കും ചീഫ് ഇന്‍ഫര്‍മേഷന്‍ കമ്മിഷണറെ നിയമിക്കുന്നത്.
അറുപത്തിയഞ്ച് വയസ്സുവരെയോ, 5 വര്‍ഷമോ ആയിരിക്കും ചീഫ് ഇന്‍ഫര്‍മേ ഷന് കമ്മിഷണറുടെ ഭരണ കാലാവധി. ഒരിക്കല്‍ ചീഫ് ഇന്‍ഫര്‍മേഷന്‍ കമ്മിഷണറായി റിട്ടയര്‍ ചെയ്താല്‍ വീണ്ടും അതേ സ്ഥാനത്ത് വരാന്‍ പാടില്ലെന്ന് വ്യവസ്ഥ ചെയ്തിട്ടുണ്ട്. ആകെ പത്ത് കമ്മിഷന് അംഗങ്ങള്‍ ഉണ്ടായിരിക്കും.
ഒരു പൌരന് നല്കുന്ന അപേക്ഷയിന്മേല് തൃപ്തികരമായ മറുപടി നല്‍കാത്ത അവസ്ഥയിലോ കാലാവധി കഴിഞ്ഞിട്ടും നല്കാതിരിക്കുകയോ ചെയ്താല്‍, അയാള്‍ക്ക്, ആദ്യം ബന്ധപ്പെട്ട വകുപ്പ് മേധാവിക്ക് അപ്പീല്‍ കൊടുക്കാം. എന്നിട്ടും ശരിയായ മറുപടി കിട്ടിയില്ലെങ്കില്‍ ചീഫ് ഇന്‍ഫര്‍മേഷന്‍ കമ്മിഷണര്‍ക്കായിരിക്കും പരാതി നല്‍കേണ്ടത് 30 ദിവസത്തിനകം മറുപടി നല്‍കിയിരിക്കണം. അല്ലാത്തപക്ഷം വീഴ്ചവരുത്തിയ ഉദ്യോഗസ്ഥന് പരാതിയുടെ ഗൌരവം കണക്കിലെടുത്ത് പ്രതിദിനം 250 രൂപ മുതല്‍ 25,000 രൂപവരെ പിഴ നല്കാന് ബാദ്ധ്യസ്ഥനാണ്. പുറമേ തന്റെ സര്‍വീസ് ബുക്കില്‍ ഇക്കാര്യം രേഖപ്പെടുത്തുക മാത്രമല്ല, ശിക്ഷാനടപടികളും സ്വീകരിക്കും.
അറിയാനുള്ള അവകാ ശ നിയമം ഫലപ്രദമായി മുന്നോട്ടുകൊണ്ടുപോകാന്‍ ഓരോ സംസ്ഥാനവും ഉറച്ച തീരുമാനങ്ങള്‍ എടുത്താല്‍ ഇതൊരു വിപ്ളവകരമായ കാല്വയ്പുതന്നെയായിരിക്കും. നിര്‍ഭാഗ്യവശാല്‍ കേരളം മാത്രം അക്കാര്യത്തില്‍ ഇപ്പോഴും വളരെ പിന്നിലാണ്. ഇത് അക്ഷന്തവ്യമാണ്. പ്രതിഷേധാര്‍ഹമാണ്. ഒരു ജനാധിപത്യരാജ്യത്തിന് ഒന്നും മറച്ചുവയ്ക്കാനില്ലെങ്കില്‍ പിന്നെ എന്തിനാണ് ഈ മൌനവും കാലതാമസവുമൊക്കെ. കേരള ഗവണ്മെന്റിന്റെ അടുത്ത കാലത്തുണ്ടായ ചില ഇടപാടുകള്‍ പുറത്തായിപ്പോകുമെന്ന് ഭയപ്പെടുന്നതുകൊണ്ടാണോ? എന്തായാലും ഇനിയെങ്കിലും ഉണര്‍ന്നു പ്രവര്‍ത്തിച്ച് നിയമം ഫലപ്രദമായി നടത്തുമെന്ന് പ്രത്യാശിക്കാം.
തയ്യാറാക്കിയത് : അശ്വിനി
പ്രധാനമന്ത്രി പ്രശംസിച്ച 'വര്‍ക്കല ടച്ച് '
ഒക്ടോബര്‍ 12-ാംതീയതി ഇന്ത്യയിലെങ്ങും നിയമമായി നിലവില്‍ വന്ന അറിയാനുള്ള അവകാശ ബില്ലിന് ഒരു മുന്‍ ചരിത്രമുണ്ട്. ഇത് നിയമമായി മാറുന്നതിനുമുമ്പ് 13-ാം ലോക്സഭയില്‍ എന്‍.ഡി.എ ഗവണ്മെന്റ് 'ഫ്രീഡം ഒഫ് ഇന്‍ഫര്‍മേഷന്‍ ബില്‍ -2003' എന്ന പേരില്‍ മറ്റൊരു ബില്‍ അവതരിപ്പിച്ചിരുന്നു.
ബ്രിട്ടീഷ് മാതൃക അവലംബമാക്കി കൊണ്ടുവന്ന ആ ബില്ലിന് ഒട്ടേറെ പരിമിതികള്‍ ഉണ്ടായിരുന്നു. ബില്‍ പാര്‍ലമെന്റ് പാസാക്കി എന്നുമാത്രമല്ല അതിന് പ്രസിഡന്റിന്റെ അനുമതിയും കിട്ടി. എന്നാല്‍ ഗസറ്റിലൂടെയുള്ള പ്രഖ്യാപനം മാത്രം നടന്നില്ല. അതുകൊണ്ട്, അന്ന് പാര്‍ലമെന്റ് പിരിച്ചുവിട്ടപ്പോള്‍ ആ നിയമം റദ്ദായിപ്പോകുകയായിരുന്നു. ഗസറ്റില്‍ പ്രസിദ്ധീകരിക്കാതിരുന്ന നടപടിയെ ഒരു പൊതുതാല്പര്യ ഹര്‍ജിയായി സുപ്രീംകോടതിയില്‍ ചോദ്യം ചെയ്യുകവരെയുണ്ടായി. ഈ പശ്ചാത്തലത്തിലാണ് ഇടതുപക്ഷത്തിന്റെ പിന്തുണയോടെ നിലവില്‍ വന്ന യു.പി.എ ഗവണ്മെന്റ് "റൈറ്റ് ടു ഇന്‍ഫര്‍മേഷന്‍ ബില്‍-2004" എന്ന ഒരു പുതിയ ബില്‍ പാര്‍ലമെന്റില്‍ കൊണ്ടുവരുന്നത്. വര്‍ക്കല രാധാകൃഷ്ണന് എം.പി ഉള്‍പ്പെട്ട ലാ ആന്‍ഡ് ജസ്റ്റിസ് കമ്മിറ്റിക്കായിരുന്നു അത് പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാനുള്ള ചുമതല നല്‍കിയത്. വിശദമായ തെളിവെടുപ്പിനുശേഷമാണ് അവസാന റിപ്പോര്‍ട്ട് നല്‍കിയത്. നേരത്തെ അവതരിപ്പിച്ച ബില്ലില്‍നിന്ന് വ്യത്യസ്തമായി നിരവധി ഭേദഗതികള്‍ ഉള്‍പ്പെടുത്തിയാണ് റിപ്പോര്‍ട്ട് നല്‍കിയത്. അത് പാര്‍ലമെന്റ് അംഗീകരിക്കുകയും പ്രസിഡന്റിന്റെ അനുമതിയോടെ അറിയാനുള്ള അവകാശനിയമമായി നിലവില്‍ വരികയുമായിരുന്നു.
പുതിയ ബില്ലിന്റെ രൂപപരിണാമങ്ങള്‍ക്ക് വര്‍ക്കല നല്കിയ സഹകരണത്തെപ്പറ്റി കേന്ദ്ര നിയമമന്ത്രി പാര്‍ലമെന്റില്‍ പ്രത്യേകം ശ്ലാഘിച്ചിരുന്നു. ബില്‍ പാസായപ്പോള്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിംഗ് വര്‍ക്കലയെ ഒത്തിരി അനുമോദിച്ചിരുന്നു. ഇതൊരു ചരിത്രസംഭവമാണെന്ന് അദ്ദേഹം വിശേഷിപ്പിക്കുകയും ചെയ്തു.
കടപ്പാട്: കേരളകൌമുദിഓൺലൈൻ.കോം
ഞായറാഴ്ച, ഒക്ടോബർ 16, 2005
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ